Follow Us On

21

September

2024

Saturday

ഏറ്റവും വലിയ യേശുവിന്റെ പ്രതിമ ഇന്തൊനേഷ്യയില്‍ റിയോ ഡി ജനീറോ ഇനി രണ്ടാം സ്ഥാനത്ത്

ഏറ്റവും വലിയ യേശുവിന്റെ പ്രതിമ ഇന്തൊനേഷ്യയില്‍ റിയോ ഡി ജനീറോ ഇനി രണ്ടാം സ്ഥാനത്ത്

ജക്കാര്‍ത്ത: മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര പ്രവിശ്യയില്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യേശുവിന്റെ പ്രതിമ ഉദ്ഘാടനം ചെയ്തു. 61 മീറ്റര്‍ ഉയരമുള്ള പ്രതിമ സമോസിര്‍ റീജന്‍സിയിലെ തോബ തടാകത്തിന് സമീപമുള്ള സിബിയാബിയ കുന്നിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്തോനേഷ്യന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് അന്റോണിയസ് സുബിയാന്റോ ബഞ്ചമിന്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റിഡീമര്‍ പ്രതിമയേക്കാള്‍ 20 മീറ്റര്‍ ഉയരമെങ്കിലും ഈ പ്രതിമക്ക് കൂടുതലുണ്ട്.

ഇതോടെ ലോകത്തെ ഏറ്റവും വലിയ ക്രിസ്തുവിന്റെ പ്രതിമ സ്ഥിതി ചെയ്യുന്ന രാജ്യമായി ഇന്തോനേഷ്യ അറിയപ്പെടും. കുറച്ച് ദിനങ്ങള്‍ക്ക് മുമ്പ് പാപ്പായുടെ ഇന്തോനേഷ്യന്‍ അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ ജക്കാര്‍ത്തയിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തില്‍ വെച്ച് ഈ പ്രതിമയുടെ രൂപരേഖ പാപ്പായെ കാണിക്കുകയും അദ്ദേഹം അത് ആശിര്‍വദിക്കുകയും ചെയ്തിരുന്നു. പ്രതിമക്ക് താഴെയായി ആലേഖനം ചെയ്ത പ്രാര്‍ത്ഥനയില്‍ പാപ്പായുടെ ഒപ്പും ചേര്‍ത്തിട്ടുണ്ട്.
ഈ പ്രതിമ ഓരോ മനുഷ്യനും ലോകത്തിന് വെളിച്ചമാകാനുള്ള ആഹ്വാനമാണ് നല്‍കുന്നതെന്ന് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത മേദന്‍ സിപായുങ്ങിലെ ആര്‍ച്ചുബിഷപ്പും കപ്പൂച്ചിന്‍ സഭാംഗവുമായ കൊര്‍ണേലിയസ് പറഞ്ഞു. മേഡന്‍ അതിരൂപതയും സിബോള്‍ഗ രൂപതയും ഉള്‍പ്പെടുന്ന നോര്‍ത്ത് സുമാത്ര, ഇന്തോനേഷ്യയില്‍ ഉയര്‍ന്ന ക്രിസ്ത്യന്‍ ജനസംഖ്യയുള്ള പ്രദേശങ്ങളിലൊന്നാണ്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഏജന്‍സിയുടെ കണക്കനുസരിച്ച്, ഇവിടുത്തെ 15 ദശലക്ഷം ജനസംഖ്യയില്‍ 1.1 ദശലക്ഷം കത്തോലിക്കരുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?