കൊറോണ അതിജീവനത്തിന് ചില റഷ്യന്‍ രഹസ്യങ്ങള്‍
- ASIA, Asia National, EDITORIAL, Featured
- March 20, 2020
കഠിനാധ്വാനംകൊണ്ട് വിജയസോപാനങ്ങള്‍ കീഴടക്കിയ രാജ്യങ്ങളെയും വ്യക്തികളെയും കുറിച്ചാണ് നാം കേട്ടിട്ടുള്ളത്. അത്തരം കഥകള്‍ പുത്തന്‍ ഉണര്‍വ് സമ്മാനിക്കുന്നതിനാല്‍ അവ കേള്‍ക്കാന്‍ പൊതുവേ എല്ലാവര്ക്കും താല്പര്യമാണ്. എന്നാല്‍ അമിത അധ്വാനംമൂലം തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യം ഭൂമുഖത്തുണ്ടെന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. ലോകത്തിലെ മുന്‍നിര സാമ്പത്തിക ശക്തിയായ ജപ്പാനാണ് ആ രാജ്യം. കേള്‍ക്കുമ്പോള്‍ വിരോധാഭാസമായി തോന്നിയേക്കാം. ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകളില്‍ ഒരുകാലത്ത് അവരായിരുന്നു ലോകത്തെ നിയന്ത്രിച്ചിരുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്കു പോയിരുന്നവര്‍ തിരിച്ചെത്തുമ്പോള്‍ കൊണ്ടുവന്നിരുന്ന ടേപ്പ് റിക്കോര്‍ഡറുകളും ടെലിവിഷന്‍
ലോകം ആശങ്കകളുടെ നടുവിലാണ്. പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കോറോണ എന്ന കോവിഡ് 19-നെ എങ്ങനെ നേരിടണമെന്നറിയാതെ പകച്ചുനില്‍ക്കുന്നു. രോഗത്തിന്റെ അതിവേഗമുള്ള വ്യാപനമാണ് ഭീതി വിതയ്ക്കുന്നത്. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും കോറോണയിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു. ചൈനയില്‍ ഈ രോഗം പടര്‍ന്നുപിടിച്ചപ്പോള്‍ നമ്മെ ഒരുപക്ഷേ, കാര്യമായി ആശങ്കപ്പെടുത്തിയിരുന്നില്ല. അവിടെനിന്ന് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്നോ കേരളത്തിന്റെ ജനജീവിതത്തെ സ്തംഭിപ്പിക്കുമെന്നോ ആരും ഒരുപക്ഷേ ചിന്തിച്ചിട്ടുണ്ടാവില്ല. വിദേശരാജ്യങ്ങളില്‍ കഴിയുന്ന അനേകര്‍ക്ക് സ്വന്തം നാട്ടിലേക്ക് വരാനോ ഇവിടെനിന്ന് അങ്ങോട്ട് പോകാനോ കഴിയാത്ത സാഹചര്യം രൂപപ്പെട്ടിരിക്കുന്നു. രോഗം നീണ്ടുനിന്നാല്‍ ആരോഗ്യമേഖലക്കുപുറമേ സാമ്പത്തിക
ആരാധാനാലയങ്ങളെയും ആത്മീയ സ്ഥാപനങ്ങളെയും ഏറെ ആദരവോടെ കാണുന്നവരാണ് ഭാരതീയര്‍. ആത്മീയഗുരുക്കന്മാരോടും സമൂഹം ആ ബഹുമാനവും ആദരവും കാത്തുസൂക്ഷിക്കുന്നുണ്ട്. ഇന്ത്യയുടെ മഹത്തായ സംസ്കാരത്തിന്റെ ഭാഗമാണത്. ഏതു വിശ്വാസത്തില്‍പ്പെട്ടവര്‍ക്കും നിര്‍ഭയമായി പ്രവര്‍ത്തിക്കുവാനും അവരുടെ വിശ്വാസങ്ങള്‍ പുലര്‍ത്തുവാനും കഴിയുന്ന സ്വാതന്ത്ര്യത്തെ അഭിമാനമായാണ് നാം കാണുന്നത്. എന്നാല്‍, സമീപകാലത്ത് കേള്‍ക്കുന്ന വാര്‍ത്തകള്‍ പലതും നമ്മുടെ സംസ്കാരത്തിനും തലമുറകളായി പുലര്‍ത്തിവന്ന സഹിഷ്ണുതയ്ക്കും ഒട്ടും യോജിക്കുന്നവയല്ല. രാജ്യത്തിന്റെ പലഭാഗങ്ങളിലും ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഏതാനും വര്‍ഷങ്ങളായി അത്തരം സംഭവങ്ങള്‍ ഏറിവരുകയാണ്. അതിന്റെ
സമൂഹത്തില്‍ വിഭാഗീയ ചിന്തകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണ് ഇത്. അത്തരത്തിലുള്ള ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വേര്‍തിരിവുകള്‍ സൃഷ്ടിക്കാനും ചിലര്‍ ശ്രമിക്കുന്നു. മനുഷ്യരെ മനുഷ്യനായി കാണാന്‍ ശ്രമിക്കാതെ മറ്റു പലതിന്റെയും പേരില്‍ അവര്‍ക്ക് ചില ലേബലുകള്‍ നല്കുന്നു. സമൂഹത്തില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിവുകള്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണമായി വിലയിരുത്തപ്പെട്ടിരുന്നത് വിദ്യാഭ്യാസത്തിന്റെ കുറവാണ്. എന്നാല്‍, കഴിഞ്ഞ 50 വര്‍ഷവുമായി താരതമ്യപ്പെടുത്തിയാല്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ മുന്നേറ്റം രാജ്യത്ത് ഉണ്ടായിട്ടുണ്ട്. ഒരു ഭാഗത്ത് അറിവു വര്‍ധിക്കുന്നു എന്ന് അഭിമാനിക്കുമ്പോഴാണ് മറുഭാഗത്ത് മനസുകള്‍
ആമസോണ്‍ സിനഡ് നടക്കുന്നതിന് മാസങ്ങള്‍ക്കുമുമ്പ് അതുമായി ബന്ധപ്പെട്ട ധാരാളം ചര്‍ച്ചകളും വിശകലനങ്ങളും നടന്നിരുന്നു. ന്യൂയോര്‍ക്ക് ടൈംസ്, ബിബിസി എന്നിങ്ങനെയുള്ള ലോകത്തിലെ മുന്‍നിര മാധ്യമങ്ങളില്‍ തുടങ്ങി സോഷ്യല്‍ മീഡിയകളില്‍ വരെ വിഷയം സജീവമായി ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ചര്‍ച്ചകളുടെയെല്ലാം പൊതുസ്വഭാവം ഏതാണ്ട് ഒരുപോലെയായിരുന്നു. പ്രധാനമായും രണ്ടു രീതിയിലായിരുന്നു ഇതുമായി ബന്ധപ്പെട്ട വിശകലനങ്ങള്‍ മുന്നേറിയത്. ഫ്രാന്‍സിസ് മാര്‍പാപ്പ പൗരോഹിത്യത്തെ കാലത്തിന് അനുസരിച്ച് പരിഷ്ക്കരിക്കാന്‍ പോകുന്നു. കത്തോലിക്ക സഭയിലെ പൗരോഹിത്യ ബ്രഹ്മചര്യ നിയമത്തില്‍ ആമസോണ്‍ സിനഡ് കഴിയുമ്പോള്‍ പൊളിച്ചെഴുത്ത് ഉണ്ടാകും എന്നൊക്കെയായിരുന്നു പ്രചാരണങ്ങള്‍. സഭ
കാര്‍ഷികമേഖല ഗുരുതരമായ പ്രതിസന്ധികളെ നേരിടുന്നതിനിടയില്‍ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് ഇക്കോ സെന്‍സിറ്റീവ് സോണിന്റെ പേരില്‍ കേന്ദ്ര ഗവണ്മെന്റ് വീണ്ടുമൊരു ആഘാതംകൂടി ഏല്പിച്ചിരിക്കുകയാണ്. മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വായു അകലത്തില്‍ ഇക്കോ സെന്‍സിറ്റീവ് ഏരിയയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം ഇറങ്ങി. കൊയിലാണ്ടി, താമരശേരി, വൈത്തിരി താലൂക്കുകളിലായി 53.60 ചതുരശ്ര കിലോമീറ്റര്‍ സ്ഥലമാണ് സോണിനുള്ളില്‍ വരുന്നതെന്നാണ് വ്യക്തമാകുന്നത്. വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവാണ് ഇക്കോ സെന്‍സിറ്റീവ് ഏരിയ എന്നു പറയുന്നുണ്ടെങ്കിലും അതു
ജീവിതം ആഘോഷമാക്കുന്നതിനുള്ള പരക്കം പാച്ചിലിലാണ് അനേകര്‍. മക്കളുടെ കാര്യത്തില്‍ മാതാപിതാക്കളുടെ ഉല്‍ക്കണ്ഠകള്‍ വര്‍ധിച്ചുവരുന്ന കാലമാണ്. അവരുടെ വഴിതെറ്റിയുള്ള സഞ്ചാരമാണ് മാതാപിതാക്കളെ വേദനിപ്പിക്കുന്നത്. അതേസമയം മക്കളോട് സംസാരിച്ചാല്‍ അവര്‍ പറയുന്നത് മറിച്ചായിരിക്കും. സുഹൃത്തുക്കളോടൊരുമിച്ച് ആഹ്ലാദിക്കുന്നതിന്റെ ഭാഗമാണ് ഒത്തുചേരലുകളും അതിന്റെ ഭാഗമായുള്ള മറ്റു കാര്യങ്ങളുമൊക്കെ. അതില്‍ അവര്‍ക്ക് കുണ്ഠിതമില്ലെന്നുമാത്രമല്ല, അതില്‍ ആശങ്കപ്പെടുന്ന മാതാപിതാക്കളുടെ രീതികളില്‍ വലിയ പ്രതിഷേധവുമുണ്ട്. പഠിക്കേണ്ട സമയത്ത് ഉഴപ്പിനടക്കുന്നതും മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും അവകാശമായിട്ടാണ് പലരും കാണുന്നതും. മാതാപിതാക്കളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും രീതികള്‍ അവരുടെ കാഴ്ചപ്പാടുകളില്‍ പഴഞ്ചനാണ്.
വധശിക്ഷ നിര്‍ത്തലാക്കണമെന്ന ആവശ്യം ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നും ശക്തമായി ഉയരുകയാണ്. ഭൂരിഭാഗം രാജ്യങ്ങളിലും വധശിക്ഷ നിര്‍ത്തലാക്കിക്കഴിഞ്ഞിരിക്കുന്നു. വധശിക്ഷക്ക് വിധിക്കപ്പെടുന്നത് കൊടുംകുറ്റവാളികളായിരിക്കും. അസാധാരണമായ കുറ്റകൃത്യങ്ങളായിരിക്കും അവരുടെ പേരില്‍ ഉണ്ടാകുക. എന്നിട്ടും അവരുടെ ജീവന് എടുക്കാന്‍ പാടില്ലെന്നാണ് ലോകത്തിന്റെ നിലപാട്. അതേസമയം ഒരു കുറ്റവും ചെയ്യാത്ത നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ ജീവനെടുക്കാന്‍ അനുവദിക്കുന്ന നിയമങ്ങള്‍ മറ്റൊരു ഭാഗത്ത് ഉണ്ടാകുകയും ചെയ്യുന്നു. അത് അവതരിപ്പിക്കപ്പെടുന്നത് വളരെ ആകര്‍ഷണീയത നിറഞ്ഞ രീതികളിലാണെന്നുമാത്രം. സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയുമൊക്കെ പരിവേഷം നല്കുന്നു. ഗര്‍ഭഛിദ്രം നടത്താനുള്ള സമയപരിധി 20 ആഴ്ചയില്‍നിന്ന്
Don’t want to skip an update or a post?