Follow Us On

30

May

2025

Friday

തൊമ്മന്‍കുത്തിലെ നിസഹായരായ മനുഷ്യര്‍ക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി നിലകൊള്ളേണ്ട സമയം: സീറോമലബാര്‍ സഭ

തൊമ്മന്‍കുത്തിലെ നിസഹായരായ മനുഷ്യര്‍ക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി നിലകൊള്ളേണ്ട സമയം: സീറോമലബാര്‍ സഭ
കൊച്ചി: തൊമ്മന്‍കുത്തിലെ നിസഹായരായ മനുഷ്യര്‍ക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി നിലകൊള്ളേണ്ട സമയമാണിതെന്ന് സീറോമലബാര്‍ സഭ പിആര്‍ഒ റവ. ഡോ. ടോം ഓലിക്കരോട്ട്.
 കഴിഞ്ഞ ഏപ്രില്‍ 12 നു തൊമ്മന്‍കുത്തിലെ നാരങ്ങാനത്തു സ്വകാര്യഭൂമിയില്‍ സ്ഥാപിച്ച കുരിശുതകര്‍ത്തുകൊണ്ടു  ആരംഭിച്ചതാണ്  റവന്യൂഭൂമിയില്‍ അതിക്രമിച്ചുകയറിയുള്ള വനംവകുപ്പിന്റെ ബുള്‍ഡോസര്‍രാജ്. തകര്‍ക്കപ്പെട്ട കുരിശു സ്ഥാപിച്ചിരുന്നത് വനഭൂമിയുടെ അതിരു നിര്‍ണയിച്ചിരിക്കുന്ന ജണ്ടയ്ക്ക് പുറത്താണുള്ളതെന്ന  തൊടുപുഴ തഹല്‍സിദാറുടെ  റിപ്പോര്‍ട്ട്  ലഭിച്ചതിനുശേഷവും കര്‍ഷകപീഡനം   തുടരുന്നതുകാണുമ്പോള്‍ കേരളത്തില്‍ ജനാധിപത്യം മരിച്ചോ എന്നും ഇച്ഛാശക്തിയുള്ള രാഷ്ട്രീയനേതൃത്വം വനവാ സത്തിനുപോയോ, അല്ലെങ്കില്‍   കുരിശും ക്രിസ്ത്യാനി കളുമാണോ ഇവരുടെ പ്രശ്‌നമെന്നോ സംശയിക്കേണ്ടിവരുമെന്ന് പ്രസ്താവനയില്‍ പറയുന്നു.
സ്വന്തം കൈവശഭൂമിയില്‍ താമസിക്കുന്ന  എല്ലാ  റവന്യൂ അവകാശങ്ങളുമുള്ള  മനുഷ്യരോടാണ്  റേഞ്ച് ഓഫീസറുടെ മുന്‍പില്‍ പതിനഞ്ചു ദിവസത്തിനകം ഹാജരാകണമെന്ന വിചിത്രമായ ഉത്തരവുമായി വനപാലകര്‍ വീടുവീടാന്തിരം കയറിയിറങ്ങി പീഡനം തുടരുന്നത്. കാട്ടില്‍ നിയന്ത്രിച്ചു നിര്‍ത്തേണ്ട കാട്ടുനീതി നാട്ടിന്‍പുറത്തെടുക്കുന്നതു നിശബ്ദമായി നോക്കിനില്‍ക്കാനാവില്ല.
വനംവകുപ്പിന്റെ അതിക്രമങ്ങള്‍ പരിധികടന്നിട്ടും വാതുറക്കാത്ത വനംവകുപ്പുമന്ത്രിയുടെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം. സി പിഎമ്മിന്റെ പോഷകസംഘടനയായ ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ കര്‍ഷകമുന്നേറ്റജാഥയും വനംവകുപ്പിന്റെ ആസ്ഥാനമന്ദിരം ഉപരോധിക്കലും  നടക്കുന്നതിനിടയിലാണ് ഈ അതിക്രമമത്രയും  വനം വകുപ്പു നടത്തുന്നതെന്നറിയുമ്പോളാണ് രാഷ്ട്രീയ നാടകങ്ങളുടെ കപടമുഖം ജനങ്ങള്‍ തിരിച്ചറിയുന്നത്. കാര്‍ബണ്‍ ക്രഡിറ്റ് ഫണ്ട് നേടാനുള്ള രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണോ വനംവകുപ്പിന്റെ കാട്ടാളത്തം എന്നാണ് പൊതുസമൂഹത്തിനു അറിയേണ്ടത്.
സ്വന്തം വീട്ടിലും കൃഷിയിടത്തിലും കാട്ടുമൃഗങ്ങളെ മാത്രമല്ല ഉദ്യോഗസ്ഥരുടെ കടന്നുകയറ്റത്തെക്കൂടി ഭയന്നു ജീവി ക്കേണ്ടിവരുന്നത് ഭരണകൂട ഭീകരതയാണെന്നു തിരിച്ചറിയ ണമെന്നും  അപഹരിക്കപ്പെടുന്ന സാധാരണക്കാരുടെ പൗരാവകാശങ്ങളെക്കുറിച്ചും പ്രതികരിക്കാന്‍ ഇനിയും വൈകരുതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?