Follow Us On

21

June

2025

Saturday

കാണ്ടമാലില്‍ അധ്യാപകന്‍ രക്തസാക്ഷിയായ മണ്ണില്‍ പുതിയ ദൈവാലയം; നിര്‍മിച്ചത് മലയാളി വൈദികന്റെ നേതൃത്വത്തില്‍

കാണ്ടമാലില്‍ അധ്യാപകന്‍ രക്തസാക്ഷിയായ മണ്ണില്‍ പുതിയ ദൈവാലയം; നിര്‍മിച്ചത് മലയാളി വൈദികന്റെ നേതൃത്വത്തില്‍
ഭൂവനേശ്വര്‍: ഒഡീഷയിലെ കാണ്ടമാലില്‍ 2008-ല്‍ ക്രൈസ്തവര്‍ക്കുനേരെ നടന്ന കലാപത്തില്‍ ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാന്‍ തയാറാകാതിരുന്ന ക്രൈസ്തവ അധ്യാപകനെ തീവ്രഹിന്ദുത്വവാദികള്‍ ജീവനോടെ ചുട്ടുകൊന്ന ദൈവാലയത്തോട് ചേര്‍ന്ന് നിര്‍മിച്ച പുതിയ ദൈവാലയം കൂദാശ ചെയ്തു.
 പദാംഗ് ഇടവകയ്ക്ക് കീഴിലുള്ള സബ്‌സ്റ്റേഷനായ ഗുഡ്രിക്കിയയിലെ മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള കത്തോലിക്കാ ദൈവാലത്തിലേക്ക് അദ്ദേഹത്തെ വലിച്ചിഴച്ച് കൊണ്ടുപോയ ഹിന്ദുത്വവാദികള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയാണ് വധിച്ചത്. സര്‍ക്കാര്‍ അധ്യാപകനും ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ (സിഎന്‍ഐ) അംഗവുമായ മാത്യു നായക് ഭീഷണിയുടെ മുമ്പിലും വിശ്വാസം ഉപേക്ഷിക്കാന്‍ തയാറായില്ല.
നായക് രക്തസാക്ഷിത്വം വരിച്ച ദൈവാലയത്തോട് ചേര്‍ന്നാണ് പുതിയ ദൈവാലയം നിര്‍മിച്ചത്. മെയ് 26 ന് നടന്ന കൂദാശയ്ക്ക് കട്ടക്ക്-ഭുവനേശ്വര്‍ ആര്‍ച്ചുബിഷപ് ഡോ. ജോണ്‍ ബറുവ മുഖ്യകാര്‍മികത്വം വഹിച്ചു. ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാനാണ് അക്രമികള്‍ പദ്ധതിയിട്ടതെന്നും എന്നാല്‍ അവര്‍ ദൈവത്തിന്റെ ശക്തിക്കുമുന്നില്‍ പരാജയപ്പെടുകയായിരുന്നെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു.
പദാംഗ് ഇടവക വികാരിയും മലയാളിയുമായ ഫാ. സെബാസ്റ്റ്യന്‍ തോട്ടംകര സിഎമ്മിന്റെ നേതൃത്വത്തിലാണ് ദൈവാലയം നിര്‍മിച്ചത്. 1924 ല്‍ എംഎസ്എഫ്എസ് സന്യാസസമൂഹം സ്ഥാപിച്ച ഈ ദൈവാലയം ഇപ്പോള്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍ (സിഎം) സന്യാസ സമൂഹത്തിന്റെ കീഴിലാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?