Follow Us On

08

September

2025

Monday

കേരളം ലഹരിമരുന്നിന്റെ ഹബ്ബായി മാറി: വി.ഡി സതീശന്‍

കേരളം ലഹരിമരുന്നിന്റെ ഹബ്ബായി മാറി: വി.ഡി സതീശന്‍
കൊച്ചി: സംസ്ഥാനം ലഹരിമരുന്നിന്റെ ഹബ്ബായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന വര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി പാലാരിവട്ടം പിഒസിയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആവശ്യപ്പെടുന്നവര്‍ക്ക് പത്ത് മിനിട്ടിനുള്ളില്‍ നാട്ടിലെവി ടെയും മാരക ലഹരി ലഭിക്കുന്ന സ്ഥിതിവി ശേഷത്തിലെത്തിയിരിക്കുന്നു നമ്മുടെ നാട്. ശക്തിയേറിയ മാരക ബോംബാണ് ലഹരി. സുരക്ഷിത താവളമായ കുടുംബത്തെ പോലും തകര്‍ക്കുന്ന ‘ബങ്കര്‍ബസ്റ്റര്‍’ ബോംബാണ് ലഹരി. മക്കള്‍ മാതാപിതാക്കളെപോലും കൊലചെയ്യുന്ന സ്ഥിതിവരെയെത്തിയിരിക്കുന്നു; പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്യോസ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍, മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ആന്റണി ജേക്കബ്, വി.ഡി രാജു, ബോണി സി.എക്സ്, ഫാ. ആന്റണി അറയ്ക്കല്‍, ഫാ. ജോസഫ് ഷെറിന്‍ ചെമ്മായത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാവിലെ നടന്ന പ്രതിനിധി സമ്മേളനം ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
മികച്ച ലഹരിവിരുദ്ധ പ്രവര്‍ത്തനം നടത്തിയ മാനന്തവാടി രൂപതയ്ക്കും വരാപ്പുഴ അതിരൂപതയ്ക്കുമുള്ള അവാര്‍ഡുകള്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ വിതരണം ചെയ്തു. പതിറ്റാണ്ടുകളായി ലഹരിവിരുദ്ധ പ്രവര്‍ത്തന രംഗത്തുള്ള ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്യോസിനെ പൊന്നാട അണിയിച്ചും പുരസ്‌കാരം നല്‍കിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആദരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?