Follow Us On

19

April

2025

Saturday

മോണ്‍. ഡി. സെല്‍വരാജന്‍ നെയ്യാറ്റിന്‍കര രൂപതയുടെ പിന്‍തുടര്‍ച്ചാവകാശമുള്ള മെത്രാന്‍

മോണ്‍. ഡി. സെല്‍വരാജന്‍ നെയ്യാറ്റിന്‍കര രൂപതയുടെ പിന്‍തുടര്‍ച്ചാവകാശമുള്ള മെത്രാന്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കര രൂപതയുടെ പിന്തുടര്‍ ച്ചാവകാശമുള്ള മെത്രാനായി മോണ്‍. ഡോ. ഡി. സെല്‍വരാജനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. നെയ്യാറ്റിന്‍കര ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ ബിഷപ് ഡോ. വിന്‍സെന്റ് സാമുവലാണ് പുതിയ മെത്രാന്റെ പ്രഖ്യാപനം നടത്തിയത്.
 2011 മുതല്‍ നെയ്യാറ്റിന്‍കരയിലെ ജുഡീഷ്യല്‍ വികാരിയായും, 2019 മുതല്‍ തിരുപുറം സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവക വികാരിയായും സേവനം ചെയ്തു വരികെയാണ് മോണ്‍.  ഡി. സെല്‍വരാജന് പുതിയ നിയോഗം ലഭിച്ചിരിക്കുന്നത്.
1962 ജനുവരി 27ന് വലിയവിളയിലാണ് നിയുക്ത മെത്രാന്റെ ജനനം. ആലുവയിലെ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച അദ്ദേഹം ലൂവെയ്‌നിലെ കാത്തലിക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ലൈസന്‍സും ഡോക്ടറേറ്റും നേടി. 1987 ഡിസംബര്‍ 23-ന് തിരുവനന്തപുരം അതിരൂപത വൈദികനായി അഭിഷിക്തനായി.
തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ കാറ്റിക്കിസം ഡയറക്ടര്‍, പാസ്റ്ററല്‍ കെയര്‍ ഡയറക്ടര്‍, നെയ്യാറ്റിന്‍കര ട്രൈബ്യൂണലിലെ ബോണ്ട് ഡിഫന്‍ഡര്‍, സാമ്പത്തിക കാര്യങ്ങളുടെ രൂപത കൗണ്‍സില്‍ അംഗം, ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രല്‍ ചാന്‍സലര്‍, ലോഗോസ് പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ തുടങ്ങിയ വിവിധ മേഖലകളില്‍ സേവനം ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം അതിരൂപതയില്‍ നിന്ന് വിഭജിച്ച് 1996 ജൂണ്‍ 14 നാണ് നെയ്യാറ്റിന്‍കര രൂപത സ്ഥാപിതമായത്. ബിഷപ് വിന്‍സെന്റ് സാമുവലാണ് രൂപതയുടെ പ്രഥമ ബിഷപ്. നെയ്യാറ്റിന്‍കര, നെടുമങ്ങാട് എന്നീ രണ്ട് താലൂക്കുകളിലായാണ് രൂപത വ്യാപിച്ചിരിക്കുന്നത്. 65 ഇടവകകളിലായി 1,32,650 വിശ്വാസികളാണുള്ളത്. 135 രൂപതാ വൈദികരുമുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?