Follow Us On

20

September

2024

Friday

മാര്‍പാപ്പയുടെ തീരുമാനം അനുസരിക്കാന്‍ എല്ലാവരും കടപ്പെട്ടവര്‍

മാര്‍പാപ്പയുടെ തീരുമാനം അനുസരിക്കാന്‍ എല്ലാവരും കടപ്പെട്ടവര്‍

കൊച്ചി: ഈ വര്‍ഷത്തെ പിറവിത്തിരുനാള്‍മുതല്‍ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി എറണാകുളംഅങ്കമാലി അതിരൂപതയിലും നടപ്പിലാക്കണമെന്നുള്ള മാര്‍പാപ്പയുടെ തീരുമാനം അനുസരിക്കാന്‍ എല്ലാവരും കടപ്പെട്ടവരാണെന്ന് സീറോമലബാര്‍സഭാ മീഡിയാ കമ്മീഷന്‍ സെക്രട്ടറിയും പിആര്‍ഒയുമായ റവ. ഡോ. ആന്റണി വടക്കേകര വി.സി പ്രസ്താവനയില്‍ വ്യക്തമാക്കി.

സീറോമലബാര്‍സഭയിലെ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണവിഷയത്തില്‍ മാര്‍പാപ്പയ്ക്കും തെറ്റു പറ്റാമെന്നും മാര്‍പാപ്പ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും പരിശുദ്ധ പിതാവിന്റെ വീഡിയോ സന്ദേശത്തില്‍ വസ്തുതാപരമായ പിശകുകളുണ്ടെന്നും പ്രചരിപ്പിക്കപ്പെടുന്നതിനാലാണ് ഈ പ്രസ്താവന നല്‍കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. 2023 ഡിസംബര്‍ 07ാം തിയതി എറണാകുളംഅങ്കമാലി അതിരൂപതയിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടു പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു വീഡിയോ സന്ദേശം നല്‍കിയിരുന്നു.

1999 നവംബര്‍ മാസത്തിലെ സിനഡ് ഏകകണ്ഠമായി തീരുമാനിച്ചതും 2021 ഓഗസ്റ്റ് മാസത്തിലെ സിനഡ് ഏകകണ്ഠമായി സ്ഥിരീകരിച്ചതും പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള കാര്യാലയം അംഗീകരിച്ചതുമായ വിശുദ്ധ കുര്‍ബാനയര്‍പ്പണരീതിയാണ് 2021 നവംബര്‍ 28 മുതല്‍ നിയമബദ്ധമായി നടപ്പിലാക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നത്. തികച്ചും അസാധാരണമായ നടപടിയെന്നനിലയില്‍ പിതൃസഹജമായ സ്‌നേഹത്തോടെ 2021 ജൂലൈ 03ന് സീറോമലബാര്‍സഭയ്ക്ക് മുഴുവനായും 2022 മാര്‍ച്ച് 25ന് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പ്രത്യേകമായും എഴുതിയ രണ്ടു കത്തുകളിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടതാണ്. ഈ കത്തുകളുടെ ഉള്ളടക്കം തന്നെയാണ് കഴിഞ്ഞ ദിവസം നല്‍കിയ വീഡിയോ സന്ദേശത്തിലും മാര്‍പാപ്പ ആവര്‍ത്തിച്ചിരിക്കുന്നത്.

വീഡിയോ സന്ദേശത്തിലെ മാര്‍പാപ്പയുടെ വാക്കുകള്‍ കൃത്യവും വ്യക്തവുമാണ്: ‘ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്കുള്ള വ്യത്യസ്തമായ വാദഗതികള്‍ സമയമെടുത്തു പഠിച്ചാണു ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്… സഭ കൂട്ടായ്മയാണ്, ആ കൂട്ടായ്മയോട് ചേര്‍ന്നുനില്ക്കുന്നില്ലെങ്കില്‍ വിഘടിത വിഭാഗമാകും… സിന ഡിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും തീരുമാനങ്ങളെ ധിക്കരിക്കാന്‍ പ്രേരിപ്പിക്കുന്നവരെ പിന്തുടരരുത്… പരിശുദ്ധാത്മാവു നയിക്കുന്ന കൂട്ടായ്മയിലേക്കല്ല വിഭാഗീയ തയുടെ മറ്റിടങ്ങളിലേക്കാണ് നിങ്ങള്‍ നയിക്കപ്പെടുന്നത്… സഭയോടു വിധേയത്വമുള്ളവരാകാനും കലഹങ്ങള്‍ അവസാനിപ്പിക്കാനും ഞാന്‍ ആവശ്യപ്പെടുന്നു.’ വേദനയോടും പൈതൃകമായ വാത്സല്യത്തോടുംകൂടെ മാര്‍പാപ്പ നല്‍കുന്ന ഈ മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കാം. കാരണം, മാര്‍പാപ്പയെ അനുസരിക്കുമെന്ന് ആവര്‍ത്തിച്ചു പറയുന്നവരോട് സംശയാ തീമായും അവസാനമായും തന്റെ തീരുമാനം പരിശുദ്ധ പിതാവ് സന്ദേശത്തിലൂടെ അറിയിച്ചിരിക്കുകയാണ്.

എറണാകുളംഅങ്കമാലി അതിരൂപതയിലും സിനഡു തീരുമാനപ്രകാരമുള്ള ഏകീകൃത വിശുദ്ധ കുര്‍ബാന യര്‍പ്പണരീതി നടപ്പിലാക്കണമെന്ന് രണ്ടു കത്തുകളിലൂടെ മാര്‍പാപ്പ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത സാഹചര്യ ത്തിലാണ് അസാധാരണ മാര്‍ഗമായ വീഡിയോ സന്ദേശത്തിലൂടെ പരിശുദ്ധ പിതാവ് ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍നിന്ന് പരിശുദ്ധ പിതാവിന് ഈ വിഷയത്തില്‍ കൃത്യമായ ധാരണയുണ്ടെന്നത് വ്യക്തമാണ്. മാര്‍പാപ്പയെ തെറ്റിദ്ധരി പ്പിച്ചിരിക്കുന്നു എന്ന പ്രചാരണം മാര്‍പാപ്പയോടുള്ള അനുസരണക്കേടിനെ ന്യായീകരിക്കാനുള്ള വിഫലശ്രമമാണ്. 2023 ഡിസംബര്‍ 25 മുതല്‍ എറണാകുളംഅങ്കമാലി അതിരൂപതമുഴുവനിലും സിനഡു തീരുമാനമനുസരിച്ച് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കണമെന്ന് പരിശുദ്ധ പിതാവ് ആവശ്യ പ്പെട്ടതിനുശേഷവും ആഘോഷദിവസങ്ങളില്‍ മാത്രം ചിലയിടങ്ങളില്‍ ചൊല്ലണമെന്നാണ് മാര്‍പാപ്പ പറഞ്ഞിരിക്കുന്നത് എന്ന പ്രചാരണമാണ് യഥാര്‍ത്ഥത്തില്‍ തെറ്റിധാരണ പടര്‍ത്തുന്നത്.

സഭയുടെ കൂട്ടായ്മയില്‍ ചേര്‍ന്നുനില്ക്കാന്‍ എറണാ കുളംഅങ്കമാലി അതിരൂപതയിലെ ഇടവകകള്‍ക്ക് ഔദാര്യപൂര്‍വം സമയം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷത്തെ പിറവിത്തിരുനാള്‍മുതല്‍ നിര്‍ബന്ധമായും എറണാകുളംഅങ്കമാലി അതിരൂപത മുഴുവനിലും ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി നടപ്പിലാക്കണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടത്. മുറിവുകള്‍ ഉണക്കി സഭാകൂട്ടായ്മ പുനഃസ്ഥാപിച്ച് കത്തോലിക്കാസഭയുടെ കൂട്ടായ്മയില്‍ തുടരുകയെന്ന മാര്‍പാപ്പയുടെ ആഹ്വാനം എളിമയോടെ സ്വീകരിക്കാമെന്ന് റവ. ഡോ. ആന്റണി വടക്കേകര പ്രസ്താവനയില്‍ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?