Follow Us On

30

June

2025

Monday

കാണ്ടമാലില്‍നിന്ന് വീണ്ടും വൈദികന്‍

കാണ്ടമാലില്‍നിന്ന്  വീണ്ടും വൈദികന്‍

ഭുവനേശ്വര്‍: കാണ്ടമാലില്‍ 2008ലെ ക്രൈസ്തവപീഡനങ്ങളെ അതിജീവിച്ച മറ്റൊരു ഇര കൂടി ക്രിസ്തുവിന്റെ പുരോഹിതനായി. ഇറ്റാലിയന്‍ കോണ്‍ഗ്രിഗേഷനായ സണ്‍സ് ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ എന്ന സഭാംഗമായിട്ടാണ് ഡീക്കന്‍ ഉബാച്ച പ്രധാന്‍ വൈദികപട്ടം സ്വീകരിച്ചത്. വിന്‍സന്‍ഷ്യന്‍ ബിഷപ് അല്‍പിനാര്‍ സെനാപതിയാണ് അദ്ദേഹത്തിന് പൗരോഹിത്യം നല്‍കിയത്. ഗുമുഡ പാരിഷിലെ സെന്റ് ജോസഫ്‌സ് നിവാസില്‍ നടന്ന ചടങ്ങില്‍ 25 ഓളം വൈദികരും 20 കന്യാസ്ത്രീകളും 1500ഓളം ക്രൈസ്തവ വിശ്വാസികളും പങ്കെടുത്തു. കാണ്ടമാലിലെ പീഡനങ്ങളെ അതിജീവിച്ച മറ്റൊരു വ്യക്തികൂടി ക്രിസ്തുവിന്റെ ശിഷ്യനായി മാറുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് ബിഷപ് സേനാപതി പറഞ്ഞു.

നവവൈദികനായ ഫാ. പ്രധാന്‍ ജനിച്ചത് 1992-ലായിരുന്നു. കട്ടക് – ഭുവനേശ്വര്‍ രൂപതയിലെ രായ്കിയ ഇടവകയിലെ ലുക്ക ചാന്ദ്രയുടെയും പ്രമീള പ്രാധാന്റെയും നാലുമക്കളിലൊരാളായിട്ടായിരുന്നു ജനനം. ആ വില്ലേജിലെ 200 കുടുംബങ്ങളില്‍ ഒരേയൊരു ക്രൈസ്തവകുടുംബമായിരുന്നു അവരുടേത്. ഒരാള്‍ക്കും തന്റെ ദൗത്യം തുടരുന്നതിനുള്ള ദൈവത്തിന്റെ വിളിയെ തടുക്കാനാകില്ലെന്ന് ഫാ. പ്രധാന്‍ പറഞ്ഞു. കലാപകാലത്ത്, ഫാ. പ്രധാന്‍ കുടുംബാഗങ്ങളോടൊപ്പം ഒളിച്ചോടി വെള്ളവും ഭക്ഷണവുമില്ലാതെ അനേകം ദിവസം കാടുകളില്‍ കഴിയേണ്ടിവന്നത് അദ്ദേഹം അനുസ്മരിച്ചു. തന്റെ മകന് ലഭിച്ച അമൂല്യമായ വിളിയില്‍ സന്തുഷ്ടയാണെന്ന് അദ്ദേഹത്തിന്റെ അമ്മ പ്രമീള പ്രധാന്‍ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?