Follow Us On

23

April

2024

Tuesday

ചോരയും നീരും

ഫാ. സ്റ്റാഴ്‌സണ്‍ ജെ. കള്ളിക്കാടന്‍ എഴുതുന്ന നോമ്പുകാല ചിന്തകള്‍

  • പ്രാര്‍ത്ഥന

    പ്രാര്‍ത്ഥന0

    എല്ലാ പ്രാര്‍ഥനയുടെയും സംക്ഷിപ്ത രൂപം ക്രിസ്തുവിന്റെ ഓരോ പ്രാര്‍ത്ഥനയിലും അന്തര്‍ലീനമായിട്ടുണ്ട്. ക്രിസ്തു പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നെന്നു തന്നെയാണ് അവന്റെ ഓരോ ചലനത്തില്‍ നിന്നും നാം മനസിലാക്കുന്നത്. പ്രാര്‍ത്ഥിക്കാതെ  കുരിശു  ചുമക്കാനും കുരിശില്‍ തൂങ്ങി മരിക്കാനും മൂന്നാം ദിവസം ഉയിര്‍ക്കാനും ക്രിസ്തുവിന്  കഴിയുമായിരുന്നില്ല. ക്രിസ്തു ക്രിസ്തുവായത്  അവന്റെ പ്രാര്‍ത്ഥനാ ജീവിതം കൊണ്ടുമാത്രമാണ്. അപകടങ്ങളെ തരണം ചെയ്യാനും അനര്‍ത്ഥങ്ങളുടെ മധ്യേ തളരാതിരിക്കാനും ക്രിസ്തുവിന് ശക്തി കിട്ടിയത് അവന്റെ പ്രാര്‍ത്ഥന കൊണ്ടാണ്. കുരിശില്‍ കിടന്നു പ്രാര്‍ത്ഥിക്കുന്ന ക്രിസ്തുവിനെ നിശ്ചയമായും നോമ്പില്‍ ധ്യാന വിഷയമാക്കണം.

    READ MORE
  • മടിയന്‍

    മടിയന്‍0

    മടിയന്‍ മല ചുമക്കുമെന്ന് മാത്രമേ നാം വായിച്ചിട്ടുള്ളൂ. പക്ഷെ വിവേകിയായ അദ്ധ്വാനി കുരിശ് ചുമന്ന് വിജയം നേടി എന്നുകൂടെ നാം ഇനി മുതല്‍ വായിക്കണം. ക്രിസ്തുവിനെ എന്തിനാണ് ഭൂമിയിലേക്കയച്ചത്. വേറെ എത്രയോ പേര്‍ സ്വര്‍ഗത്തില്‍ ഉണ്ടായിരുന്നിരിക്കണം. ക്രിസ്തു മാത്രമേ മടി കൂടാതെ കുരിശ് ചുമന്നു മാലോകര്‍ക്ക് രക്ഷ നേടാന്‍ മനസ് കാണിക്കൂ എന്ന് പിതാവായ ദൈവത്തിനു നല്ലതുപോലെ അറിയാനാണ് സാധ്യത. മടി കൂടാതെ ജീവിക്കുന്നുണ്ടോ നീ എന്ന് നോമ്പില്‍ ചിന്തിക്കണം. രാവിലെ നേരത്തെ ഉണര്‍ന്നതുകൊണ്ട് മാത്രം നീ

    READ MORE
  • പാലം

    പാലം0

    ഗുരു ശിഷ്യരെല്ലാവരുടെയും കൈയിലേക്ക് ഒരു ഭാരമുള്ള കുരിശ് നല്‍കി. പലരും കുരിശു കൈയില്‍ കിട്ടിയപാടെ ഈ കുരിശു ചുമക്കുന്നത് പാടാണെന്നു പറഞ്ഞ് ഉപേക്ഷിച്ചു. ചിലര്‍ കുരിശ് കുറച്ചു ദൂരം കൊണ്ടുപോയി. തിരിഞ്ഞു നോക്കിയ പ്പോള്‍ ഗുരുവിനെ കാണാതായപ്പോള്‍ ഗുരു തന്ന കുരിശ് ആരും കാണാതെ കളഞ്ഞു. പിന്നെയും ചിലര്‍ കുരിശിന്റെ ഭാരം കുറച്ചു. ചിലര്‍ കുരിശിന്റെ പകുതി മുറിച്ചു മാറ്റി. ഒരേ ഒരു ശിഷ്യന്‍ മാത്രം ഗുരു  തന്ന കുരിശു നെഞ്ചിലേറ്റി വിയര്‍ത്തു. ആ ശിഷ്യനെ കൂട്ടത്തിലുള്ളവരെല്ലാം

    READ MORE
  • ചതി

    ചതി0

    എല്ലാ ചതികളും കൊലപാതകത്തോളം വലിപ്പമുള്ളത് തന്നെ. ചതിയില്‍ വലിപ്പ  ചെറുപ്പങ്ങളില്ല. എല്ലാ ചതിക്കും ഒരേ ഒരു ശിക്ഷ തന്നെയാണ് നിയമത്തിലുള്ളത്,  തൂക്കുമരം. കല്ല് അല്ലല്ലോ ഗുരുവിനെ എറിയാന്‍ കൈയിലെടുത്ത്… കല്ലെന്ന വ്യാജേന നല്ല മണമുള്ള നിറമുള്ള റോസാപൂവാണ് ഞാന്‍ ഗുരുവിനെ എറിയാന്‍ കൈയിലിടുത്തതെന്നു ന്യായം പറയുന്ന ശിഷ്യനോട്; എനിക്ക് അവരെറിഞ്ഞ കല്ലിനെക്കാള്‍ വേദന സഹിക്കേണ്ടി വന്നത് നീ എറിഞ്ഞ റോസപൂവിലായിരുന്നെന്നു ഗുരു കലഹിക്കുമ്പോള്‍ ചതിയുടെ വേദനയല്ലാതെ മറ്റൊന്നുമല്ല ഗുരു ശിഷ്യനെ ഓര്‍മ്മിപ്പിക്കുന്നത്. ചതിക്കാന്‍ ആഗ്രഹിക്കുന്നവരോടൊക്കെ നസ്രായന് ഒന്നേ

    READ MORE

Don’t want to skip an update or a post?