Follow Us On

04

May

2024

Saturday

മാര്‍ ഈവാനിയോസ് നൂറ്റാണ്ടിന്റെ പ്രകാശ ഗോപുരം: വത്തിക്കാന്‍ സ്ഥാപനപതി

മാര്‍ ഈവാനിയോസ് നൂറ്റാണ്ടിന്റെ പ്രകാശ ഗോപുരം: വത്തിക്കാന്‍ സ്ഥാപനപതി

തിരുവനന്തപുരം :  മാര്‍ ഇവാനിയോസ് നൂറ്റാണ്ടിന്റെ  പ്രകാശ ഗോപുരമായിരുന്നു എന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ഡോ. ലിയോ പോള്‍ദോ ജിറെല്ലി. മലങ്കര പുരനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയും ബഥനി സ്ഥാപനകനുമായ ദൈവദാസന്‍ ആര്‍ച്ചുബിഷപ് മാര്‍ ഈവാനിയോസിന്റെ എഴുപതാം ഓര്‍മപ്പെരുന്നാളില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കുറിലോസ്, ബിഷപ്പുമാരായ  ജ്വോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, ജോസഫ് മാര്‍ തോമസ്, വിന്‍സെന്റ് മാര്‍ പൗലോസ്, തോമസ് മാര്‍ അന്തോണിയോസ്, തോമസ് മാര്‍ യൗസേബിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, മാത്യൂസ് മാര്‍ പോളി കാര്‍പ്പസ്, ആന്റണി മാര്‍ സില്‍വാനോസ്, എബ്രഹാം മാര്‍ ജൂലിയോസ് എന്നി വരും മുന്നൂറോളം വൈദികരും സഹകാര്‍മ്മികരായി.

ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് കാതോലിക്കാ ബാവ സഭയ്ക്കാകമാനമുള്ള സന്ദേശം നല്‍കി. മണിപ്പൂരിലെ ദുരിതമനുഭവിക്കുന്ന ജനത്തോട് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഐകദാര്‍ഡ്യം കാതോലിക്കാ ബാവ അറിയിച്ചു.  കഷ്ടപ്പെടുന്ന ജനതയോട് ഭരണാധികാരികള്‍ കൂടുതല്‍ സ്നേഹത്തിലും കരുതലിലും ഇടപെടുവാന്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

റവ. ഡോ. തോമസ് കുഴിനാപ്പുറത്ത് രചിച്ച പുസ്തകം കാതോലിക്കാ ബാവ പ്രകാശനം ചെയ്തു. കുര്‍ബാനയ്ക്ക് ശേഷം കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും നേര്‍ച്ചവിളമ്പും നടന്നു. ആയിരക്കണക്കിന് വിശ്വാസികള്‍ ഓര്‍മപ്പെരുന്നാളില്‍ സംബന്ധിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?