Follow Us On

03

November

2025

Monday

മാര്‍ അപ്രേം മെത്രാപ്പോലീത്ത കാലംചെയ്തു

മാര്‍ അപ്രേം മെത്രാപ്പോലീത്ത കാലംചെയ്തു
തൃശൂര്‍: പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ  മുന്‍ ആര്‍ച്ചുബിഷപ് ഡോ. മാര്‍ അപ്രേം (85) കാലം ചെയ്തു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കുമ്പോഴാണ് വിയോഗം സംഭവിച്ചത്.
അരനൂറ്റാണ്ടിലേറെ കാലം സഭയുടെ അധ്യക്ഷ പദവി അലങ്കരിച്ചശേഷം സ്ഥാനമൊഴിഞ്ഞ മാര്‍ അപ്രേം മെത്രാപ്പോലീത്ത വിശ്രമജീവിതത്തിലായിരുന്നു.
 ഭാരതത്തിലെ കല്‍ദായ സുറിയാനി സഭയുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മാര്‍ അപ്രേം 1968 സെപ്റ്റംബര്‍ 29ന് 28-ാമത്തെ വയസിലാണ് മെത്രാനായി ഉയര്‍ത്തപ്പെട്ടത്. ജോര്‍ജ് ഡേവിസ് മൂക്കന്‍ എന്നായിരുന്നു ആദ്യ പേര്.
രണ്ട് പിഎച്ച്ഡികള്‍ സ്വന്തമാക്കിയ മാര്‍ അപ്രേം ഇംഗ്ലീഷിലും മലയാളത്തിലുമായി എഴുപതിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഒട്ടേറെ പുരസ്‌കാരങ്ങളും മാര്‍ അപ്രേമിനെ തേടിയെത്തി.
തൃശൂരിലെ സാംസ്‌കാരിക രംഗത്ത് ശ്രദ്ധിക്കപ്പെട്ട ഒരു മുഖമായിരുന്നു മാര്‍ അപ്രേം മെത്രാപ്പോലീത്തയുടേത്. എല്ലാ സഭകളുമായും സമുദായങ്ങളുമായും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
മൃതസംസ്‌കാര ശുശ്രൂഷകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് സഭാവൃത്തങ്ങള്‍ വ്യക്തമാക്കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?