Follow Us On

05

February

2025

Wednesday

  • രണ്ടാം വത്തിക്കാന്‍  കൗണ്‍സില്‍ ഒരു പുനര്‍വായന

    രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഒരു പുനര്‍വായന0

    ഫാ. ഫ്രാന്‍സിസ് തോണിപ്പാറ സിഎംഐ പൗരസ്ത്യ കത്തോലിക്കാ സഭകളെക്കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഔദ്യോഗിക പ്രമാണരേഖയാണ് ഓറിയന്റൊലിയും എക്ലേസിയാരും (ഒ.ഇ). 1964 നവംബര്‍ 21-ന് വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പ ജനതകളുടെ പ്രകാശം (എല്‍.ജി) എന്ന തിരുസഭയെ സംബന്ധിച്ച ഡോക്മാറ്റിക്ക് കോണ്‍സ്റ്റിറ്റിയൂഷനും സഭൈക്യത്തെ സംബന്ധിച്ച പ്രമാണരേഖയും പൗരസ്ത്യ കത്തോലിക്കാ സഭകളെക്കുറിച്ചുള്ള പ്രമാണരേഖയും വിളംബരം ചെയ്തത് കത്തോലിക്കാ സഭയുടെ സഭാശാസ്ത്രപഠനത്തിലെ ഒരു നാഴികക്കല്ലാണ്. പൗരസ്ത്യ സഭകളെ സംബന്ധിച്ചുള്ള പ്രമാണരേഖയ്ക്ക് ഭാരതസഭയില്‍ കൂടുതല്‍ പ്രാധാന്യമുണ്ട്. കാരണം മൂന്ന് വ്യത്യസ്ത പാരമ്പര്യങ്ങളുള്ള

  • പഴയതെല്ലാം നല്ലതല്ല

    പഴയതെല്ലാം നല്ലതല്ല0

    ഫാ. മാത്യു ആശാരിപറമ്പില്‍ ‘ഞങ്ങളൊക്കെ അഞ്ചും ആറും കിലോമീറ്ററുകള്‍ നടന്നിട്ടാണ് പഠിച്ചത്. ഭക്ഷണം കഴിക്കാന്‍പോലും കിട്ടാതെ വിശന്ന് ജീവിച്ചിട്ടുണ്ട്. കഷ്ടപ്പെട്ടാണ് വളര്‍ന്നത്…’ പറഞ്ഞുതുടങ്ങിയപ്പോള്‍ത്തന്നെ പ്ലസ്ടുകാരന്‍ മകന്‍ തുറന്നടിച്ചു. ‘ഒന്ന് നിര്‍ത്താമോ പപ്പേ.. ഇത് എത്ര പ്രാവശ്യമാ കേള്‍ക്കുന്നത്. ചുമ്മാ തള്ളാതെ പപ്പ… പഴംപുരാണം.’ മലബാര്‍ കുടിയേറ്റത്തിന്റെ ആദ്യനാളുകളില്‍ അനുഭവിച്ച കഷ്ടതയുടെയും കണ്ണീരിന്റെയും കഥകള്‍ മനസില്‍നിന്ന് മായാത്ത തലമുറ ഇടയ്ക്കിടെ അത് അയവിറക്കുന്നു. മനസിലെ നീറുന്ന ഓര്‍മകളില്‍നിന്ന് വിജയത്തിലേക്ക് നടന്നുകയറിയ കഥകള്‍ പറയാന്‍ ശ്രമിക്കുമ്പോള്‍ പുതിയ തലമുറ പുച്ഛിക്കുന്നു…

  • ന്യൂനപക്ഷ പദവി മൗലിക അവകാശം

    ന്യൂനപക്ഷ പദവി മൗലിക അവകാശം0

    ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍ (ലേഖകന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ്) ജനാധിപത്യ ഭരണപ്രക്രിയയില്‍ ഭൂരിപക്ഷം, ന്യൂനപക്ഷം എന്നീ പദങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങള്‍ക്കാണ് പ്രസക്തി. അതിനാല്‍ ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെടാനുള്ള സാധ്യതയേറും. ഇതൊഴിവാക്കാനുള്ള സംരക്ഷണ കവചമാണ് ഇന്ത്യന്‍ ഭരണഘടന ദീര്‍ഘവീക്ഷണത്തോടെ ഒരുക്കിയിരിക്കുന്നത്. ഇവിടെയാണ് ഭരണഘടനാശില്പികളുടെ പ്രതിബദ്ധതയെ നാം തിരിച്ചറിയേണ്ടത്. അതിനാല്‍ത്തന്നെ ന്യൂനപക്ഷപദവി അവകാശത്തേക്കാളുപരി സംരക്ഷണമാണ്. ഈ സംരക്ഷണം അട്ടിമറിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുമ്പോഴാണ് വിവിധ കോണുകളില്‍നിന്ന് എതിര്‍പ്പുകളുടെ സ്വരമുയരുന്നത്.

  • ദൈവതുല്യര്‍  കളങ്കിതരായാല്‍

    ദൈവതുല്യര്‍ കളങ്കിതരായാല്‍0

    ഡോ. ബിന്‍സ് എം. മാത്യു ”ദൈവം നമ്മെ ഏല്പിച്ചിരിക്കുന്ന വിലപ്പെട്ട ദാനങ്ങളാണ് ജീവനും ശാരീരികാരോഗ്യവും. മറ്റുള്ളവരുടെ ആവശ്യങ്ങളും പൊതുനന്മയും കണക്കിലെടുത്തുകൊണ്ട്, നാം പ്രസ്തുത ദാനങ്ങളെ യുക്തമായി പരിരക്ഷിക്കേണ്ടിയിരിക്കുന്നു” (കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 2288). വൈദ്യന്‍ ദൈവതുല്യനാണെന്ന് പറയാറുണ്ട്. ദൈവത്തിലും ഡോക്ടറിലും നാം വിശ്വസിക്കുകയാണ്. പലപ്പോഴും ശരീരവും മനസും അവര്‍ക്കുമുമ്പില്‍ അടിയറവയ്ക്കുകയാണ്മനുഷ്യര്‍. തലച്ചോറ് മാത്രമല്ല ഹൃദയവും ചേരുമ്പോഴാണ് ഏതു ശാസ്ത്രവുംപോലെ മെഡിക്കല്‍ സയന്‍സും മാനവികമാകുന്നത്. ‘സ്‌നേഹിക്കയില്ല നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും’ എന്ന് വയലാര്‍ പാടിയ തത്വശാസ്ത്ര ത്തില്‍

  • അപ്പനും അപ്പോയ്‌മെന്റ്‌

    അപ്പനും അപ്പോയ്‌മെന്റ്‌0

    ഫാ. തോമസ് ആന്റണി പറമ്പി ”അപ്പനെന്താ വിളിക്കാതെ വന്നേ… അറിയിച്ചിരുന്നെങ്കില്‍ ഞാനെന്റെ യാത്ര ഒഴിവാക്കിയേനേ.” തന്നെ സന്ദര്‍ശിക്കാന്‍ വന്ന അപ്പനെ കണ്ടപ്പോള്‍ മകന്റെ അധരങ്ങളില്‍നിന്നും ആദ്യം വന്ന വാക്കുകള്‍. വരുന്നുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഒരുങ്ങിയിരുന്നേനെ എന്നതാണ് അതിന്റെ അര്‍ത്ഥമെന്ന് ഇതു വായിക്കുന്ന ആര്‍ക്കും മനസിലാകും. അപ്പനും അപ്പോയ്‌മെന്റ് എടുത്ത് ഉറപ്പാക്കിക്കൊണ്ടാണ് വരേണ്ടതെന്ന് മക്കള്‍ ആഗ്രഹിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നോര്‍ക്കണം. കാലമിതായതിനാല്‍ കര്‍ത്താവിനോടും ഹൃദയത്തില്‍ ഇതേ ആഗ്രഹംവച്ച് ജീവിക്കാന്‍ സാധ്യതയുണ്ട്. ഒരിക്കല്‍ ഈശോയോട് ശിഷ്യര്‍ പറഞ്ഞത്: ”ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും

  • ഇനി അല്പം  സംസാരിച്ചാലോ?

    ഇനി അല്പം സംസാരിച്ചാലോ?0

    ഫാ. ജിന്‍സണ്‍ ജോസഫ് മാണി മുകളേല്‍ CMF പരസ്പര സംസാരം അന്യമാവുന്ന ഒരു കാലഘട്ടത്തിലാണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്. യാത്രയില്‍ പരിസരം വീക്ഷിക്കുകയാണെങ്കില്‍ ആളുകള്‍ക്ക് ഫോണും മടുത്തു എന്ന് കാണാന്‍ സാധിക്കും. ഒരു മെട്രോ ട്രെയിനിലോ ബസിലോ രാവിലെ ഫോണില്‍ നോക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഒരു കുറവ് വന്നോ സ്വയം നിരീക്ഷിച്ച് പഠിക്കുക. എന്തുകൊണ്ടാണ് മിക്കവര്‍ക്കും ഫോണ്‍ മടുത്തത്? അത് കാലത്തിന്റെ അനിവാര്യതയാണ്. എല്ലാം ഞൊടിയിടയില്‍ സംഭവിക്കുമ്പോള്‍ മനുഷ്യര്‍ക്ക് മടുപ്പുതോന്നും. ഇനി മടുപ്പ് തോന്നിയില്ലെങ്കില്‍ തോന്നട്ടെ. ഇന്ന്

  • ക്രിസ്മസ് ദിനത്തില്‍  സ്വര്‍ഗത്തില്‍ ജനിച്ച മിഷനറി

    ക്രിസ്മസ് ദിനത്തില്‍ സ്വര്‍ഗത്തില്‍ ജനിച്ച മിഷനറി0

    ജോസഫ് ജോസഫ് 2015 ക്രിസ്മസ് ദിനത്തിലാണ് കാന്‍സര്‍ രോഗബാധിതയായിരുന്ന മിഷേല്‍ ഡപ്പോംഗ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. യുവജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ‘ഫോക്കസ്’ മിനിസ്ട്രിയിലൂടെ അനേകരെ ക്രിസ്തുവിന്റെ സ്‌നേഹത്തിലേക്ക് നയിച്ച മിഷേലിന് മരണസമയത്ത് കേവലം 31 വയസു മാത്രമാണുണ്ടായിരുന്നത്. മരണശേഷം മിഷേല്‍ തങ്ങളുടെ ജീവിതത്തെ എപ്രകാരമാണ് സ്വാധീനച്ചത് എന്ന് വിശദീകരിച്ചുകൊണ്ട് നൂറുകണക്കിന് കത്തുകളും ഇമെയിലുകളും മിഷേലിന്റെ മാതാപിതാക്കളായ കെന്നിനും മേരി ആന്‍ ഡപ്പോംഗിനും ലഭിക്കാന്‍ തുടങ്ങി. തങ്ങളുടെ മകളുടെ പ്രവര്‍ത്തനങ്ങള്‍ ഇത്രയേറെ ആളുകളെ സ്വാധീനച്ചിരുന്നതായി അവര്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. വിവാഹശേഷം

  • പ്രത്യാശയുടെ തീര്‍ത്ഥാടകര്‍

    പ്രത്യാശയുടെ തീര്‍ത്ഥാടകര്‍0

     ബിഷപ് ഡോ. അലക്‌സ് വടക്കുംതല സന്താന്‍ ഡിസൂസയെ ഒരിക്കല്‍ കണ്ടാല്‍, പരിചയപ്പെട്ടാല്‍, പെട്ടെന്നങ്ങ് മറക്കാനാവില്ല. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ കേന്ദ്ര കാര്യാലയമായ ഡല്‍ഹിയിലെ സിബിസിഐ സെന്ററില്‍ ദീര്‍ഘകാലം റിസപ്ഷനിസ്റ്റായിരുന്നു സന്താന്‍. വെറും രണ്ടര അടി ഉയരമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഒരു ജീവിതത്തിനപ്പുറം വലിപ്പമുള്ള പ്രാഭവം ആ മനുഷ്യനുണ്ടായിരുന്നു! 1986-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ സിബിസിഐ സെന്റര്‍ സന്ദര്‍ശിച്ചപ്പോള്‍ പാപ്പയെ സ്വീകരിക്കാന്‍ ഒരു ചുവന്ന റോസാപ്പൂവുമായി മുന്‍നിരയില്‍ സന്താന്‍ ഉണ്ടായിരുന്നു. സന്താനെ കണ്ടപാടെ, പാപ്പ, പിതൃസഹജമായ

Don’t want to skip an update or a post?