Follow Us On

20

September

2024

Friday

സീറോമലബാര്‍ സഭയുടെ സിനഡുസമ്മേളനം ആരംഭിച്ചു

സീറോമലബാര്‍ സഭയുടെ സിനഡുസമ്മേളനം ആരംഭിച്ചു
കാക്കനാട്: സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭയുടെ 32-ാമത് സിനഡു സമ്മേളനം ആരംഭിച്ചു. സിനഡിന്റെ ആദ്യ സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ സഭാ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സഭ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാന്‍ സാധിക്കുന്ന പുതിയ നേതൃത്വം ഉണ്ടാകാന്‍ ദൈവം തുണക്കട്ടേയെന്ന് മാര്‍ വാണിയപ്പുരയ്ക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു. സഭയുടെ പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ തിരഞ്ഞെടുക്കുകയെന്ന ഏക ദൗത്യമാണ് ഈ സിനഡു സമ്മേളനത്തിനുള്ളത്.  12 വര്‍ഷക്കാലം സഭയെ ധീരമായി നയിക്കുകയും ഭദ്രമായ അടിത്തറ പാകുകയും ചെയ്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സിനഡുസമ്മേളനം കൃതജ്ഞത പ്രകാശിപ്പിച്ചു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയില്‍നിന്നും വിരമിച്ച അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനും ഗോരഖ്പൂര്‍ രൂപതയുടെ ചുമതലയില്‍നിന്നും വിരമിച്ച മാര്‍ തോമസ് തുരുത്തിമറ്റത്തിനും സമ്മേളനം നന്ദി അര്‍പ്പിച്ചു. ഗോരഖ്പൂര്‍ രൂപതയുടെ പുതിയ മെത്രാന്‍ മാര്‍ മാത്യു നെല്ലിക്കുന്നേലിനെ സിനഡിലേക്ക് സ്വാഗതം ചെയ്തു.  മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം നല്‍കിയ ധ്യാനചിന്തകളോടെയാണ് സിനഡുസമ്മേളനം ആരംഭിച്ചത്.  ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലനശുശ്രൂഷയില്‍നിന്ന് വിരമിച്ചവരുമായ 55 മെത്രന്മാരാണ് സിനഡുസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 13-ന് ശനിയാഴ്ച സിനഡ് സമാപിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?