Follow Us On

23

January

2026

Friday

മധ്യപ്രദേശില്‍ കത്തോലിക്ക ആശുപത്രിക്കു നേരെ അതിക്രമം

മധ്യപ്രദേശില്‍ കത്തോലിക്ക ആശുപത്രിക്കു നേരെ അതിക്രമം
ഭോപ്പാല്‍: മധ്യപ്രദേശിലെ ഖണ്ഡ്വായില്‍ കത്തോലിക്ക ആശുപത്രിക്കു നേരെ അതിക്രമം. ഹോസ്പിറ്റല്‍ ഓര്‍ഡര്‍ ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പാംപുരി സെന്റ് റിച്ചാര്‍ഡ് ആശുപത്രിക്കു നേരെയാണ് അതിക്രമം ഉണ്ടായത്.
ആശുപത്രിയുടെ പ്രവേശന കവാടവും ഒപി വിഭാഗത്തിലെ ഗ്ലാസുകളും രജിസ്‌ട്രേഷന്‍-ഐപി ബില്‍ഡിങ്ങിലെ കമ്പ്യൂട്ടറും അടിച്ചു തകര്‍ത്ത സംഘം ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് മുറിയും തകര്‍ത്തു.
വൃക്ക സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മെയ് 21 ന് ഈ  ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു സ്ത്രീയുടെ നില വഷളായതിനെ ഡോക്ടര്‍മാര്‍ അവരെ ഇന്‍ഡോറിലെ ഒരു സ്വകാര്യ ആശുപത്രി യിലേക്ക് റഫര്‍ ചെയ്തിരുന്നു. അവിടെ ചികിത്സയില്‍ ഇരിക്കെ ജൂണ്‍ 17 ന് അവര്‍ അവിടെവച്ച് മരിക്കുകയായിരുന്നു.
ഡോക്ടര്‍മാരുടെ അനാസ്ഥ ആരോപിച്ച് മരിച്ച സ്ത്രീയുടെ ബന്ധുക്കളാണ് ആശുപത്രി അടിച്ചു തകര്‍ത്തത്. അവിടെ ചികിത്സയില്‍ ഇരിക്കെ സെന്റ് റിച്ചാര്‍ഡ് ആശുപത്രിയിലെ പിഴവാണെന്ന് ആരോപിച്ച് ആശുപത്രി തകര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസ് സഹായം തേടിയെങ്കിലും തണുപ്പന്‍ പ്രതികരണമായിരുന്നു അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായത്.
 നിങ്ങളുടേത് വിഐപി ഹോസ്പിറ്റല്‍ അല്ലെന്നും സംരക്ഷണം നല്‍കാനുള്ള പ്രൊവിഷന്‍ ഇല്ലെന്നും എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ നൂറില്‍ വിളിച്ച് അറിയിച്ചാല്‍ മതിയെന്നും അപ്പോള്‍ പോലീസ് അവിടെ എത്തുമെന്നുമായിരുന്നു പോലീസിന്റെ നിലപാട്. രോഗി മരിച്ചതറിഞ്ഞ് ഒരു പോലീസ് ഓഫീസര്‍ സെന്റ് റിച്ചാര്‍ഡ് ആശുപത്രിയില്‍ എത്തി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് അന്വേഷിച്ചിരുന്നു. ആ പോലീസ് ഓഫീസര്‍ പോയി 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഏതാനും ആളുകളെത്തി വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. അക്രമികള്‍ പോയതിനുശേഷമായിരുന്നു പിന്നീട് പോലീസ് എത്തിയത്.  സിസിടിവി ദൃശ്യങ്ങള്‍ ആശുപത്രി അധികൃതര്‍ പോലീസിന് കൈമാറിയെങ്കിലും ഇതുവരെയും പ്രതികളെ അറസ്റ്റു ചെയ്തിട്ടില്ല.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?