Follow Us On

25

December

2025

Thursday

കോര്‍പ്പസ് ക്രിസ്റ്റി പ്രദക്ഷിണങ്ങളില്‍ പങ്കെടുത്ത് പതിനായിരങ്ങള്‍

കോര്‍പ്പസ് ക്രിസ്റ്റി പ്രദക്ഷിണങ്ങളില്‍ പങ്കെടുത്ത് പതിനായിരങ്ങള്‍

വാര്‍സോ/പോളണ്ട്: 2025 ജൂണ്‍ 19 ന്, ലോകമെമ്പാടുമുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലും കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ ദിനത്തില്‍ ദിവ്യകാരുണ്യത്തിലുള്ള ക്രിസ്തുവിന്റെ യഥാര്‍ത്ഥ സാന്നിധ്യത്തില്‍ പരസ്യമായി വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളില്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യത്തിന്റെ ഭാഗമായി  ദിവ്യകാരുണ്യം കടന്നുവന്ന വഴികളില്‍ കുട്ടികള്‍ പൂക്കള്‍ വിതറിയ പാതയൊരുക്കി.

‘കോര്‍പ്പസ് ക്രിസ്റ്റി’ (‘ക്രിസ്തുവിന്റെ ശരീരം’) എന്നത് ക്രിസ്തുവിന്റെ അതിവിശുദ്ധ ശരീരത്തിന്റെയും രക്തത്തിന്റെയും ആഘോഷത്തിന്റെ ലത്തീന്‍ പേരാണ്. കത്തോലിക്കാ സഭയുടെ ആരാധനാക്രമ കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളുകളിലൊന്നാണിത്.  വിശ്വാസികള്‍ ദിവ്യകാരുണ്യത്തിലുള്ള യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥ സാന്നിധ്യത്തിലുള്ള വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുന്ന അവസരമാണ് കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ദിനത്തില്‍ നടത്തുന്ന ദിവ്യകാരുണ്യപ്രദക്ഷിണങ്ങള്‍.

1264-ല്‍ ഉര്‍ബന്‍ നാലാമന്‍ മാര്‍പാപ്പയാണ് ഈ തിരുനാള്‍ സ്ഥാപിച്ചത്, ആദ്യത്തെ ആഘോഷങ്ങള്‍ ഇന്നത്തെ ബെല്‍ജിയത്തിലെ ലീജില്‍ നടന്നു, പോളണ്ടില്‍, 14-ാം നൂറ്റാണ്ട് മുതല്‍ കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ ആഘോഷിക്കപ്പെടുന്നു. അതേസമയം ജര്‍മനിയിലെ കൊളോണ്‍  അതിരൂപത കര്‍ദിനാള്‍ റെയ്നര്‍ മരിയ വോള്‍ക്കിയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക വാര്‍ഷികത്തിനായി ഒരുക്കുകയാണ്.  1279-ല്‍ കോര്‍പ്പസ് ക്രിസ്റ്റിയുടെ ഭാഗമായുള്ള ദിവ്യകാരുണ്യപ്രദക്ഷിണം കൊളോണില്‍ നടന്നിരുന്നു. 2029-ല്‍ ഈ ദിവ്യകാരുണ്യപ്രദക്ഷിണത്തിന്റെ 750-ാം വാര്‍ഷികമാഘോഷിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?