Follow Us On

27

April

2024

Saturday

കത്തോലിക്ക സ്‌കൂളുകള്‍ക്ക് എതിരെ ഗവണ്‍മെന്റ് ഏജന്‍സി

കത്തോലിക്ക സ്‌കൂളുകള്‍ക്ക്  എതിരെ ഗവണ്‍മെന്റ് ഏജന്‍സി

ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പൂര്‍ രൂപതയിലെ ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ദ റൈറ്റ്‌സ് ഓഫ് ചൈല്‍ഡ് പരിശോധന നടത്തി. ഏജന്‍സിയുടെ പ്രസിഡന്റും ഹിന്ദു ദേശീയവാദിയായ പ്രിയാംഗ് കാനൂംഗോയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബോര്‍ഡിംഗ് സ്‌കൂളിലെ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തു.
ക്രിസ്ത്യന്‍ മാനേജ്‌മെന്റ് നടത്തുന്ന ജുനൈനിയിലെ ഹൈസ്‌കൂളിലും ഗെരോഗട്ടിലെ ബോര്‍ഡിംഗ് സ്‌കൂളിലുമാണ് പരിശോധന നടത്തിയത്. രണ്ട് സ്‌കൂളുകളിലെയും മേല്‍നോട്ടം നടത്തുന്ന വൈദികരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് പോലീസ് എഫ്. ഐ.ആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

ക്രൈസ്തവ മാനേജ്‌മെന്റ് നടത്തുന്ന ബോര്‍ഡിംഗ് സ്‌കൂളുകളെ നോട്ടമിട്ടിരിക്കുന്ന ഏജന്‍സിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് രണ്ട് സ്‌കൂളുകളിലും റെയ്ഡ് നടത്തിയത്. ജുനൈനിയിലെ കത്തോലിക്ക സ്‌കൂളിലെ റെയ്ഡിനിടയില്‍ വ്യാജ പരാതിപ്രകാരം പ്രിന്‍സിപ്പല്‍ നാനാസിംഗ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിറ്റേദിവസം മറ്റ് സ്‌കൂള്‍ കുട്ടികളും മാതാപിതാക്കളും ഇത് വ്യാജകേസാണ് എന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് പ്രകടനം നടത്തുകയും പോലീസ് അദ്ദേഹത്തെ വിട്ടയയ്ക്കുകയും ചെയ്തു.

പിറ്റേന്ന് പ്രസിഡന്റ് പ്രിയാങ്കിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു. ജബല്‍പൂര്‍ രൂപതയില്‍ കഴിഞ്ഞ 80 വര്‍ഷമായി സ്‌കൂള്‍ നടത്തുന്ന തങ്ങളുടെ സ്‌കൂളുകളിലൂടെ പാവപ്പെട്ടവരെ സേവിക്കുകയാണ് ചെയ്യുന്നതെന്നും ഇത്തരത്തിലുളള അനുഭവങ്ങള്‍ ആദ്യമാണെന്നും ജബല്‍പൂര്‍ ബിഷപ് ജെറാള്‍ഡ് അല്‍മെയ്ഡ പറഞ്ഞു. നിയമം സംരക്ഷിക്കുവാന്‍ കടപ്പെട്ടിരിക്കുന്ന അധികാരികള്‍ തന്നെ അവ ലംഘിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. സത്യം ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വാസികളോട് നിരന്തരം പ്രാര്‍ത്ഥിക്കുവാന്‍ ബിഷപ് ആഹ്വാനം ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?