Follow Us On

20

April

2025

Sunday

ഒരു ക്രൈസ്തവ സഭയെയും നിരോധിക്കരുത് ! ഉക്രേനിയന്‍ ഗവണ്‍മെന്റിന് മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

ഒരു ക്രൈസ്തവ സഭയെയും നിരോധിക്കരുത് ! ഉക്രേനിയന്‍ ഗവണ്‍മെന്റിന് മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

കീവ്/ഉക്രെയ്ന്‍: റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ദൈവാലയങ്ങളിലെ പ്രാര്‍ത്ഥനകള്‍ നിരോധിച്ച ഉക്രെയ്ന്‍ ഗവണ്‍മെന്റിന്റെ നടപടി പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്നവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്ക ജനിപ്പിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഉക്രെയ്‌ന്റെ മണ്ണില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമമാണ് ഉക്രെയ്ന്‍ ഗവണ്‍മെന്റ് പാസാക്കിയയത്.

ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നവര്‍ എല്ലാവര്‍ക്കും വേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നതെന്നും പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് ഒരു വ്യക്തിയും തിന്മ പ്രവര്‍ത്തിക്കുകയില്ലെന്നും മാര്‍പാപ്പ പറഞ്ഞു. ആരെങ്കിലും സ്വന്തം രാജ്യത്തിനെതിരായി തിന്മ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവന്‍ കുറ്റക്കാരനാണ്. എന്നാല്‍ പ്രാര്‍ത്ഥിച്ചതുകൊണ്ടാണ്  ആ തിന്മ പ്രവര്‍ത്തിച്ചതെന്ന് പറയാനാവില്ല. അതുകൊണ്ട് സ്വന്തം സഭയെന്ന് കരുതുന്നവയില്‍ പ്രാര്‍ത്ഥിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം അനുവദിക്കണം. ദയവു ചെയ്ത് നേരിട്ടോ അല്ലാതയോ ഒരു ക്രൈസ്തവ സഭയെയും നിരോധിക്കരുത്. ദൈവാലയങ്ങളെ തൊടുവാന്‍ പാടില്ലെന്നും പാപ്പ പറഞ്ഞു.

റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ,പുട്ടിന്‍ നേതൃത്വം നല്‍കുന്ന സ്വച്ഛാധിപത്യ ക്രിമിനല്‍ ഭരണകൂടത്തിന്റെ ഭാഗമായി മാറി എന്നാരോപിച്ചാണ് ഉക്രെയ്ന്‍ ഭരണകൂടം രാജ്യത്തെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രാര്‍ത്ഥനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. പുട്ടിന്റെ വിവേകരഹിതമായ നയങ്ങളെ പിന്തുണയ്ക്കുന്നതിനും ഉക്രെയ്‌നെതിരെ റഷ്യ നടത്തുന്ന യുദ്ധത്തെ ന്യായീകരിക്കുന്നതിനും വേണ്ടി റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയെ ഉപകരണമാക്കുകയാണെന്നും ഉക്രെയ്ന്‍ ഗവണ്‍മെന്റ് ആരോപിച്ചു. മോസ്‌കോയുമായി ബന്ധം പുലര്‍ത്തുന്ന ഉക്രേനിയന്‍ ഓര്‍ത്തഡോക്‌സ് സഭ അടക്കമുള്ള എല്ലാ സഭാ വിഭാഗങ്ങള്‍ക്കും റഷ്യയുമായി ബന്ധം വേര്‍പെടുത്തുന്നതിന് പുതിയ നിയമം പ്രചോദനം നല്‍കുമെന്നും ഉക്രെയ്ന്‍ പാര്‍ലമെന്ററി ന്യൂസ് ഏജന്‍സിയുടെ കുറിപ്പില്‍ പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?