Follow Us On

07

April

2025

Monday

ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് വത്തിക്കാന്‍- റഷ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച

ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് വത്തിക്കാന്‍- റഷ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച

മോസ്‌കോ: വത്തിക്കാന്‍-റഷ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ഫോണിലൂടെ നടത്തിയ ചര്‍ച്ചയില്‍ ഉക്രെയ്‌നിലെ ‘സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍’ ചര്‍ച്ച ചെയ്തു. വത്തിക്കാന്‍ വിദേശകാര്യ മന്ത്രി ആര്‍ച്ചുബിഷപ് പോള്‍ ആര്‍ ഗല്ലഗറും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ സമകാലിക രാഷ്ട്രീയവിഷയങ്ങളും ഉക്രെയ്നിലെ യുദ്ധവും ചര്‍ച്ചാവിഷയമായതായി വത്തിക്കാന്‍ പ്രസ്താവനയില്‍ പറഞ്ഞു. തടവുകാരെ കൈമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാനുഷികമായ പരിശ്രമം പരിശുദ്ധ സിംഹാസനം തുടരുമെന്ന്  ആവര്‍ത്തിച്ചതായും വത്തിക്കാന്റെ കുറിപ്പില്‍ വ്യക്തമാക്കി.

റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള തടവുകാരുടെ കൈമാറ്റത്തിന് വത്തിക്കാന്‍ നേരത്തെ ചുക്കാന്‍ പിടിച്ചിരുന്നു.  2024 ജൂണില്‍, രണ്ട് വൈദികര്‍ ഉള്‍പ്പെടെ 10 ഉക്രേനിയന്‍ തടവുകാരെ റഷ്യയുടെ തടവില്‍  നിന്ന് മോചിപ്പിക്കുന്നതില്‍  പരിശുദ്ധ സിംഹാസനം വഹിച്ച പങ്ക് ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി പരാമര്‍ശിച്ചിരുന്നു. കൂടാതെ, 2024 ഡിസംബറിലും 2025 ജനുവരിയിലും  നടന്ന തടവുകാരുടെ കൈമാറ്റം സംഘടിപ്പിക്കുന്നതില്‍ പാപ്പായുടെ പ്രത്യേക പ്രതിനിധി ബൊലോഗ്‌നയിലെ കര്‍ദിനാള്‍ മാറ്റിയോ സുപ്പി വഹിച്ച പങ്കിനെ റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവയും പ്രശംസിച്ചിരുന്നു.  നേരത്തെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?