Follow Us On

19

April

2025

Saturday

മ്യാന്‍മാറില്‍ ഇടവക വികാരി കൊല്ലപ്പെട്ടു

മ്യാന്‍മാറില്‍ ഇടവക വികാരി കൊല്ലപ്പെട്ടു

നേപ്പിഡോ/മ്യാന്‍മാര്‍:  മ്യാന്‍മാറിലെ  മാന്‍ഡലെ അതിരൂപതയുടെ കീഴിലുള്ള ലൂര്‍ദ്മാതാ ഇടവകദൈവാലയ വികാരി ഫാ. ഡൊണാള്‍ഡ് മാര്‍ട്ടിന്‍ യെ നൈങ്ങ് വിന്നിന്റെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍ പാരിഷ് കോമ്പൗണ്ടില്‍ നിന്ന് കണ്ടെടുത്തു. ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം കയ്യാളുന്ന മ്യാന്‍മാറിലെ ജുണ്ടാ സൈന്യവും അവരെ ചെറുക്കുന്ന പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നു സഗായിംഗ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇടവകയിലെ വികാരിയാണ് കൊല്ലപ്പെട്ട ഫാ. ഡൊണാള്‍ഡ്. 44 വയസുള്ള ഫാ. ഡൊണാള്‍ഡ് യെ നെയിംഗ് വിന്‍ 2018-ലാണ് വൈദികനായി അഭിഷിക്തനായത്. ആഭ്യന്തരയുദ്ധത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സഹായവും ആത്മീയ സാന്ത്വനവും നല്‍കിക്കൊണ്ട് തീക്ഷ്ണതയോടും വിശ്വസ്തതയോടും കൂടി ഇടവകാംഗങ്ങള്‍ക്കായി സ്വയം സമര്‍പ്പിച്ച പുരോഹിതാനായിരുന്നു ഫാ. ഡൊണാള്‍ഡ്.

ഫാ. ഡൊണാള്‍ഡ് മാര്‍ട്ടിനോടൊപ്പം എണ്ണമറ്റ നിരപരാധികളുടെ രക്തവും ത്യാഗവും രാജ്യത്തുടനീളം നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള സമര്‍പ്പണമായി മാറട്ടെയെന്ന് ഇതോടനുബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയില്‍  മ്യാന്‍മര്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രതികരിച്ചു. പ്രദേശം നിയന്ത്രിക്കുന്ന വിമത സൈന്യം  10 പ്രതികളെ അറസ്റ്റ് ചെയ്തതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

മുമ്പ് ബര്‍മ്മ എന്നറിയപ്പെട്ടിരുന്ന മ്യാന്‍മര്‍, 2021 ന്റെ തുടക്കത്തില്‍ നടന്ന സൈനിക അട്ടിമറിയെ തുടര്‍ന്ന് ആഭ്യന്തര യുദ്ധത്തിന്റെ നടുവിലാണ്. നിലവില്‍ രാജ്യം ഭരിക്കുന്ന ജുണ്ട എന്നറിയപ്പെടുന്ന മ്യാന്‍മാര്‍ സൈന്യത്തിനെതിരെ പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സിലെ വിമതര്‍ നടത്തുന്ന ചെറുത്തുനില്‍പ്പാണ് നടത്തുന്നത്. 2025-ല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സൈന്യം അംഗീകരിക്കുന്ന പാര്‍ട്ടികള്‍ക്ക് മാത്രമേ അതില്‍ പങ്കെടുക്കാന്‍ കഴിയൂ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?