Follow Us On

20

September

2024

Friday

ചോദിക്കുന്നത് ക്രിസ്മസിന്റെ കേക്കും വീഞ്ഞുമല്ല, കര്‍ഷകന്റെ അവകാശം

ചോദിക്കുന്നത് ക്രിസ്മസിന്റെ കേക്കും വീഞ്ഞുമല്ല, കര്‍ഷകന്റെ അവകാശം
കണ്ണൂര്‍: ചോദിക്കുന്നത് ക്രിസ്മസിന്റെ കേക്കും വീഞ്ഞുമല്ല, കര്‍ഷകന്റെ അവകാശമാണെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. വിവിധ ആവശ്യങ്ങളുന്നയിച്ച് റബര്‍ ഉത്പാദക സംഘങ്ങളുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കളക്ടറേറ്റിലേ ക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കേരളത്തിലെ റബര്‍ കര്‍ഷകരെ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുകയാണെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു.
റബര്‍ കര്‍ഷകര്‍ക്ക് 250 രൂപ തരുമെന്നാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ എഴുതിവച്ചത്. അതു വിശ്വസിച്ചാണ് കേരളത്തിലെ കര്‍ഷകര്‍ ഇടതുമുന്നണിക്കു വോട്ട് ചെയ്തത്. എന്നാല്‍, അധികാരത്തിലെത്തിയ സര്‍ക്കാര്‍ കര്‍ഷകരോട് ഈ ചതി ചെയ്യുമെന്നു പ്രതീക്ഷിച്ചില്ല. ജപ്തിയുടെ പേരില്‍ കേരള ബാങ്ക് കര്‍ഷകരെ പീഡിപ്പിക്കുകയാണെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.  കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നിറവേറ്റിത്തരുന്നില്ലെങ്കില്‍ നിലവിലെ ഭരണകൂടത്തെ അടുത്ത തിരഞ്ഞെടുപ്പില്‍ താഴെയിറക്കാനും റബര്‍ കര്‍ഷകര്‍ മുന്നിലുണ്ടാകുമെന്നും മാര്‍ പാംപ്ലാനി വ്യക്തമാക്കി.
റബറിന്റെ ഇറക്കുമതി ചുങ്കം 25 ശതമാനമാണ്. ഇതില്‍ കൂടുതല്‍ വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെന്നാണു കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 85 ശതമാനം റബറും ആസിയന്‍ രാജ്യങ്ങളില്‍നിന്നാണ്. ഇവര്‍ക്ക് ഈ നികുതി വര്‍ധന ബാധകമല്ല. ആരുടെ കണ്ണില്‍ പൊടിയിടാനാണ്  കര്‍ഷകരെ കബളിപ്പിക്കുന്ന ഇത്തരം പ്രഖ്യാപനങ്ങള്‍ നിരത്തുന്നതെന്ന് മാര്‍ പാംപ്ലാനി ചോദിച്ചു. 30 രൂപ അല്ലെങ്കില്‍ 25 ശതമാനം ടാക്‌സ് ഇതില്‍ ഏതാണോ കുറവ് അത് ഈടാക്കാനാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ പറഞ്ഞത്. എന്നാല്‍, ബജറ്റിനു ശേഷം ഒരു രൂപ പോലും റബറിനു വര്‍ധിച്ചില്ലെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?