ഇങ്ങനെയാണ് സുഹൃത്തേ ഇവിടുത്തെ കാര്യങ്ങള്‍
- ASIA, Featured, WORLD, ആൾക്കൂട്ടത്തിൽ തനിയെ
- August 11, 2023
ജയ്മോന് കുമരകം സ്നേഹിതനായ പ്രശസ്ത സംഗീത സംവിധായകന് അല്‍ഫോന്‍സ് ജോസഫ് പറഞ്ഞൊരു സംഭവം ഓര്‍മ്മയിലിന്നും മായാതെ നില്ക്കുന്നു. ജീസസ് യൂത്തിലൂടെ സിനിമാ മേഖലയില്‍ എത്തിച്ചേര്‍ന്ന വ്യക്തിയാണ് അല്‍ഫോന്‍സ്. അതുകൊണ്ട് തനിക്ക് കിട്ടിയ ദൈവാനുഭവങ്ങള്‍ സിനിമാമേഖലയിലേക്കും പകരാനാണ് അദേഹം എന്നും ശ്രമിക്കാറുള്ളത്. ഓസ്കര് ജേതാവായ സംഗീതസംവിധായകന് റഹ്മാന് ‘വിണ്ണൈ താണ്ടി വരുവായ്’ എന്ന തമിഴ് സിനിമയ്ക്കുവേണ്ടി പാട്ടുപാടാന്‍ ഒരിക്കല്‍ അല്ഫോന്സിനെ ക്ഷണിക്കുകയുണ്ടായി. എന്നാല്‍ റഹ്മാനുമായി അന്ന് അല്‍ഫോന്‍സിനത്ര പരിചയമുണ്ടായിരുന്നില്ല. അദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് അല്‍ഫോന്‍സ് ചെന്നൈയിലെത്തി, ആകാംക്ഷയുടെ നിമിഷങ്ങള്‍.
ജയ്മോന് കുമരകം സംസ്കാരത്തിന്റെ ഭാഗമാണ് ഭക്ഷണവും ആചാരങ്ങളും ആഘോഷങ്ങളുമെല്ലാം. ഓരോ നാട്ടിലും വ്യത്യാസപ്പെട്ടിരിക്കുന്ന ഇതിലെ ചില വിചിത്രശൈലികള്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്. അത്തരം ചില കൗതുക കാഴ്ചകള്‍ മാത്രം കുറിക്കാം. ടിബറ്റിലെ കോഡ്ഗാര്‍ വനപ്രദേശത്തുള്ള ജിപ്സികള് അതിഥികളെ സല്‍ക്കരിക്കുന്ന രീതി വിചിത്രമാണ്. നമ്മുടെ നാട്ടില്‍ അതിഥിയായി എത്തുന്ന വ്യക്തിക്ക് വിശിഷ്ടഭോജ്യങ്ങള്‍ നല്കി നാം സ്വീകരിക്കാറില്ലേ? ഇതുപോലെയാണ് ജിപ്സികള് അവരുടെ അതിഥികളെ സ്വീകരിക്കുന്നതും. പക്ഷേ രണ്ടും രണ്ടു തരത്തിലാണെന്നുമാത്രം. ജിപ്സികള് അതിഥിയായി എത്തുന്നവര്‍ക്ക് ആദ്യം ഉപ്പുചേര്‍ത്ത ചായയും യവംകൊണ്ടുണ്ടാക്കിയ കഞ്ഞിയും
ജയ്മോന് കുമരകം മഴക്കാലം തുടങ്ങിയതോടെ വൈറല്‍ പനി, ഡെങ്കി പനി, എലിപ്പനി, ചെള്ളുപനി തുടങ്ങിയ രോഗങ്ങളും പടര്‍ന്നുതുടങ്ങി. പനി ബാധിച്ച് ചില മരണങ്ങളും അടുത്ത നാളില്‍ ഉണ്ടായിട്ടുണ്ട്. ദിവസവും നിരവധിപ്പേരാണ് പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടുന്നത്. വൈദ്യശാസ്ത്രത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത പുതിയ രോഗങ്ങളാണ് ഇപ്പോള്‍ മനുഷ്യന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിദഗ്ധ ചികിത്സയ്ക്കുവേണ്ടി ശിപാര്‍ശ ചെയ്യപ്പെടുന്ന മിക്ക രോഗികളുടെയും യഥാര്‍ത്ഥ രോഗമെന്തെന്ന് വൈദ്യശാസ്ത്രത്തിന് അജ്ഞാതമാണ്. അതുകൊണ്ട് എളുപ്പത്തില്‍ പരിഹാരം നിര്‍ദേശിക്കാനും കഴിയുന്നില്ല. യഥാര്‍ത്ഥത്തില്‍ ഇതിന്റെ അടിസ്ഥാന കാരണമെന്താണ്? പ്രകൃതിയോടുള്ള മനുഷ്യന്റെ
ജെയ്മോന് കുമരകം ഒരു വൈദികന്, താമരശേരി രൂപതയുടെ അധ്യക്ഷന്‍ ബിഷപ് റെമിജിയോസ് ഇഞ്ചനാനിയോട് പറഞ്ഞൊരനുഭവം കുറിക്കാം. മണിപ്പൂരില്‍ സേവനം ചെയ്യുകയായിരുന്നു മലയാളിയായ ആ മിഷനറി വൈദികന് അന്ന്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന യുവവൈദികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. മോചനദ്രവ്യമായി അവര്‍ വന്‍തുകയാണ് ആവശ്യപ്പെട്ടത്. ഇതുകേട്ട് എല്ലാവരുമൊന്നു ഞെട്ടി. എന്താണ് ചെയ്യേണ്ടതെന്ന് ആര്‍ക്കും ഒരു ഊഹവും ഇല്ല. പണം തട്ടാനുള്ള ഈ തന്ത്രത്തിന് വശപ്പെട്ടാല്‍ ഇത്തരം തട്ടിക്കൊണ്ടുപോകലുകള്‍ പിന്നെയും ഉണ്ടാകുമെന്നതിനാല്‍ പണം കൊടുക്കണ്ട എന്ന തീരുമാനത്തിലാണ് അധികൃതര്‍ എത്തിയത്. വിലപേശലിനുശേഷം തീവ്രവാദികള്‍
ജനറല്‍ ദെഫീല്‍ഡ് സമര്‍ത്ഥനായ ഗണിതശാസ്ത്രത്രജ്ഞനായിരുന്നു. ലോഗരിതത്തില്‍ അദ്ദേഹത്തിന് അതീവ പാണ്ഡിത്യമുണ്ടായിരുന്നു. ഗണിതശാസ്ത്രശാഖയിലെ ഈ വിഭാഗത്തെക്കുറിച്ച് വിശദമായി പഠിച്ച് ഒരു ബൃഹ്തഗ്രന്ഥം രചിയ്ക്കാന്‍ ദെഫീല്‍ഡ് തീരുമാനിച്ചു. രണ്ടരപതിറ്റാണ്ടോളം കഷ്ടപ്പെട്ട് അദ്ദേഹം ലോഗരിതത്തില്‍ പില്ക്കാലത്ത് മഹാത്ഭുതമായി മാറേണ്ട ~ഒരു ഗ്രന്ഥം രചിക്കുകയും ചെയ്തു. കഠിനമായ തപസ്യയിലൂടെ പൂര്‍ത്തീകരിച്ചതായിരുന്നു ആ ഗ്രന്ഥം. ചില സംഖ്യകളുടെ ഗണിതരൂപങ്ങള്‍ മനസിലാക്കിയെടുക്കാന്‍ രാവ് പകലാക്കി മാറ്റേണ്ടിവന്നു. വിശ്രമവും ഭക്ഷണവും ഉപേക്ഷിക്കേണ്ടതായും വന്നു. ദെഫീല്‍ഡ് താനെഴുതി തയ്യാറാക്കിയ ഗണിതശാസ്ത്ര പഠനങ്ങള്‍ ഒരു സ്യൂട്ട്കെയ്സിനുളളിലാക്കി കൂടെക്കൊണ്ട് നടന്നു. എവിടെയും
കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് കേവലം 95,843 ജനങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആഫ്രിക്കന്‍ റിപ്പബ്ലിക്കായ സീഷെല്‍സിലുള്ളത്. ലോകമെങ്ങും ഓടിനടന്ന് വചനം പ്രഘോഷിക്കുന്ന ഫാ. ജെയിംസ് മഞ്ഞാക്കല്‍ എം.എസ്.എഫ്.എസ് വീല്‍ചെയറില്‍ ഇരുന്നും വടികുത്തിയും ഇക്കഴിഞ്ഞ ഡിസംബര്‍ 30-ാം തീയതി മുതല്‍ ജനുവരി 16 വരെ അവിടെയുള്ള എല്ലാ കത്തോലിക്കരോടും സുവിശേഷപ്രഘോഷണം നടത്തി. 115 ഓളം ദ്വീപുകളുള്ള സീഷെല്ലില്‍ മാഹി, പ്രാസിലിന്, ലാ ഡിഗു എന്നീ മൂന്ന് ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളൂ. ഇവിടുത്തെ ജനസംഖ്യയില്‍ 76 ശതമാനവും കത്തോലിക്കരാണ്. ബാക്കിയുള്ളവര്‍
വിശുദ്ധ മദര്‍ തെരേസയെക്കുറിച്ച് മാര്‍ത്തോമ്മാ സഭയിലെ ഫിലിപ്പോസ് മാര്‍ ക്രിസോസ്തം വലിയ മെത്രാപ്പോലീത്ത പറഞ്ഞ ചില കാര്യങ്ങള്‍ കുറിക്കട്ടെ. ”ഞാന്‍ എന്റെ അമ്മയെപ്പോലെയാണ് മദറിനെ എന്നും കരുതിയിട്ടുള്ളത്. മദര്‍ ജീവിച്ചിരിക്കുമ്പോള്‍ ഞാന്‍ ഇടയ്ക്കിടെ കൊല്ക്കത്തയ്ക്കുപോയി അവരെ കാണുമായിരുന്നു. എന്റെ ആരോഗ്യത്തെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും എല്ലാം മദര്‍ താല്പര്യത്തോടെ ചോദിച്ച് മനസിലാക്കിയിരുന്നത് എനിക്ക് മറക്കാനാവില്ല. ഒരിക്കല്‍ കുറച്ച് ആളുകള്‍ പൊതു ശ്മശാനത്തിലൂടെ ഒരു സ്ത്രീയെ ചുമന്നുകൊണ്ടുപോകുകയാണ്. മരിച്ചെന്നു കരുതി അവര്‍ കൊണ്ടുപോയ സ്ത്രീയില്‍ ചെറിയൊരു ജീവന് അവശേഷിച്ചിരുന്നു. ചിതയിലെ ചൂട്
ട്രാഫിക് ബ്ലോക്കുകള്‍ ശ്വാസം മുട്ടിക്കുന്ന ഏഷ്യയിലെ പട്ടണങ്ങളിലേക്ക് വിപ്ലവമാകാന്‍ പറക്കും ടാക്സികള്‍ വരുന്നൂ. ജര്‍മ്മന്‍ കമ്പനിയായ വൊളോക്കോപ്റ്റര്‍ നിര്‍മ്മിച്ച 18 പ്രൊപ്പല്ലര്‍ വാഹനം പരീക്ഷണാടിസ്ഥാനത്തില്‍ ഒരു പൈലറ്റിന്റെ സഹായത്തോടെ സിങ്കപ്പൂരിലെ മറീനാ ബേ ജില്ലയെ ചുറ്റി രണ്ടു മിനിറ്റ് 30 സെക്കണ്ട് നേരം പറന്നു. ഡ്രോണുകളില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോളജിയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും കാഴ്ചയില്‍ ഇവ ചെറിയ ഹെലിക്കോപ്റ്ററിനു സമാനമാണ്. പൈലറ്റുകളില്ലാതെ സ്വന്തമായി പറക്കാന്‍ സാധിക്കുമെങ്കിലും സുരക്ഷാകാരണങ്ങളാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇവ പറത്തിയപ്പോള്‍ പൈലറ്റുകളാണ് പറക്കും ടാക്സികള്‍ നിയന്ത്രിച്ചത്. ദുബായ്, ഹെല്‍സിങ്കി,
Don’t want to skip an update or a post?