Follow Us On

24

February

2025

Monday

ഫ്രാന്‍സിസ് മാര്‍പാപ്പ സിംഗപ്പൂരില്‍

ഫ്രാന്‍സിസ് മാര്‍പാപ്പ സിംഗപ്പൂരില്‍

വത്തിക്കാന്‍ സിറ്റി:  സിംഗപ്പൂരിന്റെ 38 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. 1986-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നടത്തിയ  അഞ്ച് മണിക്കൂര്‍ മാത്രം നീണ്ട സിംഗപ്പൂര്‍ സന്ദര്‍ശനത്തിന് 38 വര്‍ഷം ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ സിംഗപ്പൂരിന്റെ മണ്ണില്‍.  ഓഷ്യാന-ഏഷ്യ മേഖലയില്‍ പാപ്പ നടത്തിവരുന്ന സന്ദര്‍ശനത്തിലെ അവസാന രാജ്യമാണ് സിംഗപ്പൂര്‍.

സിംഗപ്പൂരിലെ ചാംഗൈ എയര്‍പ്പോര്‍ട്ടിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ സിംഗപ്പൂരിലെ സാംസ്‌കാരിക മന്ത്രി  എഡ്വിന്‍ റ്റോംഗും സിംഗപ്പൂരിന്റെ നോണ്‍-റസിഡന്റ് വത്തിക്കാന്‍ അംബാസിഡറായ ജാനറ്റ് ആംഗും ചേര്‍ന്ന് സ്വീകരിച്ചു. സിംഗപ്പൂര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ വില്യം ഗോഹും നിരവധി ബിഷപ്പുമാരും പാപ്പയെ വരവേല്‍ക്കുവാന്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിലെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം പ്രസിഡന്റ് ധര്‍മന്‍ ഷണ്‍മുഗരത്‌നവും പ്രധാനമന്ത്രി ലോറന്‍സ് വോംഗുമായും പാപ്പ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് സിംഗപ്പൂര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ ദിവ്യബലി അര്‍പ്പിക്കും. വെള്ളിയാഴ്ച സെന്റ് തെരേസാസ് ഹോമിലെ വയോധികരെ സന്ദര്‍ശിക്കുന്ന പാപ്പ കാത്തലിക്ക് ജൂണിയര്‍ കോളജില്‍ യുവജനങ്ങള്‍ നടത്തുന്ന മതാന്തരസംവാദത്തിലും പങ്കെടുത്ത ശേഷമാവും വത്തിക്കാനിലേക്ക് മടങ്ങുക.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?