Follow Us On

14

March

2025

Friday

  • നാളെ നമ്മുടെ അവസ്ഥയും ഇങ്ങനെയാകാം

    നാളെ നമ്മുടെ അവസ്ഥയും ഇങ്ങനെയാകാം0

    ജയ്‌മോന്‍ കുമരകം കഴിഞ്ഞയാഴ്ച വാട്‌സാപ്പ് വഴി വൈറലായൊരു വീഡിയോ ഉണ്ട്. സിറ്റ്ഔട്ടിലെ കസേരയിലിരിക്കുന്ന വയോധികനെ മകന്‍ അക്രമിക്കുന്ന രംഗം. കൈകൊണ്ടൊന്ന് എതിര്‍ക്കുകപോലും ചെയ്യാതെ ആ അപ്പന്‍ മകന്റെ മര്‍ദ്ദനമത്രയും ഏറ്റുവാങ്ങുകയാണ്. ഓടിയെത്തിയ അയല്‍ക്കാര്‍ അപ്പനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കാറില്‍ കയറ്റുമ്പോഴും പിന്നാലെയെത്തി മകന്‍ അക്രമിക്കുന്നുണ്ട്. നമ്മുടെ അയല്‍ സംസ്ഥാനത്ത് നടന്ന സംഭവമെന്ന് പറഞ്ഞ് കയ്യൊഴിയാമെങ്കിലും ഇതിനേക്കാള്‍ ക്രൂരമായ ഒരുപാട് സംഭവങ്ങള്‍ നമ്മുടെ ദേശത്തും നടക്കുന്നുണ്ട്. വൃദ്ധ മാതാപിതാക്കള്‍ മക്കളുടെ പീഡനത്തിന്റെ ഇരകളാക്കപ്പെടുന്ന ഒരുപാട് സംഭവങ്ങള്‍ അടുത്ത നാളില്‍

  • ഇനി ഞാനീവഴി വരുമോ എന്നറിഞ്ഞുകൂടാ….

    ഇനി ഞാനീവഴി വരുമോ എന്നറിഞ്ഞുകൂടാ….0

    ”ആര്‍ക്കെങ്കിലും നന്മ ചെയ്യണമെങ്കില്‍ വൈകരുത്. കാരണം ഇനി ഈ വഴിയെ ഞാന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ.” സ്റ്റീഫന്‍ ഗ്രെല്ലറ്റ് എന്ന പണ്ഡിതന്റെ വാക്കുകളാണിത്. 1773 നവംബര്‍ 16-ന് ഫ്രാന്‍സില്‍ ജനിച്ച്, പിന്നീട് അമേരിക്കയില്‍ താമസിച്ച്, 1865 നവംബര്‍ 16-ന് മരിച്ച വ്യക്തിയാണ് സ്റ്റീഫന്‍ ഗ്രെല്ലറ്റ്. ഇദ്ദേഹത്തിന്റെ ഈ വാക്കുകളില്‍ ഏറ്റവും പ്രധാനം ഇനി ഞാനീ വഴി വരുമോ ഇല്ലയോ അറിഞ്ഞുകൂടാ എന്നതാണ്. ഇതാണ് നമ്മുടെ ജീവിത സംഗ്രഹവും. ഒരുപക്ഷേ ഒരേ വഴിയിലൂടെ വര്‍ഷങ്ങളോളം നമ്മള്‍ നടന്നിട്ടുണ്ടാകാം. ഒരിടത്ത്

  • വിശുദ്ധ നക്ഷത്രങ്ങള്‍  ഉദിച്ചുകൊണ്ടിരിക്കുന്നു

    വിശുദ്ധ നക്ഷത്രങ്ങള്‍ ഉദിച്ചുകൊണ്ടിരിക്കുന്നു0

    ജയ്‌മോന്‍ കുമരകം കുടുംബജീവിതത്തിലൂടെയും ഒരാള്‍ക്ക് വിശുദ്ധി പ്രാപിക്കുവാന്‍ കഴിയുമെന്ന് തെളിയിച്ച അല്മായ പ്രേഷിതന്‍ ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചനെ ധന്യപദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. തൊമ്മച്ചന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടിട്ട് ഇപ്പോള്‍ 116 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ വിശുദ്ധ ജീവിതത്തില്‍ ആകൃഷ്ടനായി ക്രിസ്തുവിനെ ആവേശത്തോടെ പ്രണയിച്ച കുടുംബസ്ഥനായിരുന്നു കുട്ടനാട്ടുകാരനായ തൊമ്മച്ചന്‍. വിശുദ്ധ ഫ്രാന്‍സിസ് രണ്ടാം ക്രിസ്തു എന്നു വിളിക്കപ്പെട്ടെങ്കില്‍ രണ്ടാം ഫ്രാന്‍സിസ് എന്ന് ഉറപ്പായും വിശേഷിപ്പിക്കാവുന്ന ആത്മീയ പ്രതിഭാസമാണ് കേരള അസീസി ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍. 1908

  • സഭാവാര്‍ത്തകള്‍  മാധ്യമങ്ങളില്‍ വരുന്നത്…

    സഭാവാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നത്…0

    ജയ്‌മോന്‍ കുമരകം കുറെനാളുകളായി മാധ്യമശ്രദ്ധ കത്തോലിക്കാ സഭയിലേക്കാണ്. സഭയുടെ കൗദാശിക വിഷയങ്ങള്‍, സഭാ നേതൃത്വത്തിന്റെ രഹസ്യതീരുമാനങ്ങള്‍ ഇതെല്ലാം വന്‍തോതില്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. മാത്രവുമല്ല സഭാകേന്ദ്രങ്ങളില്‍ നിന്നല്ലാതെ വഴിയേ കിട്ടുന്ന വിവരങ്ങള്‍ പോലും പൊടിപ്പും തൊങ്ങലുംവച്ച് പ്രചരിപ്പിക്കുന്നതും സാധാരണമായി. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സീറോ മലബാര്‍ സഭയിലെ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ തിരഞ്ഞെടുപ്പ്. അതീവ രഹസ്യവും പ്രാര്‍ത്ഥനാ നിര്‍ഭരവുമായ ഈ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുവോളം പ്രചരിക്കപ്പെട്ടത് തെറ്റിധാരണാജനകമായ വിവരങ്ങള്‍. ഒരു പൊതുതിരഞ്ഞെടുപ്പിന് സമാനമെന്നവണ്ണമുള്ള വോട്ടിംഗ് രീതികളാണ് സോഷ്യല്‍ മീഡിയയിലെല്ലാം

  • നന്മ നിറഞ്ഞവളുടെ വഴിയേ ജനപ്രവാഹം

    നന്മ നിറഞ്ഞവളുടെ വഴിയേ ജനപ്രവാഹം0

    ജയ്‌മോന്‍ കുമരകം മധ്യപ്രദേശിലെ ഖാണ്ഡ്യ ജില്ലയില്‍ ഭൂയിബെല്‍ ഗ്രാമത്തിലെ ‘കാഞ്ചബൈഡ’ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് ജനം ഒഴുകുന്നു. 1902ല്‍ ഫ്രാന്‍സിസ്‌ക്കന്‍ സഭാംഗമായ ബ്രദര്‍ പൗലോസും കൂട്ടരുമാണ് ആദ്യമായി ഇവിടെ സുവിശേഷ പ്രവര്‍ത്തനത്തിന് തുടക്കമിടുന്നത്. ബ്രദര്‍ പൗലോസിന് കാഞ്ചബൈഡ മലമുകളില്‍ പരിശുദ്ധ അമ്മയുടെ സാന്നിധ്യം പതിവായി ലഭിച്ചിരുന്നതായി പറയപ്പെടുന്നു. അതുകൊണ്ടാകണം അദേഹം അവിടെ മാതാവിന്റെ മനോഹരമായൊരു ഗ്രോട്ടോ നിര്‍മിച്ചു. തന്റെ ദൗത്യത്തിന്റെ ഭാഗമായി മലമുകളില്‍ കുഷ്ഠരോഗികളെ എത്തിച്ച് അവരെ ശുശ്രൂഷിക്കുകയും ചെയ്തു. എന്നാല്‍ കുഷ്ഠരോഗികളോടുള്ള അദേഹത്തിന്റെ സ്‌നേഹം കണ്ട് തെറ്റിദ്ധരിച്ച

  • മരണാനന്തരം  നേരിട്ടു കാണാം

    മരണാനന്തരം നേരിട്ടു കാണാം0

     ജെയ്‌മോന്‍ കുമരകം വില്‍ക്കുന്നവനും വാങ്ങുന്നവനും ഉപയോഗമില്ല. എന്നാല്‍ ഉപയോഗിക്കുന്നവന്‍ അറിയുന്നുമില്ലെന്ന് ശവപ്പെട്ടിയെക്കുറിച്ചൊരു പഴമൊഴിയുണ്ട്. ആയിരക്കണക്കിന് മൃതസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്താലും സ്വന്തം മരണം കാണാന്‍ ആര്‍ക്കും ഭാഗ്യമില്ലെന്ന് സാരം. അങ്ങനെ പറയാന്‍ വരട്ടെ. സൗത്ത് കൊറിയയിലെ ജനങ്ങളോട് മാത്രം ഇങ്ങനെ പറയരുത്. കാരണം സ്വന്തം മരണത്തെ അവര്‍ ഒരുക്കത്തോടെ കാണാന്‍ തുടങ്ങിയിരിക്കുന്നു. 2012ലാണ് സൗത്ത് കൊറിയയില്‍ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചു തുടങ്ങിയത്. ഇതുവരെ 25,000 പേര്‍ ഈ വിധം ശവപ്പെട്ടിയില്‍ക്കിടന്ന് സ്വന്തം മൃതസംസ്‌കാര ശുശ്രൂഷയില്‍ പങ്കാളിയായിരിക്കുന്നു. ഇങ്ങനെ

  • ദുരിതമഴ പെയ്യുന്നത് എപ്പോഴെന്ന് ആര്‍ക്കറിയാം?

    ദുരിതമഴ പെയ്യുന്നത് എപ്പോഴെന്ന് ആര്‍ക്കറിയാം?0

    അടുത്തനാളിലാണ് കേരളത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് നിപ്പ വീണ്ടുമെത്തിയത്. കോഴിക്കോട് ജില്ലയിലെ രണ്ടുപേര്‍ മരണമടഞ്ഞതോടെ നിപ്പയെക്കുറിച്ചുളള ഭയം ജനങ്ങളില്‍ നിറഞ്ഞു. വവ്വാലില്‍ നിന്നാണ് രോഗബാധക്ക് കാരണമായ വൈറസ് പടര്‍ന്നതെന്ന അധികൃതരുടെ വിശദീകരണം വന്നതോടെ വെട്ടിലായത് സാധാരണക്കാരായ കര്‍ഷകരാണ്. വിളവെടുപ്പ് തുടങ്ങിയ പഴങ്ങളെല്ലാം പെട്ടെന്നുതന്നെ ആര്‍ക്കും വേണ്ടെന്നായി. വിപണിയില്ലാതെ വന്ന കര്‍ഷകരുടെ ദുരിതത്തിനും അറുതിയില്ലെന്നായി. ബാങ്കില്‍ നിന്നും ലോണെടുത്ത് കൃഷി നടത്തിയ കര്‍ഷകന്‍ ഇന്ന് ജപ്തി ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെടുന്ന പകര്‍ച്ചവ്യാധികളോ പ്രകൃതി ദുരന്തങ്ങളോ കര്‍ഷകന്റെ നട്ടെല്ല് തല്ലിത്തകര്‍ക്കുന്നു.

Latest Posts

Don’t want to skip an update or a post?