താമരശേരി രൂപതയിലെ നല്ലൊരു ശതമാനം വൈദികരും ജനാഭിമുഖ കുര്‍ബാനയ്ക്കുവേണ്ടി നിലപാടെടുത്തിട്ടുള്ളവരായിരുന്നു. എങ്കിലും കുര്‍ബാന ഏകീകരണത്തിനുള്ള സിനഡ് തീരുമാനത്തിന് അവര്‍ കീഴ്‌വഴങ്ങി. പുതിയ കുര്‍ബാന അര്‍പ്പണാരീതി നടപ്പിലായ ദിവസം പല ദൈവാലയങ്ങളിലും വികാരിയച്ചന്മാര്‍ ദിവ്യബലിമധ്യേ ഇപ്രകാരം പറഞ്ഞു: ”ഇത്രയും കാലം ജനാഭിമുഖ കുര്‍ബാനയ്ക്കുവേണ്ടി വാദിച്ചിട്ടുള്ള ഒരാളാണ് ഞാന്‍. ഇപ്പോഴും എന്റെ വ്യക്തിപരമായ നിലപാട് അതുതന്നെയുമാണ്. എന്നാല്‍, സഭയുടെ നന്മയ്ക്കും വിശ്വാസികളായ ജനങ്ങള്‍ക്ക് ഉതപ്പ് ഉണ്ടാകാതിരിക്കാനും ദൈവമഹത്വത്തിനുമായി സിനഡിന്റെ തീരുമാനത്തെ അനുസരിക്കുന്നു.” എത്രയോ ഉന്നതമായ കാഴ്ചപ്പാടാണത്. ”സഭയുടെ നന്മ, വിശ്വാസികള്‍ക്ക്
ചോരയുടെ മണമുള്ള വാര്‍ത്തകളുടെയും ചിത്രങ്ങളുടെയും മധ്യേ ഉക്രെയ്‌നില്‍ നിന്ന് ഉയര്‍ന്നു കേട്ട സമാധാനത്തിന്റെയും ധാര്‍മ്മികതയുടെയും ശാന്തതയുടെയും സ്വരമാണ് മേജര്‍ ആര്‍ച്ച്ബിഷപ് സ്വാസ്ലേവ് ഷെവ്ചുക്കിന്റെ ശബ്ദം. ആഗോള കത്തോലിക്ക സഭയില്‍, ലത്തീന്‍ സഭ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ള വ്യക്തിഗത സഭയാണ് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭ. ആ സഭയുടെ തലവനാണ് മേജര്‍ ആര്‍ച്ച്ബിഷപ് ഷെവ്ചുക്ക്. റഷ്യയുടെ സായുധ ആക്രമണം ആരംഭിച്ച ഘട്ടത്തില്‍, ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുന്ന ബിഷപ്പുമാരുടെ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ റോമിലേക്കുള്ള യാത്ര റദ്ദാക്കിക്കൊണ്ടാണ് ഉക്രേനിയന്‍ ജനതയുടെ
കോവിഡ് മഹാമാരി സൃഷ്ടിച്ച ദുരിതങ്ങളെ അതിജീവിക്കാന്‍ ലോകം കഠിനപ്രയത്‌നം നടത്തുന്നതിനിടയിലാണ് അപ്രതീക്ഷിതമായി യുദ്ധ ഭീതികൂടി ലോകത്തില്‍ എത്തിയിരിക്കുന്നത്. റഷ്യന്‍ സൈന്യം യുക്രെയ്‌നില്‍ പ്രവേശിച്ചതിന്റെ തൊട്ടുപിന്നാലെ അവിടെനിന്നും പുറത്തുവരുന്ന ചിത്രങ്ങള്‍ മനുഷ്യന്റെ കരളലിയിക്കുന്നതാണ്. നാലോ അഞ്ചോ വയസുള്ള മകളെയും ഭാര്യയെയും സുരക്ഷിത സ്ഥാനത്തേക്ക് യാത്ര അയച്ച് യുദ്ധഭൂമിയിലേക്ക് യാത്രയാകുന്ന പിതാവിന്റെ ചിത്രം മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകള്‍ വഴിയും വ്യാപകമായി പ്രചരിച്ചിരുന്നു. തന്റെ കുഞ്ഞിനെ ഉമ്മകള്‍കൊണ്ട് പൊതിഞ്ഞ് അവളുടെ തലയില്‍ തൊപ്പിവച്ചുകൊടുത്തതിനുശേഷം ഭാര്യയെയും കുഞ്ഞിനെയും ചേര്‍ത്തുപിടിച്ച് കരയുന്ന ചെറുപ്പക്കാരനായ പിതാവിന്റെ
ജീവിതത്തെ ‘വെട്ടിയൊരുക്കു’വാനും കൂടുതല്‍ ഫലം പുറപ്പെടുവിക്കുവാനും ഒരവസരം കൂടി നല്‍കുന്ന വലിയനോമ്പിന്റെ പുണ്യദിനങ്ങളിലേക്ക് നാം പ്രവേശിക്കുകയാണ്. യഥാര്‍ത്ഥ തൃപ്തിയും സന്തോഷവും നല്‍കാന്‍ കഴിയാത്തതും എന്നാല്‍ സംതൃപ്തിയുടെ പ്രതീതി ജനിപ്പിക്കുന്നതുമായ ഇഷ്ടങ്ങളും താല്‍പ്പര്യങ്ങളും 50 ദിവസത്തേക്ക് വേണ്ടെന്ന് വയ്ക്കുവാന്‍ ബോധപൂര്‍വ്വം തീരുമാനമെടുക്കുന്ന ദിവസങ്ങളാണിത്. ദൈവവുമായുള്ള ബന്ധത്തെ തടയുന്ന കാര്യങ്ങളെ നീക്കികളയുവാനും ജീവിതെത്ത ആഴത്തില്‍ നവീകരിക്കാനും സഹായിക്കുന്ന ഈ ദിനങ്ങളെ തിരുസഭയിലൂടെ ദൈവം നല്‍കുന്ന ഒരു രണ്ടാമൂഴമായി കാണാം. വീണുകിടക്കുന്നവര്‍ക്ക് എഴുന്നേല്‍ക്കാനും ഫലം പുറപ്പെടുവിക്കാത്തവര്‍ക്ക് ഫലം പുറപ്പെടുവിക്കുവാനുമുള്ള ഒരു രണ്ടാമൂഴം.
അമേരിക്കയിലെ ലോസാഞ്ചലസില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ലോസാഞ്ചലസ് ടൈംസ് ദിനപത്രം ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ചൈനയിലെ ജനനനിയന്ത്രണവുമായി ബന്ധപ്പെട്ട ഒരു അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ബാര്‍ബറ ഡെമിക്ക് എന്ന ലോസാഞ്ചലസ് ടൈംസിന്റെ വനിതാ റിപ്പോര്‍ട്ടറായിരുന്നു അതിന്റെ പിന്നില്‍. ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും അതില്‍ ഉണ്ടായിരുന്നു. അന്ന് ചൈനയില്‍ നിലനിന്നിരുന്നത് ഒറ്റക്കുട്ടി നയമായിരുന്നു. ആദ്യത്തേത് പെണ്‍കുട്ടിയാണെങ്കില്‍ മറ്റൊരു കുഞ്ഞിനുകൂടി ജന്മം നല്‍കാന്‍ മാതാപിതാക്കള്‍ക്ക് അനുവാദം ഉണ്ടായിരുന്നു. അതും ഗ്രാമപ്രദേശങ്ങളില്‍മാത്രം. അല്ലാതെ രണ്ടാമത് കുഞ്ഞ് ഉണ്ടാകുകയാണെങ്കില്‍ കനത്ത പിഴ നല്‍കണമായിരുന്നു. ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിത വന്ധീകരണത്തിനും
സഭയെ വളരെയധികം സ്‌നേഹിക്കുന്ന ഒരു ചെറുപ്പക്കാരന്‍ അടുത്ത ദിവസങ്ങളില്‍ ചോദിച്ചു: ”സാറേ, നമ്മുടെ സഭയ്ക്ക് ഇനിയൊരു നല്ല കാലം ഉണ്ടാകുമോ?” ആ യുവാവിന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ അങ്ങനെയൊരു ചോദ്യം ഉയരാനുള്ള കാരണങ്ങള്‍ മനസിലേക്ക് ഓടിവന്നു. മാധ്യമവിചാരണയ്ക്ക് നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്ന സഭ… സന്യാസവും പൗരോഹിത്യവും നിരന്തരം അവഹേളിക്കപ്പെട്ടുകൊണ്ടിരിക്കുന്നു… രാഷ്ട്രീയ മണ്ഡലങ്ങളിലും കലാസാഹിത്യ മണ്ഡലങ്ങളിലും മാത്രമല്ല സഭ ഏറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള ആതുരശുശ്രൂഷ – വിദ്യാഭ്യാസ മേഖലകളില്‍പ്പോലും സഭയിന്ന് അവഹേളിതയും പരിത്യക്തയുമാണ്. എല്ലാവരും ദൈവമക്കളാണെന്നും എല്ലാവരെയും സ്‌നേഹിക്കണമെന്നും പഠിപ്പിക്കുന്ന സഭയെ
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം ചരിത്രത്തില്‍ ഇടംപിടിച്ചുകഴിഞ്ഞിരിക്കുന്നു. മുറിവുകളിലേക്ക് സ്‌നേഹത്തിന്റെ തൈലം പുരട്ടിയ സമാധാന യാത്രയെന്നാകും ഒരുപക്ഷേ നാെളത്തെ ചരിത്രകാരന്മാര്‍ അതിനെ വിലയിരുത്താന്‍ സാധ്യത. അസമാധാനം നിറയുന്ന ഇടങ്ങളില്‍ സാഹോദര്യത്തിന്റെ സന്ദേശം പരത്താന്‍ മാര്‍പാപ്പ പറത്തിവിട്ട സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ യാത്രതുടങ്ങിക്കഴിഞ്ഞു. ക്രൈസ്തവര്‍ക്ക് വൈകാരികമായ അടുപ്പംകൂടിയുള്ള രാജ്യമാണ് ഇറാക്ക്. വിശ്വാസികളുടെ പിതാവായ അബ്രാഹത്തിന്റെ ദേശമാണത്. ലോകം ഇത്ര പ്രതീക്ഷയോടും ആകാംക്ഷയോടും പ്രാധാന്യത്തോടും വീക്ഷിച്ച ഒരു ലോക നേതാവിന്റെ സന്ദര്‍ശനം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ഇരുള്‍ നിറയുന്ന കാലത്തോട് ദൈവം
കഠിനാധ്വാനംകൊണ്ട് വിജയസോപാനങ്ങള്‍ കീഴടക്കിയ രാജ്യങ്ങളെയും വ്യക്തികളെയും കുറിച്ചാണ് നാം കേട്ടിട്ടുള്ളത്. അത്തരം കഥകള്‍ പുത്തന്‍ ഉണര്‍വ് സമ്മാനിക്കുന്നതിനാല്‍ അവ കേള്‍ക്കാന്‍ പൊതുവേ എല്ലാവര്‍ക്കും താല്പര്യമാണ്. എന്നാല്‍ അമിത അധ്വാനംമൂലം തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യം ഭൂമുഖത്തുണ്ടെന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. ലോകത്തിലെ മുന്‍നിര സാമ്പത്തിക ശക്തിയായ ജപ്പാനാണ് ആ രാജ്യം. കേള്‍ക്കുമ്പോള്‍ വിരോധാഭാസമായി തോന്നിയേക്കാം. ഇലക്‌ട്രോണിക്‌സ്, ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകളില്‍ ഒരുകാലത്ത് അവരായിരുന്നു ലോകത്തെ നിയന്ത്രിച്ചിരുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്കു പോയിരുന്നവര്‍ തിരിച്ചെത്തുമ്പോള്‍ കൊണ്ടുവന്നിരുന്ന ടേപ്പ് റിക്കോര്‍ഡറുകളും ടെലിവിഷന്‍
Don’t want to skip an update or a post?