Follow Us On

31

May

2025

Saturday

ഉക്രെയ്‌നിലും ഗാസയിലും യുദ്ധമവസാനിപ്പിക്കാന്‍ മാര്‍പാപ്പയുടെ ശക്തമായ ആഹ്വാനം

ഉക്രെയ്‌നിലും ഗാസയിലും യുദ്ധമവസാനിപ്പിക്കാന്‍ മാര്‍പാപ്പയുടെ ശക്തമായ ആഹ്വാനം

വത്തിക്കാന്‍: ഉക്രെയ്‌നില്‍ സമാധാനത്തിനും, ഗാസയില്‍ വെടിനിര്‍ത്തലിനും ബുധനാഴ്ചത്തെ ജനറല്‍ ഓഡിയന്‍സില്‍ ലിയോ 14 ാമന്‍ പാപ്പ വീണ്ടും ആഹ്വാനം ചെയ്തു. ഇസ്രായേല്‍ സൈന്യം അടുത്തിടെ ഗാസയില്‍ വലിയ ആക്രമണം ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍, ബന്ദികളുടെ മോചനം ഉറപ്പാക്കേണ്ടതിന്റെയും മാനുഷിക നിയമം പൂര്‍ണമായും പാലിക്കേണ്ടതിന്റെ ആവശ്യകതയും മാര്‍പാപ്പ ഉയര്‍ത്തിക്കാണിച്ചു.

ഗാസ മുനമ്പില്‍ മരണപ്പെട്ട  തങ്ങളുടെ കുട്ടികളുടെ മൃതദേഹങ്ങള്‍  ചേര്‍ത്തുപിടിച്ച്, ഭക്ഷണത്തിനും വെള്ളത്തിനും സുരക്ഷിതമായ അഭയത്തിനായി നിലവിളിക്കുന്ന  അമ്മമാരുടെയും പിതാക്കന്മാരുടെയും കണ്ണുനീര്‍ പാപ്പ വേദനയോടെ അനുസ്മരിച്ചു. ഗാസയിലെ വിതരണ കേന്ദ്രങ്ങളില്‍ ഭക്ഷ്യസഹായം ലഭ്യമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഏകദേശം 50 പേര്‍ക്ക് നേരെ ആക്രമണം ഉണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് മാര്‍പാപ്പ അടിയന്തര യുദ്ധവിരാമത്തിനായി അഭ്യര്‍ത്ഥിച്ചത്.

ഉക്രെയ്‌നില്‍ സമാധാനത്തിനായുള്ള അഭ്യര്‍ത്ഥന

കഴിഞ്ഞ ദിവസങ്ങളില്‍, റഷ്യന്‍ ഡ്രോണുകളുടെയും മിസൈലുകളുടെയും അക്രമങ്ങള്‍ ഉക്രെയ്‌നിന് നേരെ വര്‍ധിച്ച സാഹചര്യത്തില്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി പാപ്പ സാമീപ്യവും പ്രാര്‍ത്ഥനയും വാഗ്ദാനം ചെയ്തു. 2022-ല്‍ റഷ്യ നടത്തിയ പൂര്‍ണ്ണ അധിനിവേശത്തിന് ശേഷം, ഉക്രെയ്‌നിയന്‍ നഗരങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണ് ഇത്. യുദ്ധം അവസാനിപ്പിക്കാനും സംഭാഷണത്തിനും സമാധാനത്തിനുമുള്ള എല്ലാ സംരംഭങ്ങളെയും പിന്തുണയ്ക്കാനും പാപ്പ അഭ്യര്‍ത്ഥിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?