Follow Us On

19

June

2025

Thursday

ഗര്‍ഭിഛിദ്ര നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി ഇംഗ്ലണ്ടും വെയില്‍സും; പ്രതിഷേധവുമായി ബിഷപ്‌സ് കോണ്‍ഫ്രന്‍സും ആരോഗ്യപ്രവര്‍ത്തകരും

ഗര്‍ഭിഛിദ്ര നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി ഇംഗ്ലണ്ടും വെയില്‍സും; പ്രതിഷേധവുമായി ബിഷപ്‌സ് കോണ്‍ഫ്രന്‍സും ആരോഗ്യപ്രവര്‍ത്തകരും
ലണ്ടന്‍: ഇംഗ്ലണ്ടിലും വെയില്‍സിലും ഗര്‍ഭഛിദ്ര നിയമം പൂര്‍ണമായി പൊളിച്ചെഴുതാനുള്ള നടപടിക്രമങ്ങള്‍ പാര്‍ലമെന്റില്‍ ആരംഭിച്ചു.  ജീവനെതിരെ കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്ന നിയമഭേദഗതിക്ക് എതിരെ അവിടുത്തെ ബിഷപ്‌സ് കോണ്‍ഫ്രന്‍സും പ്രോ-ലൈഫ് പ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും രംഗത്തെത്തി.
ഇംഗ്ലണ്ടിലും വെയില്‍സിലും നിലവില്‍ രണ്ട് ഡോക്ടര്‍മാരുടെ അംഗീകാരത്തോടെ 24 ആഴ്ചവരെ ഗര്‍ഭഛിദ്രം നിയമപരമാണ്.  മറ്റുചില സാഹചര്യങ്ങളില്‍ 24 ആഴ്ചയ്ക്ക് ശേഷവും. നിയമഭേദഗതി പ്രകാരം സമയ പരിധിയില്ലാതെ എപ്പോള്‍ വേണമെങ്കിലും സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം നടത്താം. അതവരുടെ അവകാശമായിട്ടാണ് ബില്ലില്‍ വിവക്ഷിച്ചിരിക്കുന്നത്.
ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്കാ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഭേദഗതി പാസായതില്‍ ആശങ്കപ്രകടിപ്പിച്ചു. ഈ തീരുമാനം ഗര്‍ഭസ്ഥ ശിശുക്കളുടെ സംരക്ഷണം ഗണ്യമായി കുറയ്ക്കുകയും ഗര്‍ഭിണികള്‍ക്ക് ഗുരുതരമായ ദോഷം വരുത്തുകയും ചെയ്യുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
പ്രോ-ലൈഫ് പ്രവര്‍ത്തകരും മെഡിക്കല്‍ പ്രൊഫഷണലുകളും ഭേദഗതിയെ എതിര്‍ത്തു. ഗര്‍ഭഛിദ്ര ഭേദഗതിയെ എതിര്‍ക്കണമെന്ന് 1,000-ത്തിലധികം മെഡിക്കല്‍ പ്രൊഫഷണലുകള്‍  പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നേരത്തെ അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.  ലിംഗനിര്‍ണയം അടിസ്ഥാനമാ ക്കിയുള്ള ഗര്‍ഭഛിദ്രങ്ങള്‍ ഉള്‍പ്പെടെ ഗര്‍ഭഛിദ്രങ്ങള്‍ പെരുകുമെന്ന് കത്തില്‍  ചൂണ്ടിക്കാട്ടിയിരുന്നു.
ഹൗസ് ഓഫ് കോമണ്‍സില്‍ നിയമഭേദഗതിക്ക് അംഗീകാരം ലഭിച്ചു. യുകെ പാര്‍ലമെന്റിന്റെ രണ്ടാമത്തെ സഭയായ ഹൗസ് ഓഫ് ലോര്‍ഡ്‌സ് അംഗീകരിച്ചാല്‍ നിയമഭേദഗതി യാഥാര്‍ത്ഥ്യമാകും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?