ഇന്ന് തിരുസഭയിൽ മൂന്ന് സഹോദരങ്ങളുടെ സംയുക്ത തിരുനാൾ, ആ സഹോദരങ്ങളെ നിങ്ങളറിയും!
- കാലികം
- July 29, 2022
ക്രിസ്തു ഉയർത്തെഴുന്നേറ്റു എന്നതിന് ഏറ്റവും ഒടുവിൽ സാക്ഷ്യം വഹിച്ച തോമാ ശ്ലീഹായാണ് പക്ഷേ, ദൈവമാതാവിന്റെ സ്വർഗാരോപണത്തിന് ആദ്യം സാക്ഷിയായത്! പൗരസ്ത്യ സഭകളിൽ നിലനിൽക്കുന്ന ആ ശ്ലൈഹീക പാരമ്പര്യം ഒരുപക്ഷേ, പലർക്കും പുത്തനറിവായിരിക്കും. പരിശുദ്ധ ദൈവമാതാവുമായി ബന്ധപ്പെട്ട് സുറിയാനി സഭകളിൽ നിലനിൽക്കുന്ന ഏറ്റവും പഴക്കമേറിയ പാരമ്പര്യമാണ് മാതാവിന്റെ സ്വർഗാരോപണം. ദൈവമാതാവിന്റെ സ്മരണയുമായി ബന്ധപ്പെട്ട് സഭ ആചരിക്കുന്ന മൂന്ന് തിരുനാളുകളിൽ സുപ്രധാനമാണ് മുന്തിരിക്കുലകൾ വാഴ്ത്തുന്ന കരേറ്റ തിരുനാൾ അഥവാ സ്വർഗാരോപണം. അതുമായി ബന്ധപ്പെട്ട വാമൊഴി പാരമ്പര്യം ഇപ്രകാരമാണ്: മാതാവിന്റെ മരണത്തിനുശേഷം
വത്തിക്കാൻ സിറ്റി: ഈശോയ്ക്ക് ഏറെ പ്രിയപ്പെട്ടവരും ഈശോയ്ക്ക് ആഥിത്യം നൽകിയ ബഥനിയിലെ സഹോദരങ്ങളുമായ മർത്താ, മറിയം, ലാസർ എന്നിവരുടെ സംയുക്ത തിരുനാൾ ആഘോഷിച്ച് കത്തോലിക്കാ സഭ. ഇത് രണ്ടാം വർഷമാണ് ഇവരുടെ തിരുനാൾ തിരുസഭ സംയുക്തമായി ആഘോഷിക്കുന്നത്. ഈശോയെ ഭവനത്തിൽ സ്വീകരിച്ച് പരിചരിച്ച മർത്ത, ഈശോയുടെ വാക്കുകൾ ശ്രദ്ധാപൂർവം ശ്രവിച്ച മേരി, ഈശോ കല്ലറയിൽനിന്ന് ഉയിർപ്പിച്ച ലാസർ എന്നിവരുടെ തിരുനാൾ 2021 ഫെബ്രുവരിയിലാണ് ഫ്രാൻസിസ് പാപ്പ റോമൻ കലണ്ടറിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയത്. തിരുനാൾ ദിനമായി ജൂലൈ 29
വിശുദ്ധ അൽഫോൻസാമ്മയുടെ വിശുദ്ധ പദവിക്ക് കാരണമായത് ജിനിൽ എന്ന കുട്ടിക്കുണ്ടായ അത്ഭുത സൗഖ്യമാണ്. എന്നാൽ, അതാണോ വിശുദ്ധ അൽഫോൻസാമ്മ പ്രവർത്തിച്ച ആദ്യത്തെ അത്ഭുതം? വിശുദ്ധയുടെ തിരുനാൾ ദിനത്തിൽ വായിക്കാം, മാധവിയെ മറിയമാക്കി മാറ്റിയ ‘പ്രഥമ’ അത്ഭുതത്തെക്കുറിച്ച്… നിരവധിയായ അത്ഭുതങ്ങൾക്ക് മാധ്യസ്ഥ്യയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിക്കുമ്പോൾ ഒരു ചോദ്യം: വിശുദ്ധയുടെ മാധ്യസ്ഥ്യത്താലുണ്ടായ ആദ്യത്തെ അത്ഭുതം ഏതാണ്? പഴയ തലമുറ കേട്ടിട്ടുണ്ടാകുമെങ്കിലും പുതുതലമുറയ്ക്ക് ഒരുപക്ഷേ, അറിവുണ്ടായിരിക്കില്ല. ഉത്തരം എന്തന്നല്ലേ- മാധവിയുടെ മാനസാന്തരം! വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നതിന് പതിറ്റാണ്ടുകൾക്കുമുമ്പ് അൽഫോൻസാമ്മ
ഒരു പാട് സഹനങ്ങളിലൂടെ കടന്നുപോയിട്ടും ജീവിതത്തിലുടനീളം വിശുദ്ധ അൽഫോൻസാമ്മ കൈവെടിയാതിരുന്ന സ്വർഗോന്മുഖമായ പ്രസന്നത ആരെയും വിസ്മയിപ്പിക്കും. ഇനിയും എത്രകാലം, എത്ര കാതം നടന്നാലാണ് നമുക്കതിനാവുക എന്ന് ധ്യാനിക്കാൻ പ്രേരിപ്പിക്കുകയാണ് വിശുദ്ധയുടെ തിരുനാൾ ദിനത്തിൽ ലേഖകൻ. കല്ലും മുള്ളും നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ തനിയെ നടന്നവരാണ് വിശുദ്ധർ. ബലവാന്മാർക്കു മാത്രം തള്ളിത്തുറന്നകത്തു കേറാവുന്ന ഇടമാണ് സ്വർഗരാജ്യമെന്നവർ പറഞ്ഞു തരികയും ചെയ്യുന്നുണ്ട്. നിരന്തര ജാഗ്രതയും പൂർണമായ ഉപേക്ഷയും സഹനവും അലച്ചിലും എല്ലാറ്റിനുമുപരി ക്രിസ്തുവിനോടുള്ള ഗാഢമായ സ്നേഹവും അവരെ നിരന്തരം മുന്നോട്ടു നയിക്കുന്നു.
ഇന്ന്, കർമലോത്തരീയം നമുക്ക് സമ്മാനിച്ച കർമല മാതാവിന്റെ തിരുനാൾ. മലയാളികൾ വെന്തീങ്ങ എന്ന് വിളിക്കുന്ന ഉത്തരീയത്തിന്റെ ചരിത്രം അറിയാത്തവരുണ്ടാവില്ല. എന്നാൽ, ഉത്തരീയത്തെക്കുറിച്ചുള്ള വിശുദ്ധരുടെ സാക്ഷ്യങ്ങളും ഉത്തരീയം ഉണ്ടാക്കുന്ന രീതിയും മലയാളക്കരയുമായി വെന്തീങ്ങയ്ക്കുള്ള ബന്ധവും അറിയാമോ? ആവിലായിലെ വിശുദ്ധ അമ്മത്രേസ്യ, കുരിശിന്റെ വിശുദ്ധ ജോണ്‍, വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി, വിശുദ്ധ ബര്‍ണാദ്, വിശുദ്ധ ഡോണ്‍ബോസ്കോ, വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ ആന്‍സെലം, വിശുദ്ധ കൊളമ്പിയര്‍ തുടങ്ങിയവര്‍ ഉത്തരീയ ഭക്തരായിരുന്നു. വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറഞ്ഞത്, മറ്റുള്ളവര്‍ സ്ഥാനമുദ്ര അണിഞ്ഞിരിക്കുന്നത് കാണുമ്പോള്‍
ഭാരതത്തിന്റെ അപ്പസ്തോലനും നമ്മുടെ വിശ്വാസത്തിന്റെ പിതാവുമായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിൽ ഒരോ ക്രിസ്തുശിഷ്യനും മനസിൽ കുറിക്കേണ്ട മൂന്ന് ദർശനങ്ങൾ ഓർമിപ്പിക്കുന്നു, റോമിലെ പൊന്തിഫിക്കൽ സ്കോട്ട്സ് കോളജിലെ അധ്യാപകൻ കൂടിയായ ലേഖകൻ. അനുകരണാർഹമായ മാതൃക നൽകിയ വിശുദ്ധരെ ഓർക്കുകയും അവരുടെ ധന്യജീവിതം ധ്യാനിക്കുകയും ചെയ്യുന്ന അവസരമാണ് ഓർമത്തിരുനാൾ. ഓരോ തിരുനാളും ആഴമേറിയ ആധ്യാത്മികാനുഭവങ്ങളായി മാറണമെന്ന ഓർമപ്പെടുത്തലും കൂടി നമ്മിലേക്ക് പകരുന്നുണ്ട്. ദുഃക്റാനത്തിരുനാളും ഈ ചൈതന്യം ഉൾക്കൊള്ളാൻ നമ്മെ ഓർമിപ്പിക്കുന്നു. നസ്രത്തിലെ ആശാരിയുടെ ശരികളോട് ഏറ്റവും ചേർന്നുനിൽക്കുന്ന വ്യക്തിത്വമാണ് ‘ദിദിമോസ്’- ‘യേശുവിന്റെ
വരയ്ക്കപ്പെട്ട സുവിശേഷമാണ് ഐക്കൺ. ഐക്കണിന്റെ ഭംഗിക്കല്ല, അതിൽ നിറഞ്ഞുനിൽക്കുന്ന ആഴമേറിയ അർത്ഥത്തിനാണ് പ്രാധാന്യം. നിത്യസഹായ മാതാവിന്റെ തിരുനാളിൽ (ജൂൺ 27) നിത്യസഹായിനിയുടെ ഐക്കൺ ചിത്രത്തിലെ അർത്ഥതലങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. നിത്യസഹായ മാതാവിന്റെ ചിത്രം ഒരു പുരാതന വർണചിത്രമാണ്. മാതാവിന്റെ ഈ ഐക്കൺ ആത്മീയതയും ആകർഷണീയതയും ശ്രേഷ്ഠയും കലാമേന്മയും നിറഞ്ഞതത്രേ. ഈ ചിത്രം നമ്മുടെ മനസിലുദ്ദീപിപ്പിക്കുന്ന ഉദാത്തമായ ആശയങ്ങളും ഗുണപാഠങ്ങളും അതിന്റെ മനോഹാരിതയും എല്ലാറ്റിനും ഉപരിയായി ആഴമേറിയ അത്മീയതയും വളരെ വലുതാണ്. വരയ്ക്കപ്പെട്ട സുവിശേഷമാണ് ഐക്കൺ. ഐക്കണിന്റെ ഭംഗിക്കല്ല,
‘ദിവ്യകാരുണ്യമേ അങ്ങ് ആരാണ്?’ എന്ന ചോദ്യത്തിനുള്ള ഉത്തരം തിരയാൻ പ്രചോദിപ്പിക്കുന്നതിനൊപ്പം കണ്ടുംകേട്ടും അറിഞ്ഞ ദിവ്യകാരുണ്യ അത്ഭുതങ്ങളും പങ്കുവെക്കുന്നു പ്രമുഖ പത്രപ്രവർത്തകൻ ടി. ദേവപ്രസാദ്. മെക്സിക്കോയിലെ ഗാദ്വലഹാരയിൽ 2004 ഒക്ടോബർ 10ന് 48-ാമത് അന്തർദേശിയ ദിവ്യകാരുണ്യ കോൺഗ്രസിനായി പ്രതിഷ്ഠിച്ച പരിശുദ്ധ കുർബാനയെ നോക്കി, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ പ്രതിനിധിയായി കോൺഗ്രസിനെത്തിയ കർദിനാൾ ജോസഫ് ടോംകോ ചോദിച്ചു: ‘ദിവ്യകാരുണ്യമേ അങ്ങ് ആരാണ്?’ ഈശോയുടെ കാലം മുതൽ ഇന്നും.. വിശുദ്ധ കുർബാനയിൽ വിശ്വസിക്കാത്തവരുണ്ട്. അവർ അവനെ വിട്ടു പോകുന്നു
Don’t want to skip an update or a post?