Follow Us On

04

May

2024

Saturday

ചോരയും നീരും

ഫാ. സ്റ്റാഴ്‌സണ്‍ ജെ. കള്ളിക്കാടന്‍ എഴുതുന്ന നോമ്പുകാല ചിന്തകള്‍

  • ശാപം

    ശാപം0

    എത്ര തലമുറ പിന്നിട്ടാലും ചില ശാപങ്ങള്‍ ആ ജനതയെ പിന്തുടരുകതന്നെ ചെയ്യും എന്നറിയുന്നത് പഴയ നിയമ വായനയില്‍ നിന്നാണ്. ശപിക്കപ്പെട്ട പല കുടുംബങ്ങളെ കുറിച്ചുള്ള detailed discriptions എല്ലാം പഴയ നിയമ പുസ്തകങ്ങളില്‍ നാം കണ്ടെത്തുന്നുണ്ട്. ഈ ശാപം തീര്‍ക്കാന്‍ വല്ല പോംവഴിയും ഉണ്ടോയെന്ന് ചോദിക്കുന്നവര്‍ക്ക് കാണിച്ചു കൊടുക്കാനുള്ള പവിത്രമായ സ്ഥലമാണ് കാല്‍വരി. ശപിക്കപ്പെട്ട മണ്ണാണ് കാല്‍വരിയിലേത്. ഈ ശാപമേറ്റ മണ്ണ് ഇന്ന് വിശുദ്ധ മണ്ണായി പരിലസിച്ചിട്ടുണ്ടെങ്കില്‍ അതിനു കാരണമായത് ഒരേ ഒരു മരണമാണ്. നസ്രായന്റെ മരണത്തിലൂടെ

    READ MORE
  • കുരിശിലെ ആരാധന

    കുരിശിലെ ആരാധന0

    ഏറ്റവും വലിയ കൃപയുള്ള ആരാധന അരങ്ങേറിയത് കുരിശില്‍ തന്നെയാവാനാണ് സാധ്യത. കുരിശ് ബലിവേദിയും ക്രൂശിതന്‍ അര്‍പ്പകനുമാവുമ്പോള്‍ അവിടെ നടക്കുന്ന പ്രവര്‍ത്തികളെല്ലാം ശ്രേഷ്ഠമായ ആരാധന യാകാതെ തരമില്ല. ആബ്ബാ പിതാവേ അങ്ങയെ ഞാന്‍ ആരാധിക്കുന്നു എന്നല്ലാതെ ക്രൂശിതന്‍ കുരിശില്‍ കിടന്നു മറ്റെന്താണ് ഉരുവിട്ടത്. ആ ആരാധന ദൈവം കേട്ടു എന്നതിന്റെ പ്രത്യുത്തരമായിരുന്നു ഉയിര്‍പ്പ്. നിന്റെ വേദനയുടെ നടുവില്‍ നീ ക്രൂശിതനെ ശ്രദ്ധിക്കാന്‍ മറക്കുന്നുണ്ടോ സുഹൃത്തേ. വേദനയുടെ നിമിഷങ്ങളിലും  കുരിശിന്റെ മധ്യേ നിന്ന് നീ അവനെ ആരാധിക്കുമ്പോള്‍ നിന്നില്‍ അത്ഭുതവും

    READ MORE
  • വഴി തെറ്റാതിരിക്കാന്‍

    വഴി തെറ്റാതിരിക്കാന്‍0

    വഴി തെറ്റിക്കുന്നതില്‍ സുഖം കണ്ടെത്തുന്നവരാണ് അധികവും. ഞാനാണ് വഴിയും സത്യവും എന്നിലൂടെ അല്ലാതെ സ്വര്‍ഗത്തിലേക്ക് പോകുവാന്‍ സാധ്യമല്ല എന്ന് പറഞ്ഞ ക്രിസ്തുവിന്റെ ശിഷ്യരെപോലും ഇന്ന് മഷിയിട്ട് നോക്കിയാലും കാണാനില്ല. ഇനി എങ്ങോട്ടെന്നറിയാതെ ജീവിത യാത്ര അവസാനിപ്പിക്കുന്നവരും ഏറെയാണ്.. വഴി തെറ്റിക്കുന്ന കള്ളനാണയമാണോ ഞാന്‍ എന്നാണ് ഓരോരുത്തരും നോമ്പില്‍ ചിന്തിക്കേണ്ടത്. പലതരം പ്രലോഭനങ്ങള്‍ കൊടുത്തുകൊണ്ട് നമ്മള്‍ ഇന്ന് പലര്‍ക്കും ദുര്‍മാര്‍ഗികളാകുന്നുണ്ട്. വരൂ, ഇതിലേ എന്നുപറഞ്ഞ് മദ്യത്തിനും ശരീരത്തിനും അധികാരത്തിനുമൊക്കെ അടിമകളാകുന്നവരുടെ കൂട്ടത്തില്‍ നമ്മളും വേഷമിടുന്നുണ്ടോ? നല്ല വഴി കാണാനും

    READ MORE
  • മുറിപ്പെടുത്തുന്നവര്‍

    മുറിപ്പെടുത്തുന്നവര്‍0

    ആ പടയാളികളെ സമ്മതിക്കണം… എങ്ങനെയാണിത്ര നിഷ്ഠൂരമായി അവര്‍ അവന്റെ മേനി ഉഴവ് ചാലാക്കിയത്. മനുഷ്യനാണെന്ന പരിഗണനപോലും നല്‍കാതെ ഒരു വേട്ടമൃഗത്തെ തല്ലിക്കൊല്ലുന്ന ലാഘവത്തോടെയാണവര്‍ അവനെ മുറിപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ ചലചിത്രമാണ് മെല്‍ ഗിബ്‌സന്റെ ‘The Passion of the Christ’. ആ ചിത്രം ഇന്നേവരെ എനിക്ക് കണ്ടു മുഴുവിപ്പിക്കാന്‍ പറ്റിയിട്ടില്ല. ചമ്മട്ടി അടിയുടെ ആഘാതം ഇപ്പോഴും എന്റെ ഹൃദയത്തിലാണ് വന്നു പതിയുന്നത്. പലപ്പോഴും തോന്നിയിട്ടുണ്ട്, പടയാളികളല്ല യഥാര്‍ത്ഥ തെറ്റുകാരെന്ന്. അവര്‍ അവരുടെ ഡ്യൂട്ടി ഭംഗിയായി ചെയ്തനേ ഉള്ളൂ..

    READ MORE

Don’t want to skip an update or a post?