Follow Us On

23

February

2025

Sunday

ഗാസയിലെ വെടിനിര്‍ത്തല്‍: ഇടനിലക്കാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നന്ദി പറഞ്ഞു

ഗാസയിലെ  വെടിനിര്‍ത്തല്‍: ഇടനിലക്കാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നന്ദി പറഞ്ഞു

വത്തിക്കാന്‍ സിറ്റി: ഗാസയിലെ  വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചവരോട് നന്ദി പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.

ഞായറാഴ്ച ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ എല്ലാ ബന്ദികളും ‘നാട്ടിലേക്ക് മടങ്ങുകയും അവരുടെ പ്രിയപ്പെട്ടവരെ ആശ്ലേഷിക്കുകയും ചെയ്യുമെന്ന്’ പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. ഗാസയിലെ വെടിനിര്‍ത്തല്‍ പ്രധാനപ്പെട്ട കാര്യമാണെന്നും മധ്യസ്ഥത വഹിച്ചവര്‍ നന്നായി പ്രവര്‍ത്തിച്ചെന്നും പാപ്പ പറഞ്ഞു. കരാറിന്റെ വ്യവസ്ഥകള്‍ ഇരു കൂട്ടരും മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാപ്പ കൂട്ടിച്ചേര്‍ത്തു.

‘ഗാസയില്‍ ബന്ധികളാക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിരുന്നു. ‘ഗാസയിലേക്ക് കൂടുതല്‍ വേഗത്തിലും അളവിലും സഹായം എത്തിക്കേണ്ടത് അടിയന്തിരമായ ആവശ്യമാണ്,’ പാപ്പ പറഞ്ഞു. ഇസ്രായേല്‍-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ ബന്ദികളെ മോചിപ്പിക്കാന്‍ നിരന്തരം ആഹ്വാനം ചെയ്യുകയും ‘സംവാദം, അനുരഞ്ജനം, സമാധാനം’ എന്നിവയിലൂടെ പ്രശ്‌നപരിഹാരത്തിനായി നേതാക്കളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. യുദ്ധം നിമിത്തം പലസ്തീനിലും ഇസ്രായേലിലും ദുരിതമനുഭവിക്കുന്നവര്‍ക്കു പുറമേ, ഉക്രെയ്നും മ്യാന്‍മാറിനും സംഘര്‍ഷവും അക്രമവും നാശം വിതയ്ക്കുന്ന മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടിയും ‘എപ്പോഴും പ്രാര്‍ത്ഥിക്കാന്‍’ പാപ്പ ആഹ്വാനം ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?