മരിയന്‍ പ്രബോധനത്തില്‍ സഭയ്ക്കു വീഴ്ചയോ?
- ASIA, Featured, INDIA, Kerala, LATEST NEWS
- November 14, 2025

ബത്തേരി: ആധ്യാത്മിക ധാര്‍മിക ബോധ്യം നല്‍കുന്ന വിദ്യാഭ്യാസമാണ് ഇന്നിന്റെ ആവശ്യമെന്ന് ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്. വയനാട്ടിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളായ സെന്റ് ജോസഫ് സ്‌കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് കോടാനൂര്‍ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ജെറോം എഡിസണ്‍, സ്‌കൂള്‍ ചീഫ് ബര്‍സാര്‍ ഫാ. ജെയിംസ് മുളയ്ക്കവിളയില്‍, സ്റ്റാഫ് സെക്രട്ടറി മിനി അശോകന്‍, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍മാരായ സാബു എം. ജോസഫ്, വി.പി

സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ‘ഡാഡി, ആരാ ഈ ഗാന്ധി; അത് മ്മടെ ഗോഡ്‌സെ വെടിവെച്ചു കൊന്ന ഒരാളാ മോനേ’ നമ്മുടെ തൊട്ടരികിലിരുന്നാണ് മോഹന കൃഷ്ണന്‍ കാലടി ഈ കവിത എഴുതിയത്. ഒരു പ്രവാചക കുറിപ്പിന്റെ കരുത്തുണ്ടിതിന്. ഒരുപക്ഷേ, ചരിത്രം ഇങ്ങനെയും സഞ്ചരിച്ചേക്കാം എന്നൊരു മുന്നറിയിപ്പുപോലെ. കിളിവാതിലുകളില്ലാത്ത നമ്മുടെ ധാരണകളുടെ ചുവരുകളോടാണ് ഇത്തരം വരികള്‍ കലഹിക്കുക. അടച്ചുപൂട്ടിയ ഹൃദയങ്ങള്‍ സ്വാതന്ത്ര്യത്തെച്ചൊല്ലി ലഹള കൂട്ടുന്നതിനെയും അസത്യങ്ങള്‍ക്ക് ചരിത്രമെഴുതുന്നതിനെയും ഇത് കൊഞ്ഞനംകുത്തുന്നുണ്ട്. ഇന്നത്തെ നമ്മുടെ ദേശീയപദം ‘വിഭാഗീയത’യാണ്. മുറിവുകളും മുറിപ്പെടുത്തലുകളും

കൊച്ചി: കഴിഞ്ഞ മെയ് 20 ന് പെരിയാറില്‍ വീണ്ടും മലിനീകരണം ഉണ്ടാവുകയും നിരവധി മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നഷ്ടം വന്നവര്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് സേവ് പെരിയാര്‍ ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന പോസ്റ്റ് കാര്‍ഡ് കാമ്പയിന്‍ വരാപ്പുഴ അതിരൂപത ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് പോസ്റ്റ് കാര്‍ഡ് തയാറാക്കി ഉദ്ഘാടനം ചെയ്തു. എഴുതി ഒപ്പിട്ട പോസ്റ്റ് കാര്‍ഡ് പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി

വത്തിക്കാന്‍സിറ്റി: ഇസ്രായേല്‍- പാലസ്തീന്‍ സംഘര്‍ഷത്തിന് പരിഹാരമായി ‘റ്റൂ സ്റ്റേറ്റ് സൊലൂഷ്യന്‍’ നിര്‍ദേശം ആവര്‍ത്തിച്ച് വത്തിക്കാന്‍. ഇസ്രായേലിന്റെ സ്വാതന്ത്ര്യലബ്ധിയുടെ 76 ാം വാര്‍ഷികത്തോടനുബന്ധിച്ച് ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗര്‍ പരിശുദ്ധ സിംഹാസനത്തിലേക്കുള്ള ഇസ്രായേല്‍ എംബസിയില്‍ നടത്തിയ പ്രസംഗത്തിലാണ് ദീര്‍ഘകാലമായി വത്തിക്കാന്‍ പുലര്‍ത്തുന്ന നിലപാട് ആവര്‍ത്തിച്ചത്. വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധത്തിന് ചുക്കാന്‍ പിടിക്കുന്ന വത്തിക്കാന്‍ സെക്രട്ടറിയാണ് ആര്‍ച്ചുബിഷപ് ഗാലഗര്‍. ഇസ്രായേല്‍ രാജ്യത്തിന്റെ രൂപീകരണവും അന്താരാഷ്ട്ര നിയമപ്രകാരം അതിന് നല്‍കിയ അംഗീകാരവും വത്തിക്കാന്‍ എന്നും ബഹുമാനിച്ചിട്ടുണ്ടെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു.

കേരളകത്തോലിക്കാ സഭയുടെ ജാഗ്രതയുടെ മുഖമായ കെസിബിസി സാമൂഹിക ഐക്യ ജാഗ്രത കമ്മീഷൻ ചെയർമാനായി മൂവാറ്റുപുഴ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. കമ്മീഷൻ ചെയർമാനായിരുന്ന ബിഷപ്പ് ഡോ. ജോസഫ് കരിയിൽ വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. താമരശ്ശേരി രൂപത മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കോട്ടപ്പുറം രൂപതാധ്യക്ഷൻ റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ എന്നിവരാണ് വൈസ് ചെയർമാന്മാർ. റവ. ഡോ. മൈക്കിൾ പുളിക്കൽ CMI കമ്മീഷൻ സെക്രട്ടറി സ്ഥാനത്ത് തുടരും. എറണാകുളം പിഒസിയിൽ നടന്ന കെസിബിസി വർഷകാല

ഫാ. ഡോ. ഡേവ് അഗസ്റ്റിന്‍ അക്കര കപ്പൂച്ചിന്‍ (ലേഖകന്‍ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിലെ സൈക്യാട്രി അസിസ്റ്റന്റ് പ്രഫസറാണ്) നല്ലൊരു ഭര്‍ത്താവായിരുന്നു തോമസ്. സഹോദരങ്ങളുടെ എല്ലാം പ്രിയപ്പെട്ടവന്‍. മക്കളെ സംബന്ധിച്ചിടത്തോളം ഇത്ര നല്ലൊരു അപ്പനെ കിട്ടാനില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വീട്ടിലെ പാചകം മുതല്‍ എല്ലാ പണിയും ചെയ്യും. ഭാര്യക്ക് പരാതി പറയാന്‍ മേഖലകള്‍ ഒന്നും തന്നെയില്ല. ജോലിചെയ്യുന്ന ബാങ്കില്‍ ആകട്ടെ അനേകം ആദരവുകള്‍ ലഭിച്ച വ്യക്തിയാണ്. ഈയിടെയായിട്ട് അദ്ദേഹത്തെക്കുറിച്ച് എല്ലാവര്‍ക്കും ഒരു സങ്കടമുണ്ട്-തോമസിന്റെ കുടി അല്പം

വത്തിക്കാന്‍ സിറ്റി: ‘ഹൃദയം നഷ്ടമായ’ ലോകത്തിനായുള്ള യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ധ്യാനചിന്തകള്‍ സെപ്റ്റംബറില്‍ പ്രസിദ്ധീകരിക്കും. സഭാ പ്രബോധനങ്ങളും തിരുവചനവും അടിസ്ഥാനമാക്കി സഭയെ വീണ്ടും യേശുവിന്റെ തിരഹൃദയ ഭക്തിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധ്യാനചിന്തകള്‍ പ്രസിദ്ധീകരിക്കുന്നതെന്ന് ബുധനാഴ്ചയിലെ പൊതുദര്‍ശനവേളയില്‍ പാപ്പ വ്യക്തമാക്കി. വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന് ഈശോയുടെ തിരുഹൃദയം പ്രത്യക്ഷമായതിന്റെ 350 ാം വാര്‍ഷികം കഴിഞ്ഞ ഡിസംബര്‍ 27ന് ആചരിച്ചിരുന്നു. 2025 ജൂണ്‍ 27 ന് ഈ വര്‍ഷാചരണം സമാപിക്കും. യേശുവിന്റെ തിരുഹൃദയതിരുനാളും പരിശുദ്ധ മറിയത്തിന്റെ

ഫാ. പീറ്റര്‍ കൊച്ചാലുങ്കല്‍ സിഎംഐ കല്ല് ഒരു സംസ്‌കാരമാണ്. ചരിത്രത്തില്‍ ഒരു ശിലായുഗം ഉണ്ടായിരുന്നു. അതാണു മനുഷ്യനെ മനുഷ്യനാകാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ച സംസ്്കാരമെന്നു ചരിത്രപണ്ഡിതര്‍ക്ക് അറിയാം. 4000 ബി.സി വരെ ഈ ശിലായുഗം നിലനിന്നിരുന്നു എന്നു ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നു. പാലിയോലിത്തിക് (Paleolithic), മെസോലിത്തിക് (Mesolithic), നിയോലിത്തിക് (Neolithic) എന്നിവയടങ്ങുന്ന ശിലായുഗത്തില്‍നിന്നാണ് മനുഷ്യന്‍ പുരോഗമിച്ചത്. സാരമായ നാശം വരുത്താത്ത ഒരൊറ്റ യുഗമേ ഉണ്ടായിട്ടുള്ളൂ, അതു ശിലായുഗമായിരുന്നു. ശിലയുടെ ആയുസ് ശില ഒന്നിനെയും നശിപ്പിച്ചിട്ടില്ല, സംരക്ഷിച്ചിട്ടേയുള്ളൂ. എന്നാല്‍ പിന്നീടു




Don’t want to skip an update or a post?