Follow Us On

04

May

2024

Saturday

ക്രൈസ്തവര്‍ക്ക് പിന്തുണയുമായി പാക്ക് സുപ്രീംകോടതി; ഗവണ്‍മെന്റ് റിപ്പോര്‍ട്ട് ‘ചവറ്റുകൊട്ടയില്‍’ എറിയേണ്ടത്’

ക്രൈസ്തവര്‍ക്ക് പിന്തുണയുമായി പാക്ക് സുപ്രീംകോടതി; ഗവണ്‍മെന്റ് റിപ്പോര്‍ട്ട് ‘ചവറ്റുകൊട്ടയില്‍’ എറിയേണ്ടത്’

ഇസ്ലാമബാദ്: പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായ ഏറ്റവും രൂക്ഷമായ സംഘടിത ആക്രമണത്തെക്കുറിച്ച് ഗവണ്‍മെന്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ‘ചവറ്റുകൊട്ടയില്‍ എറിയാന്‍’ മാത്രമുള്ള നിലവാരമേ പുലര്‍ത്തുന്നുള്ളൂവെന്ന സുപ്രീം കോടതിയുടെ നിലപാടിനെ പാക്കിസ്ഥാന്‍ കാത്തലിക്ക് ബിഷപ്സ് കോണ്‍ഫ്രന്‍സ് തലവന്‍ ബിഷപ് സാംസണ്‍ ഷുകാര്‍ദിന്‍ സ്വാഗതം ചെയ്തു.

2023 ഓഗസ്റ്റ് മാസത്തില്‍ ജാരന്‍വാലായില്‍ നടന്ന ആക്രമണത്തിലാണ് 25 ക്രൈസ്തവ ദൈവാലയങ്ങളും നൂറോളം ക്രൈസ്തവരുടെ ഭവനങ്ങളും ആള്‍ക്കൂട്ട അക്രമണത്തില്‍ അഗ്‌നിക്കിരയായത്. ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അറസ്റ്റുകളെക്കുറിച്ചോ കോടിയില്‍ നിലവിലിരിക്കുന്ന കേസുകളെക്കുറിച്ചോ വിവരങ്ങള്‍ ചേര്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നും കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നതില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് താല്‍പ്പര്യമില്ലെന്നും പാക്ക് സുപ്രീം കോടതി ജസ്റ്റീസ് ക്വാസി ഫായിസ് ഇസാ വാക്കാല്‍ നിരീക്ഷിച്ചു.

304 അറസ്റ്റുകള്‍ നടത്തിയ കേസില്‍ കേവലം 22 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും 18 ചാര്‍ജ് ഷീറ്റുകള്‍ മാത്രമാണ് സമര്‍പ്പിച്ചിരിക്കുന്നതെന്നും വിചാരണ വേളയില്‍ പഞ്ചാബില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. ആദ്യമായാണ് സുപ്രീം കോടതിയോ ഗവണ്‍മെന്റോ ഈ സംഭവത്തെ ഗൗരവത്തോടെ കാണുന്നതെന്നും ഇത് ക്രൈസ്തവര്‍ക്ക് വലിയ പ്രത്യാശ നല്‍കുന്ന കാര്യമാണെന്നും ബിഷപ് സാംസണ്‍ പ്രതികരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?