Follow Us On

26

June

2025

Thursday

കോളജുകളിലെ ക്രൈസ്തവ പുരോഹിതന്മാരെക്കുറിച്ചും കന്യാസ്ത്രീകളെക്കുറിച്ചും വിവരം ശേഖരിക്കണം; വീണ്ടും വിവാദ സര്‍ക്കുലര്‍

കോളജുകളിലെ ക്രൈസ്തവ പുരോഹിതന്മാരെക്കുറിച്ചും കന്യാസ്ത്രീകളെക്കുറിച്ചും വിവരം ശേഖരിക്കണം; വീണ്ടും വിവാദ സര്‍ക്കുലര്‍
തിരുവനന്തപുരം: കോളജുകളിലെ ക്രൈസ്തവ പുരോഹിതന്മാരെക്കുറിച്ചും കന്യാസ്ത്രീകളെക്കുറിച്ചും വിവരം ശേഖരിക്കണമെന്ന സര്‍ക്കുലര്‍ വിവാദമാകുന്നു. സ്വകാര്യ വ്യക്തി നല്‍കിയ വിവരാവകാശ നോട്ടീസിന്റെ പേരില്‍ തൃശൂരിലെ കോളീജിയറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് ഇത്തരത്തിലൊരു വിവരശേഖരണം നടത്താന്‍ ഡയറക്ടറേറ്റിന്റെ പരിധിയില്‍ വരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയത്.
തൃശൂര്‍, പാലക്കാട് ജില്ലകളുടെ പരിധിയില്‍ വരുന്ന എയ്ഡഡ് കോളജുകള്‍ക്കാണ് ഇത്തരത്തിലൊരു വിവരശേഖരണത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
പൊതുവിദ്യാഭ്യാസ വകുപ്പില്‍ മതാടിസ്ഥാനത്തില്‍ വിവരശേഖരം നടത്തണമെന്ന സര്‍ക്കുലര്‍ അയച്ച സംഭവത്തില്‍ നാലുപേരെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്ത മാസങ്ങള്‍ക്കുള്ളിലാണ് സമാനസ്വഭാവത്തോടെയുള്ള മറ്റൊരു സര്‍ക്കുലര്‍ പുറത്തുവന്നിരിക്കുന്നത്.
തൃശൂര്‍ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍നിന്ന് ഈ മാസം ആറിനാണ് സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്. കോഴിക്കോട് കാരന്തൂര്‍ പുതുക്കടിയില്‍ കെ. അബ്ദുള്‍ കലാം എന്ന വ്യക്തി നല്‍കിയ വിവരാവകാശ ചോദ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിവരശേഖരണം എന്നാണ് കത്തില്‍ പറയുന്നത്. ഈ കാര്യാലയത്തിന് കീഴില്‍ ജോലി ചെയ്യുന്നവരില്‍ പുരോഹിതര്‍ എത്ര  പേരുണ്ടെന്നും എത്ര കന്യാസ്ത്രീകളാണ് ജോലി ചെയ്യുന്നതെന്നും ചോദ്യമുണ്ട്.
കൂടാതെ ഈ വിഭാഗങ്ങളില്‍ 2020-21 മുതല്‍ 2024-25 വരെ ഓരോ വര്‍ഷവും വരുമാനനികുതി അടച്ചവര്‍ ആരൊക്കെ തുടങ്ങിയ ആറു ചോദ്യങ്ങളാണ് കോളജുകള്‍ക്ക് നല്‍കിയിട്ടുള്ളത്. ഇതിനുള്ള മറുപടി നിശ്ചിത സമയപരിധിക്കുള്ളില്‍ നല്‍കണമെന്ന നിര്‍ദേശമാണ് സര്‍ക്കുലറിലുള്ളത്.
ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ വിവരാവകാശം നല്‍കിയ വ്യക്തിക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് മുമ്പ് പരാതി നല്‍കിയതാണ്. സര്‍ക്കാര്‍ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ക്രിസ്തുമത വിശ്വാസികളായ ജീവനക്കാര്‍ ഇന്‍കം ടാക്‌സായി അടയ്ക്കാതെ മുങ്ങിനടക്കുന്നു എന്ന അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ പേരിലായിരുന്നു പോലീസില്‍ പരാതി നല്‍കിയത്.
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പരാതി നല്‍കുകയും ചെയ്ത കെ. അബ്ദുല്‍ കലാമിനെതിരെ ഡിജിപിക്ക് പരാതി നല്‍കാന്‍ മന്ത്രി ശിവന്‍കുട്ടി തന്നെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദേശിച്ചിരുന്നത്. അതിന്റെ നടപടിക്രമങ്ങള്‍ക്കിടയിലാണ് ഇതേ വ്യക്തിതന്നെ ഉന്നതവിദ്യാഭ്യാസ വകുപ്പില്‍ നല്‍കിയ വിവരാവകാശ അന്വേഷണത്തില്‍ ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ ഇത്തരത്തിലൊരു വിവരശേഖരണം.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?