Follow Us On

27

October

2024

Sunday

മലയാളി വൈദികനെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്

മലയാളി വൈദികനെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്
ജബല്‍പൂര്‍: ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ ജബല്‍പൂര്‍ രൂപതയില്‍നിന്നുള്ള രണ്ട് കത്തോലിക്കാ വൈദികരെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് പോലീസ്. ഇവരുടെ ജാമ്യാപേക്ഷകള്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴാണ് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന പോലീസിന്റെ നടപടികള്‍. അമിതമായി സ്‌കൂള്‍ ഫീസ് വാങ്ങിയെന്ന വ്യാജ ആരോപണത്തിന്റെ പേരിലാണ്  പോലീസ് വൈദികരെ ജയിലിലടക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.
 പോലീസിന്റെ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി ജബല്‍പൂര്‍ രൂപത രംഗത്തുവന്നു. ക്യാഷ് റിവാര്‍ഡുകള്‍ പ്രഖ്യാപിച്ച് തങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണിതെന്ന് ജബല്‍പൂര്‍ രൂപത വികാരി ജനറല്‍ ഫാ. ഡേവിസ് ജോര്‍ജ് പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ കോടതി പരിഗണിക്കാനിരിക്കേ, ഇത്തരമൊരു ഉത്തരവ് പുറപ്പെടു വിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധികമായ സ്‌കൂള്‍ ഫീസ് ഈടാക്കി എന്ന ആരോപണത്തെ തുടര്‍ന്ന് കേസില്‍ ഉള്‍പ്പെട്ട, ജബല്‍പൂരില്‍ നിന്നുള്ള ഫാ. സിബി ജോസഫ്, ഫാ. വാള്‍ട്ടര്‍ ജോണ്‍ സാല്‍ക്സോ എന്നിവരെയാണ് അറസ്റ്റ് ചെയ്യാന്‍ പോലീസ് ജനങ്ങളുടെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ കേസില്‍ പ്രതികളായ മറ്റ് ഏഴ് പേരെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്കും സമാനമായ തുക പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിത ഫീസ് ഈടാക്കുകയും വിലകൂടിയ പാഠപുസ്തകങ്ങള്‍ വില്‍ക്കുകയും ചെയ്തുവെന്ന കുറ്റം ആരോപിച്ച്, ജബല്‍പൂര്‍ ജില്ലയിലെ കത്തോലിക്ക, പ്രൊട്ടസ്റ്റന്റ് സഭകള്‍ നടത്തുന്ന ഏഴ് സ്‌കൂളുകളില്‍ നിന്നുള്ള 13 മാനേജ്മെന്റ് അംഗങ്ങളും ജീവനക്കാരും ഉള്‍പ്പെടെ സ്‌കൂളുകളുമായും പുസ്തക പ്രസിദ്ധീകരണ സ്ഥാപനങ്ങളുമായും ബന്ധമുള്ള 22 പേരെ ഇക്കഴിഞ്ഞ മെയ് 27ന് മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യം നിഷേധിക്കപ്പെട്ട് മാസങ്ങളോളം ജയിലില്‍ കഴിയേണ്ടിവരുകയും ചെയ്തിരുന്നു.
കുറ്റാരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്ന കാരണത്താല്‍ സിഎന്‍ഐ ബിഷപ്, ഒരു കത്തോലിക്കാ വൈദികന്‍, മൂന്ന് പാസ്റ്റര്‍മാര്‍ എന്നിവരുള്‍പ്പെടെ 12 പേര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഈ കോടതി ഉത്തരവ് വന്ന് മൂന്നു ദിവസങ്ങള്‍ക്കുശേഷമാണ് ജബല്‍പൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ പാരിതോഷിക പ്രഖ്യാപനം വന്നതെന്നതും ശ്രദ്ധേയമാണ്.
ഞങ്ങള്‍ കുറ്റവാളികളല്ല. വിദ്യാഭ്യാസം നല്‍കുകയെന്ന മഹത്തായ പ്രവര്‍ത്തനമാണ് ചെയ്യുന്നത്. എന്നാല്‍, പ്രിന്‍സിപ്പല്‍മാരെയും മറ്റ് ഉദ്യോഗസ്ഥരെയും പോലീസ് നിയമവിരുദ്ധമായി ക്രിമിനല്‍ കേസില്‍ കുടുക്കുകയാണെന്ന് വികാരി ജനറല്‍ ഫാ. ഡേവിസ് ജോര്‍ജ് പറഞ്ഞു. വര്‍ധിപ്പിച്ച ഫീസ് തിരികെ നല്‍കണമെന്ന ഉത്തരവ് ഇക്കഴിഞ്ഞ 13-ന് മധ്യപ്രദേശ് ഹൈക്കോടതി  സ്റ്റേ ചെയ്തിരുന്നു.
 കത്തോലിക്ക സഭയ്ക്കെതിരെ മതപരിവര്‍ത്തനം ആരോപിച്ച് തീവ്രഹിന്ദുത്വവാദികള്‍ ആസൂത്രിതമായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് സ്‌കൂളുകള്‍ക്കെതിരെയുള്ള ഈ നടപടികളെന്ന് സഭാനേതൃത്വം പറയുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?