Follow Us On

20

April

2025

Sunday

പെരിയാറിലെ മത്സ്യക്കുരുതി: മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കരുത്

പെരിയാറിലെ മത്സ്യക്കുരുതി: മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കരുത്
കൊച്ചി: പെരിയാറില്‍ രാസമാലിന്യം ഒഴുക്കി വിട്ടതുമൂലമാണ് മത്സ്യക്കുരുതി ഉണ്ടായതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് നിയമസഭയില്‍ വിശദീകരിച്ച മുഖ്യമന്ത്രി യാഥാര്‍ത്ഥ്യങ്ങള്‍ മറച്ച് കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും യാഥാര്‍ത്ഥ്യങ്ങള്‍ വെളിച്ചത്തു വരാന്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും വരാപ്പുഴ അതിരൂപത സേവ് പെരിയാര്‍ ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
മത്സ്യക്കുരുതിയെക്കുറിച്ച് പഠിച്ച കുഫോസിന്റെയും ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും റിപ്പോര്‍ട്ടുകള്‍  പരിഗണിക്കാതെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത റിപ്പോര്‍ട്ട് മുഖ്യമന്ത്രി തൊണ്ടതൊടാതെ വിഴുങ്ങുകയായിരുന്നു. ഇതുവഴി ഫിഷറീസ് വകുപ്പ് ശുപാര്‍ശ ചെയ്ത 13.55 കോടി രൂപ പോലും മത്സ്യകര്‍ഷകര്‍ക്ക് കൊടുക്കാ തിരിക്കാനുള്ള ആസൂത്രണം ആണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
മഞ്ഞുമ്മലിനും പുറപ്പള്ളിക്കാവിലും ബണ്ട് തുറക്കുമ്പോള്‍ ഉണ്ടാകാത്ത മത്സ്യക്കുരുതി പാതാളം ബണ്ട്  തുറക്കുമ്പോള്‍ മാത്രം എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മത്സ്യ കര്‍ഷകര്‍ക്ക് ഉണ്ടായ മുഴുവന്‍ നഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
സേവ് പെരിയാര്‍ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഫാ. സെബാസ്റ്റ്യന്‍ കൂട്ടുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. േയശുദാസ് പഴമ്പിള്ളി, അഡ്വക്കേറ്റ് ഷെറി ജെ. തോമസ്, ഫാ. വിന്‍സെന്റ് നടുവിലപ്പറമ്പില്‍, ബൈജു ആന്റണി, ആന്‍സണ്‍ ആലപ്പാട്ട്, റോയ് പാളയത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?