Follow Us On

10

January

2026

Saturday

രോഗിയെ സന്ദര്‍ശിക്കാന്‍ പോയ മെക്‌സിക്കന്‍ വൈദികന് നേരെ നാല് തവണ വെടി ഉതിര്‍ത്തു; ഫാ. ഹെക്ടറിന്റെ നില അതീവ ഗുരുതരം

രോഗിയെ സന്ദര്‍ശിക്കാന്‍ പോയ മെക്‌സിക്കന്‍ വൈദികന് നേരെ നാല് തവണ വെടി ഉതിര്‍ത്തു; ഫാ. ഹെക്ടറിന്റെ നില അതീവ ഗുരുതരം

മെക്‌സിക്കോ സിറ്റി: രോഗിയെ സന്ദര്‍ശിക്കാന്‍  പോകുന്നതിനിടെ നാല് തവണ വെടിയേറ്റ മെക്‌സിക്കന്‍ വൈദികന്റെ നില ഗുരുതരമായി തുടരുന്നു.  മെക്‌സിക്കോയിലെ ടാബാസ്‌കോ രൂപത വൈദികനായ ഫാ. ഹെക്ടര്‍ അലജാന്‍ഡ്രോ പെരേസിനാണ് വെടിവയ്പ്പില്‍ മാരകമായി പരിക്കേറ്റത്. 90 ശതമാനത്തിലധികം ക്രൈസ്തവ വിശ്വാസികളുള്ള മെക്‌സിക്കോയില്‍ ക്രൈസ്തവ പുരോഹിതരുടെ  ജീവന് പോലും ഭീഷണി നേരിടുന്ന വിധത്തില്‍ മാഫിയ സംഘങ്ങള്‍  ഇപ്പോഴും സജീവമാണെന്ന് ഫാ. ഹോക്ടറിന് നേരെ നടന്ന ആക്രമണം വ്യക്തമാക്കുന്നു.

തെക്കുകിഴക്കന്‍ നഗരമായ വില്ലഹെര്‍മോസയിലെ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ഇടവകയില്‍ പുലര്‍ച്ചെ 5:45 ഓടെയാണ് ഫാ. ഹെക്ടര്‍ അലജാന്‍ഡ്രോ പെരെസ് ആക്രമിക്കപ്പെട്ടതെന്ന് ടബാസ്‌കോ രൂപതയുടെ പ്രസ്താവനയില്‍ പറയുന്നു. ഫാ. പെരെസിന് അടിയന്തര ശസ്ത്രക്രിയ നടത്തിയെന്നും അദ്ദേഹത്തിന്റെ അവസ്ഥ വളരെ ഗുരുതരമാണെന്നും, രക്തനഷ്ടവും ആന്തരിക പരിക്കുകളുടെ സങ്കീര്‍ണ്ണതയും കാരണം അനിശ്ചിതത്വത്തിലാണെന്നും രൂപത വ്യക്തമാക്കി. ഈ ക്രൂരമായ പ്രവൃത്തിയെ തബാസ്‌കോ രൂപത അപലപിക്കുന്നുതായി ബിഷപ് ജെറാര്‍ഡോ ഡി ജെസൂസ് റോജാസ് ലോപ്പസ് ഒപ്പുവച്ച പ്രസ്താവനയില്‍ പറയുന്നു. 2006 മുതല്‍ കുറഞ്ഞത് 52 വൈദികകര്‍ മെക്‌സിക്കോയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?