കറന്റും വെള്ളവും ലഭിക്കാന് മാതാവിന്റെ സഹായം തേടി ക്യൂബന് ആര്ച്ചുബിഷപ്
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- March 27, 2024
വത്തിക്കാൻ സിറ്റി: സഹനങ്ങളെപ്രതി പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ചാരത്തിരിക്കുന്നവനാണ് ദൈവമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. നമ്മുടെ വേദനകളുടെ നിമിഷങ്ങളിൽ ദൈവത്തിന്റെ ഹൃദയവാതിൽ സദാ തുറന്നിട്ടിരിക്കുകയാണെന്നും പാപ്പ. പൊതുസന്ദർശനത്തിൽ, സങ്കീർത്തന പുസ്തകവുമായി ബന്ധപ്പെടുത്തി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പ്രാർത്ഥനയിൽ ദൈവത്തോട് നിലവിളിക്കുന്നത് രക്ഷയുടെ വഴിയും ആരംഭവുമാണെന്നും പാപ്പ കൂട്ടിച്ചേർത്തു. ബൈബിളിൽ വിവിധങ്ങളായ പ്രാർത്ഥനകളിലൂടെ നാം കടന്നുപോകുന്നു. എന്നാൽ, പ്രാർത്ഥന മാത്രം ഉൾക്കൊള്ളുന്ന ഒരു പുസ്തകം, പ്രാർത്ഥന ഉരുവിടുന്ന അനേകരുടെ പരിശീലന കേന്ദ്രവും ഭവനവുമായി മാറിയ ഒരു പുസ്തകം ബൈബിളിലുണ്ട്, അതാണ്
വത്തിക്കാൻ സിറ്റി: ജീവിതത്തിൽ ഒന്നാം സ്ഥാനം യേശുക്രിസ്തുവിന് നൽകുമ്പോഴേ യഥാർത്ഥമായ ആനന്ദം അനുഭവിക്കാനാവൂ എന്ന് യുവജനങ്ങളെ ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസത്തെ ആഞ്ചലൂസ് പ്രാർത്ഥനയുടെ സമാപനത്തിലാണ്, കാർലോ അക്യുറ്റിസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയ സന്തോഷം പങ്കുവെച്ച് പാപ്പ ഇപ്രകാരം പറഞ്ഞത്. കാർലോയെ ‘വിശുദ്ധ കുർബാനയുമായി പ്രണയത്തിലായ യുവാവ്’ എന്ന് പാപ്പ അഭിസംബോധന ചെയ്തതും ശ്രദ്ധേയമായി. ‘വിശുദ്ധ കുർബാനയുമായി പ്രണയത്തിലായിരുന്ന 15 വയസുകാരൻ കാർലോ അക്യുറ്റിസ് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെട്ടു. ക്ലേശങ്ങൾ അനിശ്ചിതാവസ്ഥയിലാക്കിയെങ്കിലും അദ്ദേഹം കാലഘട്ടത്തിന്റെ ആവശ്യങ്ങൾ
വത്തിക്കാൻ സിറ്റി: സകല ജനത്തോടും ക്രിസ്തുവിന്റെ സുവിശേഷം പങ്കുവെക്കാൻ നാം ഹൃദയം തുറക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. സുവിശേഷവത്ക്കരണത്തിന്റെയും ദാനധർമത്തിന്റെയും ചുമതലയിൽനിന്ന് അകന്ന് പ്രശസ്തിയുടെ മറവിൽ ക്രിസ്തുശിഷ്യർ വിശ്രമിക്കരുതെന്നും പാപ്പ ഓർമിപ്പിച്ചു. കഴിഞ്ഞ ദിവസം ആഞ്ചലൂസ് പ്രാർത്ഥനയിൽ സന്ദേശം നൽകുകയായിരുന്നു പാപ്പ. പുത്രന്റെ വിവാഹത്തിന് വിരുന്നൊരുക്കിയ രാജാവിന്റെ ഉപമ ഉദ്ധരിച്ചുകൊണ്ടായിരുന്നു പാപ്പയുടെ സന്ദേശം. മനുഷ്യരാശിയോടുള്ള ദൈവത്തിന്റെ അനന്ദമായ സ്നേഹവും ധാരാളിത്തവുമാണ് വിവാഹവിരുന്നിന്റെ ഉപമയിലെ രാജാവിലൂടെ വിശുദ്ധ മത്തായി ചൂണ്ടിക്കാട്ടുന്നത്. ഉപമയിൽ രാജാവിനെപോലെ എല്ലാവർക്കുമുള്ള വിവാഹവിരുന്ന് ദൈവം
വത്തിക്കാൻ സിറ്റി: ഒരേ സമയം ദൈവത്തെയും സമ്പത്തിനെയും സേവിക്കാനാവില്ലെന്ന തിരുവചനം ചൂണ്ടിക്കാട്ടി, പണവുമായുള്ള നമ്മുടെ ബന്ധം പുനർവിചിന്തനത്തിന് വിധേയമാക്കണമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. നാം പണം ഉപയോഗിക്കുന്നതിനു പകരം അതിനെ സേവിക്കുമ്പോൾ സമ്പദ്ഘടനയ്ക്ക് മാനുഷികമുഖം നഷ്ടമാകുമെന്ന് വ്യക്തമാക്കിയ പാപ്പ, പണത്തിന് അമിതപ്രാധാന്യം നൽകുന്ന മനോഭാവം വിഗ്രഹാരാധനയാണെന്നും കൂട്ടിച്ചേർത്തു. യൂറോപ്പ്യൻ കൗൺസിലിന്റെ മേൽനോട്ടത്തിലുള്ള ‘മണിവാളി’ന്റെ പ്രതിനിധികളെ അഭിസംബോധന ചെയ്യവേയാണ്, കച്ചവടക്കാരെ ദൈവാലയത്തിൽനിന്ന് യേശു തുരത്തിയ സംഭവം പരാമർശിച്ചുകൊണ്ട് ഒരേസമയം ദൈവത്തെയും സമ്പത്തിനെയും സേവിക്കാനാവില്ലെന്ന് തിരുവചനം പാപ്പ ഉദ്ബോധിപ്പിച്ചത്. കള്ളപ്പണം
വത്തിക്കാൻ സിറ്റി: മഹാമാരി ഭീതിപ്പെടുത്തുന്ന ഈ നാളുകളിൽ പ്രിയപ്പെട്ടവർ ഉൾപ്പെടെയുള്ള സകലജനത്തിനും വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹത്തോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ജപമാലരാജ്ഞിയുടെ തിരുനാൾ ദിനത്തിൽ പൊതുസന്ദർശനമധ്യേ നൽകിയ സന്ദേശത്തിന്റെ സമാപനത്തിലാണ്, വേദനിക്കുന്ന സകലരെയും ജപമാലയിൽ സമർപ്പിച്ച് പ്രാർത്ഥിക്കണമെന്ന ആഹ്വാനം പാപ്പ ആവർത്തിച്ചത്. ലോകത്തെ വലയം ചെയ്തിരിക്കുന്ന ഭീഷണികൾക്കെതിരെ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ പരിശുദ്ധ അമ്മ പ്രത്യക്ഷീകരണ വേളകളിൽ നൽകിയ ആഹ്വാനവും പാപ്പ ഓർമിപ്പിച്ചു. പോളിഷ്, സ്പാനിഷ്, അറബിക് ഉൾപ്പെടെയുള്ള ഭാഷക്കാർക്കായി പ്രത്യേകം നൽകിയ
വത്തിക്കാൻ സിറ്റി: ഏലിയായെപ്പോലെ കാര്യങ്ങൾ ധീരതയോടെ പറയാനും പ്രവർത്തിക്കാനും കഴിയുന്ന തീക്ഷ്ണമതികളായ ക്രൈസ്തവ വിശ്വാസികളെയാണ് നമുക്ക് ആവശ്യമെന്ന് ഫ്രാൻസിസ് പാപ്പ. വിശ്വാസത്തിൽ സുതാര്യനും പ്രാർത്ഥനയിൽ ദൃഢചിത്തനും ആദർശങ്ങളിൽ സധൈര്യനുമായ ഏലിയാ പ്രവാചകനെ ഓരോ ക്രൈസ്തവ വിശ്വാസിയും മാതൃകയാക്കണമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു. പ്രാർത്ഥനയെ അധികരിച്ചുള്ള പ്രഭാഷണ പരമ്പര പുനരാരംഭിച്ചുകൊണ്ട് നൽകിയ സന്ദേശത്തിൽ, ഒരു കാര്യം ചെയ്യുംമുമ്പ് പ്രാർത്ഥിക്കേണ്ടതിന്റെ അനിവാര്യതയും പാപ്പ വ്യക്തമാക്കി. സുതാര്യമായ വിശ്വാസമുള്ള മനുഷ്യനായാണ് തിരുലിഖിതം ഏലിയായെ അവതരിപ്പിക്കുന്നത്. സത്യസന്ധനായ മനുഷ്യൻ, നീചമായ വിട്ടുവീഴ്ചകൾക്ക് സന്നദ്ധനല്ലാത്തവൻ. ശുദ്ധീകരിക്കാൻ
വത്തിക്കാൻ സിറ്റി: യഥാർത്ഥ അധികാരം എന്നത് മറ്റുള്ളവരെ ചൂഷണം ചെയ്യാനല്ല പ്രത്യുത, ശുശ്രൂഷ ചെയ്യാനുള്ളതാണെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഈ ബോധ്യത്തോടെ എല്ലാവരുടെയും നന്മയ്ക്കും സുവിശേഷ പ്രചരണത്തിനുമായി അധികാരം വിനിയോഗിക്കണമെന്നും പാപ്പ പറഞ്ഞു. ആഞ്ചലൂസ് പ്രാർത്ഥനയിൽ, മുന്തിരിത്തോട്ടത്തിലെ കൊലപാതകികളായ കൃഷിക്കാരുടെ ഉപമയെ ആസ്പദമാക്കി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കൃഷിക്കാരെ ഏൽപ്പിച്ചുപോന്ന മുന്തിരിത്തോപ്പിൽനിന്ന് വിളവെടുക്കാൻ ഉടമസ്ഥൻ അയക്കുന്ന ഭൃത്യന്മാരെയും മകനെയും കൃഷിക്കാർ അരും കൊലചെയ്യുന്ന ഉപമയിലെ മുന്തിരിത്തോട്ടത്തിന്റെ ചിത്രം വ്യക്തമാണ്. കർത്താവ് തിരഞ്ഞെടുക്കുകയും ഏറെ കരുതലോടെ രൂപപ്പെടുത്തുകയും ചെയ്ത ജനത്തെയാണ്
വത്തിക്കാൻ സിറ്റി: ദൈവം നമ്മെ കൈവിടില്ലെന്ന ബോധ്യത്തോടെ ക്രൂശിതനിലേക്ക് കണ്ണുകൾ ഉയർത്താൻ വിശ്വാസീസമൂഹത്തോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. സൗഖ്യദായകവും രക്ഷാകരവുമായ ദൈവത്തിന്റെ അനന്തസ്നേഹത്താൽ ആശ്ലേഷിതരാകാൻ ക്രിസ്തുനാഥൻ നമ്മെ വിളിക്കുന്നുവെന്നും പാപ്പ ഉദ്ബോധിപ്പിച്ചു. തെക്കെ അമേരിക്കൻ രാജ്യമായ പെറുവിൽ ക്രൂശിതനായ ക്രിസ്തുവിന്റെ (അത്ഭുതങ്ങളുടെ നാഥൻ) തിരുരൂപം വഹിച്ച് നടത്തുന്ന വിഖ്യാതമായ പ്രദക്ഷിണത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഉദ്ബോധിപ്പിച്ചത്. ‘അത്ഭുതങ്ങളുടെ നാഥന്’ സമർപ്പിതമായ ‘പർപ്പിൾ മാസാചരണ’ത്തോട് അനുബന്ധിച്ച് ഒക്ടോബർ ആദ്യ ശനിയാഴ്ചയാണ് തലസ്ഥാന നഗരിയായ ലിമയിൽ അത്ഭുതനാഥന്റെ
Don’t want to skip an update or a post?