Follow Us On

19

May

2024

Sunday

പരിഹാരപ്രവൃത്തിക്ക് രണ്ട് കാര്യങ്ങള്‍ ചെയ്യണമെന്ന് മാര്‍പാപ്പ

പരിഹാരപ്രവൃത്തിക്ക് രണ്ട് കാര്യങ്ങള്‍ ചെയ്യണമെന്ന് മാര്‍പാപ്പ

ഈശോയുടെ തിരുഹൃദയത്തോടുള്ള പരിഹാരപ്രവൃത്തിക്ക് ഇന്നും പ്രസക്തിയുണ്ടെന്ന ഓര്‍മപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രഞ്ച് നഗരമായ പാരെ ലെ മോണിയലില്‍ ഈശോയുടെ തിരുഹൃദയം വിശുദ്ധ മാര്‍ഗരറ്റ് അലക്കോക്കിന് പ്രത്യക്ഷപ്പെട്ടതിന്റെ 350ാം വാര്‍ഷികത്തോടനുബന്ധിച്ച് റോമില്‍ നടന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പാപ്പ.

മനുഷ്യര്‍ ചെയ്ത പാപങ്ങളുടെ പരിഹാരമായി ഈശോ വിശുദ്ധ മാര്‍ഗരറ്റ് മേരിയോട് പരിഹാരപ്രവൃത്തികള്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ടു. ഈ പരിഹാരപ്രവൃത്തികള്‍ ഈശോയെ ആശ്വസിപ്പിച്ചിട്ടണ്ടെങ്കില്‍ മുറിവേറ്റ എല്ലാ മനുഷ്യരെയും പരിഹാരപ്രവൃത്തികള്‍ക്ക് ആശ്വസിപ്പിക്കാന്‍ കഴിയുമെന്ന് പാപ്പ പറഞ്ഞു.
വിശുദ്ധ ഗ്രന്ഥത്തില്‍ പരിഹാരപ്രവൃത്തി എന്ന ആശയം  പലയിടത്തും കാണുന്നുണ്ട്.  പഴയനിയമത്തില്‍ അത് ചെയ്ത തെറ്റിന് പരിഹാരം ചെയ്തുകൊണ്ട് സാമൂഹ്യനീതി പുലര്‍ത്തുന്നതിനാണ് ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാല്‍ പുതിയ നിയമത്തില്‍ കുരിശില്‍ മരിച്ചുകൊണ്ട് യേശു മാനവകുലത്തിനായി കൈവരിച്ച രക്ഷയിലൂടെ പരിഹാരപ്രവൃത്തി എന്നത് ആത്മീയ പ്രക്രിയയായി മാറി. ഇവിടെ തെറ്റ് ചെയ്ത വ്യക്തിയോടും ദൈവത്തോടും അനുരഞ്‌നം സംഭവിക്കുന്നു.

ക്രൈസ്തവികമായ പരിഹാപ്രവൃത്തിക്ക് രണ്ട് കാര്യങ്ങളുണ്ടാകണം. പാപബോധവും ക്ഷമ ചോദിക്കലുമാണത്. പാപബോധത്തോടെയാണ് ഏത് പരിഹാരവും ആരംഭിക്കുന്നത്. സഹോദരനെതിരായി ചെയ്ത തെറ്റിനെക്കുറിച്ചുള്ള തിരിച്ചറിവാണത്. അതില്‍ നിന്നാണ് പരിഹാരം ചെയ്യുവാനുള്ള ആഗ്രഹം ഉടലെടുക്കുന്നത്. ധൂര്‍ത്തപുത്രനെപ്പോലെ അങ്ങെയ്‌ക്കെതിരായും സ്വര്‍ഗത്തിനെതിരായും പാപം ചെയ്തു എന്ന ഏറ്റുപറച്ചിലാണ് അടുത്ത തലം. തെറ്റിന് പരിഹാരം ചെയ്യണമെന്ന  ആഗ്രഹം പോലും ക്ഷമാപണം ആധികാരികമാക്കി മാറ്റുമെന്നും. മുറിവേറ്റ വ്യക്തിയുടെ ഹൃദയത്തെ അത് സ്പര്‍ശിക്കുമെന്നും ക്ഷമ നല്‍കാന്‍ പ്രേരിപ്പിക്കുമെന്നും പാപ്പ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?