Follow Us On

08

May

2024

Wednesday

ദിവ്യകാരുണ്യത്തെ സ്‌നേഹിച്ച പതിമൂന്നുകാരി

ദിവ്യകാരുണ്യത്തെ  സ്‌നേഹിച്ച പതിമൂന്നുകാരി

പതിമൂന്നുകാരിയായ നിനാ റൂയിസ് അബാദിന്റെ നാമകരണനടപടികള്‍ ദൈവകരുണയുടെ തിരുനാള്‍ ദിനമായ ഏപ്രില്‍ ഏഴിന് ഫിലിപ്പൈന്‍സിലെ ലാവോയാഗ് നഗരത്തിലുള്ള സെന്റ് വില്യം കത്തീഡ്രലില്‍ ഔദ്യോഗികമായി ആരംഭിക്കുന്നു. വത്തിക്കാന്റെ ‘നിഹില്‍ ഒബ്സ്റ്റാറ്റ്’ ലഭിച്ചതോടെയാണ് 1993ല്‍ അന്തരിച്ച ഈ ഫിലിപ്പൈന്‍ കൗമാരക്കാരിയുടെ നാമകരണനടപടികള്‍ ദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ ആരംഭിക്കുവാന്‍ തീരുമാനമായത്. നിനാ റൂയിസിന്റെ നാമകരണനടപടിക ള്‍ക്കുള്ള പിന്തുണ ഫിലിപ്പൈന്‍സ് ബിഷപ്പുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

1979 ഒക്‌ടോബര്‍ 31-ന് ക്യുസോണ്‍ നഗരത്തിലാണ് നിനായുടെ ജനനം. അവള്‍ക്ക് മൂന്ന് വയസുമാത്രം പ്രായമുള്ളപ്പോള്‍ പിതാവ് മരിച്ചു. തുടര്‍ന്ന്, ദൈവകരുണയുടെ ഭക്തയായ അമ്മ മക്കളോടൊപ്പം 300 മൈല്‍ അകലെയുള്ള സാരത് നഗരത്തിലേക്ക് കുടിയേറി. ചെറുപ്പത്തില്‍ തന്നെ ദിവ്യകാരുണ്യത്തോട് അഗാധഭക്തി പുലര്‍ത്തിയിരുന്ന നിനാ റൂയിസ് ജപമാലകളും ബൈബിളുകളും പ്രാര്‍ത്ഥനാ പുസ്തകങ്ങളും പ്രയര്‍കാര്‍ഡുകളും മറ്റുള്ളവര്‍ക്ക് നല്‍കുന്നതില്‍ ഉത്സുകയായിരുന്നു. പത്താമത്തെ വയസില്‍ ഹൈപ്പര്‍ട്രോപ്പിക്ക് കാര്‍ഡിയോമയോപ്പതി എന്ന രോഗം നിനായ്ക്ക് സ്ഥിരീകരിച്ചു.

തുടര്‍ന്നുള്ള മൂന്നുവര്‍ഷക്കാലവും പ്രാര്‍ത്ഥനയിലും ദിവ്യകാരുണ്യ ആരാധനയിലും ദൈവവുമായുള്ള അടുത്ത ബന്ധത്തിലുമാണ് നിനാ ജീവിച്ചത്. 1993 ഓഗസ്റ്റ് 16-ന് സ്‌കൂളില്‍വച്ച് നിനായ്ക്ക് ഹൃദയാഘാതമുണ്ടാവുകയും തുടര്‍ന്ന് ആശുപത്രിയില്‍വച്ച് മരണമടയുകയുമായിരുന്നു. അന്ന് നിനായുടെ മൃതദേഹം സംസ്‌കരിച്ച സാരാത്തിലെ പൊതുശ്മശാനത്തിലേക്ക് ഇന്ന് അനേകം തീര്‍ത്ഥാടകര്‍ മാധ്യസ്ഥ്യംതേടി എത്തുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?