Follow Us On

03

June

2025

Tuesday

‘മരണം എല്ലാറ്റിന്റെയും അവസാനമല്ല’: വാര്‍ധക്യത്തെയും മരണത്തെയും കുറിച്ചുള്ള പാപ്പായുടെ ചിന്തകള്‍

‘മരണം എല്ലാറ്റിന്റെയും അവസാനമല്ല’: വാര്‍ധക്യത്തെയും മരണത്തെയും കുറിച്ചുള്ള പാപ്പായുടെ ചിന്തകള്‍

വത്തിക്കാന്‍ സിറ്റി: വാര്‍ധക്യത്തെയും മരണത്തെയും കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത വിചിന്തനങ്ങള്‍ പാപ്പയുടെ വേര്‍പാടിനെ തുടര്‍ന്ന് വത്തിക്കാന്‍ പുറത്തിറക്കി.
”വാര്‍ധക്യത്തെ നാം ഭയപ്പെടേണ്ടതില്ല; വാര്‍ധക്യത്തെ ആലിംഗനം ചെയ്യുന്നതിനെ നാം ഭയപ്പെടേണ്ടതില്ല, കാരണം ജീവിതമെന്ന യാഥാര്‍ത്ഥ്യത്തെ  ‘ഷുഗര്‍ കോട്ട്’ ചെയ്ത് അവതരിപ്പിക്കുന്നതിലൂടെ  സത്യത്തെ നാം വഞ്ചിക്കുന്നു.” ഇറ്റാലിയന്‍ ഭാഷയില്‍ കര്‍ദിനാള്‍ ആഞ്ചലോ സ്‌കോള രചിച്ച ‘പുതിയ തുടക്കത്തിനായി കാത്തിരിക്കുന്നു: വാര്‍ധക്യത്തെക്കുറിച്ചുള്ള വിചിന്തനങ്ങള്‍’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍, ഫ്രാന്‍സിസ് മാര്‍പാപ്പ കുറിച്ച വാക്കുകളാണിത്. കര്‍ദിനാള്‍ സ്‌കോളയുടെ പുസ്തകത്തിന് വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതിയ ആമുഖത്തില്‍ വാര്‍ധക്യത്തിന്റെ അന്തസ് വീണ്ടെടുക്കാന്‍ നടത്തുന്ന ശ്രമത്തിന് മിലാനിലെ മുന്‍ ആര്‍ച്ചുബിഷപ്പിനോട് പാപ്പ നന്ദി പ്രകാശിപ്പിക്കുന്നുണ്ട്.

നമ്മള്‍ പ്രായമാകുമെന്നതല്ല, എങ്ങനെ പ്രായമാകുമെന്നതാണ് പ്രശ്‌നമെന്ന് ഫ്രാന്‍സിസ് പാപ്പ പറയുന്നു. വാര്‍ധക്യം ‘യഥാര്‍ത്ഥത്തില്‍ ഫലപുഷ്ടിയുള്ളതും നന്മ പ്രസരിപ്പിക്കാന്‍ കഴിവുള്ളതുമായ’ സമയമായി മാറുന്നതിന്, അത് ‘ഒരു കൃപയായി ജീവിക്കണം’. കഷ്ടപ്പാടുകള്‍ക്കിടയിലും കൃതജ്ഞതയോടും നന്ദിയോടും കൂടി  വാര്‍ധക്യത്തെ സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മിപ്പിക്കുന്നു.

ഇന്നത്തെ  അധഃപതിച്ച സംസ്‌കാരം ചിലപ്പോള്‍ ചിന്തിക്കുന്നതുപോലെ ‘പഴയതായി’ എന്ന് പറയുന്നതിന്റെ അര്‍ത്ഥം ‘പുറന്തള്ളപ്പെടേണ്ടതായി’ എന്നല്ല.  ‘പഴയത്’ എന്ന വാക്ക്  അനുഭവം, ജ്ഞാനം, അറിവ്, വിവേചനാധികാരം, ചിന്താശേഷി, കേള്‍ക്കല്‍, സാവകാശം… തുടങ്ങി നമുക്ക് വളരെയധികം ആവശ്യമുള്ള മൂല്യങ്ങള്‍ അര്‍ത്ഥമാക്കുന്നു!. യുവാക്കളുടെ സന്തുലിതമായ വളര്‍ച്ചയും സമാധാനത്തിന്റെ സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതില്‍ ഗ്രാന്റ്‌പേരന്റ്‌സ് വഹിക്കുന്ന പങ്കിനെ മാര്‍പാപ്പ ചൂണ്ടിക്കാണിച്ചു. നമ്മുടെ സമൂഹത്തിന്റെ ക്ഷണികവും അനാരോഗ്യകരവുമായ അഭിരുചികള്‍ക്ക് മധ്യേ ഗ്രാന്റ്‌പേരന്റ്‌സിന്റെ ജ്ഞാനം തിളങ്ങുന്ന ഒരു വിളക്കുമാടമായി നിലകൊള്ളുന്നു. അത് അനിശ്ചിതത്വത്തിലേക്ക് വെളിച്ചം വീശുകയും കൊച്ചുമക്കള്‍ക്ക് ദിശാബോധം നല്‍കുകയും ചെയ്യുന്നു.
ക്രൈസ്തവ വിശ്വാസത്തിന്റെ പശ്ചാത്തലത്തില്‍ വാര്‍ധക്യത്തിന്റെയും മരണത്തിന്റെയും സാധ്യതകള്‍ കേവലം  ബുദ്ധിപരമോ ധാര്‍മികമോ ആയ തിരഞ്ഞെടുപ്പല്ല, മറിച്ച് നമ്മെ സ്‌നേഹിതരെന്ന് വിളിക്കാന്‍ തീരുമാനിച്ച യേശുക്രിസ്തുവിനോടുള്ള  സ്‌നേഹത്തിന്റെ പ്രകടനമാണെന്ന് കര്‍ദിനാള്‍ സ്‌കോള തന്റെ എഴുത്തിലൂടെ വ്യക്തമാക്കുന്നതായി പാപ്പ പറഞ്ഞു.

ആത്യന്തികമായി, കര്‍ദിനാള്‍ സ്‌കോള താന്‍ യേശുവുമായുള്ള അന്തിമ കണ്ടുമുട്ടലിനായി  എങ്ങനെ സ്വയം തയാറെടുക്കുന്നു എന്നതിന്റെ ഹൃദയംഗമമായ സംഗ്രഹമാണ് ഈ കുറിപ്പുകള്‍. അത് നമുക്ക് ആശ്വാസകരമായ ഉറപ്പ് നല്‍കുന്നു: മരണം എല്ലാറ്റിന്റെയും അവസാനമല്ല, മറിച്ച് എന്തിന്റെയോ തുടക്കമാണ്. കാരണം നിത്യജീവന്‍, ഒരിക്കലും അവസാനിക്കാത്ത എന്തിന്റെയോ ആരംഭമാണ്. നമ്മള്‍ ഇതുവരെ ജീവിച്ചിട്ടില്ലാത്ത ഒരു ജീവിതമായിരിക്കും നിത്യത,’ പാപ്പാ എഴുതി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?