Follow Us On

06

November

2025

Thursday

  • കുവൈറ്റിലെ ഔര്‍ ലേഡി ഓഫ് അറേബ്യ ദൈവാലയം ഗള്‍ഫ് മേഖലയിലെ ആദ്യ ബസിലിക്ക

    കുവൈറ്റിലെ ഔര്‍ ലേഡി ഓഫ് അറേബ്യ ദൈവാലയം ഗള്‍ഫ് മേഖലയിലെ ആദ്യ ബസിലിക്ക0

    കുവൈറ്റ് സിറ്റി: ഗള്‍ഫ് മേഖലയിലെ ആദ്യ ബസിലിക്കയായി ഔര്‍ ലേഡി ഓഫ് അറേബ്യ ദൈവാലയം ഉയര്‍ത്തപ്പെട്ടു. ആരാധനയും കൂദാശകളുമായി ബന്ധപ്പെട്ട ഡിക്കാസ്റ്ററിയാണ്  ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വടക്കന്‍ അറേബ്യയിലെ അപ്പസ്‌തോലിക് വികാരി ബിഷപ് ആല്‍ഡോ ബെരാര്‍ഡി, ഒ.എസ്.എസ്.ടി വ്യക്തമാക്കി. കുവൈറ്റിലെ അഹ്‌മദിയില്‍ സ്ഥിതി ചെയ്യുന്ന ഔര്‍ ലേഡി ഓഫ് അറേബ്യ ദൈവാലയം ഇപ്പോള്‍ അപ്പസ്‌തോലിക് വികാരിയേറ്റിന്റെ കീഴിലാണുള്ളത്. 1948-ല്‍ കാര്‍മലീത്ത സഭാംഗങ്ങള്‍ മുന്‍കൈയെടുത്തതിനെ തുടര്‍ന്ന് കുവൈറ്റ് ഓയില്‍ കമ്പനിയാണ് തങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ക്കായി ഈ

  • ഇത് ഫ്രാന്‍സിസ് പാപ്പയുടെ തുടര്‍ച്ച; ദരിദ്രരോടൊപ്പം ദിവ്യബലിയര്‍പ്പിച്ചും ഉച്ചഭക്ഷണത്തില്‍ പങ്കുചേര്‍ന്നും ലിയോ 14 -ാമന്‍ പാപ്പ

    ഇത് ഫ്രാന്‍സിസ് പാപ്പയുടെ തുടര്‍ച്ച; ദരിദ്രരോടൊപ്പം ദിവ്യബലിയര്‍പ്പിച്ചും ഉച്ചഭക്ഷണത്തില്‍ പങ്കുചേര്‍ന്നും ലിയോ 14 -ാമന്‍ പാപ്പ0

    കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോ, ഇറ്റലി: അഭയാര്‍ത്ഥികളോടും, ഭവനരഹിതരായ വ്യക്തികളോടും, ദരിദ്രരോടും ഒപ്പം കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍ ദിവ്യബലിയര്‍പ്പിച്ചും ഉച്ചഭക്ഷണത്തില്‍ പങ്കചേര്‍ന്നും ലിയോ 14 ാമന്‍ പാപ്പ. ദരിദ്രരോട് ഏറെ അടുപ്പം പ്രകടിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിന്റെ തുടര്‍ച്ചയാകും തന്റെയും പ്രവര്‍ത്തനങ്ങള്‍ എന്ന വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു  പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളോടൊപ്പം ചിലവഴിച്ച ലിയോ പാപ്പയുടെ ഞായറാഴ്ച. പാപ്പയുടെ വേനല്‍ക്കാല വസതിക്ക് സമീപമുള്ള അല്‍ബാനോ ലാസിയേലയിലെ സാന്താ മരിയ ഡെല്ല റൊട്ടോണ്ട ദൈവാലയത്തിലാണ് ലിയോ പാപ്പ ദരിദ്രര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ദിവ്യബലിയര്‍പ്പിച്ചത്. എല്ലാവരെയും

  • ഇന്ത്യയിലെ പ്രളയബാധിതര്‍ക്ക്  വേണ്ടി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച് ലിയോ 14 ാമന്‍ മാര്‍പാപ്പ

    ഇന്ത്യയിലെ പ്രളയബാധിതര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച് ലിയോ 14 ാമന്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: നിരവധി ജനങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുകയും നിരവധിയാളുകളെ കാണാതാവുകയും ചെയ്ത പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചും വേദനയനുഭവിക്കുന്നവരോട് സാമീപ്യം പ്രകടിപ്പിച്ചും ലിയോ 14 -ാമന്‍ മാര്‍പാപ്പ. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ ഫ്രീഡം സ്‌ക്വയറില്‍  നടത്തിയ ആഞ്ചലൂസ് പ്രാര്‍ത്ഥനയ്ക്ക്  ശേഷമാണ്  പ്രളയബാധിതര്‍ക്ക് വേണ്ടി പാപ്പ പ്രത്യേകമായി പ്രാര്‍ത്ഥിച്ചത്. പ്രളയത്തില്‍ മരിച്ചവരെ അനുസ്മരിച്ച പാപ്പ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ദുരന്തത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയും പ്രാര്‍ത്ഥിച്ചു. കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍

  • ‘കര്‍ത്താവേ അത് ഞാന്‍ അല്ലല്ലോ?’എന്ന ചോദ്യം, രക്ഷയിലേക്കുളള യാത്രയുടെ തുടക്കം: ലിയോ 14 ാമന്‍ പാപ്പ

    ‘കര്‍ത്താവേ അത് ഞാന്‍ അല്ലല്ലോ?’എന്ന ചോദ്യം, രക്ഷയിലേക്കുളള യാത്രയുടെ തുടക്കം: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: അന്ത്യ അത്താഴ വേളയില്‍ ശിഷ്യന്‍മാരില്‍ ഒരാള്‍ തന്നെ ഒറ്റിക്കൊടുക്കുമെന്ന് പറഞ്ഞപ്പോല്‍ ശിഷ്യന്‍മാര്‍ ചോദിച്ച ‘കര്‍ത്താവേ അത് ഞാന്‍ അല്ലല്ലോ?’എന്ന ചോദ്യം രക്ഷയിലേക്കുള്ള യാത്രയുടെ തുടക്കമാണെന്ന് ലിയോ 14 ാമന്‍ പാപ്പ. ബുധനാഴ്ചയിലെ പൊതുസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് നടത്തിവരുന്ന ‘നമ്മുടെ പ്രത്യാശയായ യേശുക്രിസ്തു’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ജൂബിലി മതബോധനപരമ്പരയുടെ ഭാഗമായി അന്ത്യ അത്താഴത്തെക്കുറിച്ച് നടത്തിയ വിചിന്തനത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. ചിലപ്പോള്‍ ദൈവത്തോടുള്ള വിശ്വസ്തതയില്‍ വീഴ്ച വരുത്തുന്നത് നമ്മളായിരിക്കാം എന്ന അവബോധമാണ് ‘കര്‍ത്താവേ, അത് ഞാന്‍

  • അനാഥാലയം സന്ദര്‍ശിച്ചത് വഴിത്തിരിവായി; കുടുംബത്തിന് കൂടുതല്‍ സമയം നല്‍കാന്‍ രാഷ്ട്രീയം ഉപേക്ഷിച്ച് സ്‌കോട്ട്‌ലാന്‍ഡ് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ കേറ്റ് ഫോര്‍ബ്‌സ്

    അനാഥാലയം സന്ദര്‍ശിച്ചത് വഴിത്തിരിവായി; കുടുംബത്തിന് കൂടുതല്‍ സമയം നല്‍കാന്‍ രാഷ്ട്രീയം ഉപേക്ഷിച്ച് സ്‌കോട്ട്‌ലാന്‍ഡ് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ കേറ്റ് ഫോര്‍ബ്‌സ്0

    എഡിന്‍ബര്‍ഗ്/ സ്‌കോട്ട്‌ലാന്‍ഡ്:  ചില സൗഭാഗ്യങ്ങള്‍  അങ്ങനെയാണ്. അവയുടെ മൂല്യം മനസിലാകണമെങ്കില്‍ ഒന്നുകില്‍ അവ നമുക്ക് നഷ്ടമാകണം അല്ലെങ്കില്‍ ആ സൗഭാഗ്യമില്ലാത്തവരുടെ വേദന നേരിട്ട് മനസിലാക്കണം. ഒരു അനാഥാലയം സന്ദര്‍ശിച്ച സ്‌കോട്ടിഷ് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ കേറ്റ് ഫോര്‍ബ്‌സിന് സംഭവിച്ചത് ഇതില്‍ രണ്ടാമത്തെ കാര്യമാണ്. 3 വയസുള്ള മകള്‍ നവോമിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍  രാഷ്ട്രീയം തന്നെ വിടാനൊരുങ്ങുകയാണ് സ്‌കോട്ടിഷ് രാഷ്ട്രീയത്തില്‍ ഏറെ ഭാവി കല്‍പ്പിക്കപ്പെട്ട 35 കാരിയായ കേറ്റ്. ഒരു അനാഥാലയം സന്ദര്‍ശിച്ചപ്പോഴാണ് ഒരിക്കലും മാതാപിതാക്കളുടെ സ്‌നേഹവും

  • കാരുണ്യപ്രവൃത്തികള്‍ ജീവിതത്തിലെ ഏറ്റവും സുരക്ഷിതവും ലാഭകരവുമായ നിക്ഷേപം: ലിയോ 14 ാമന്‍ പാപ്പ

    കാരുണ്യപ്രവൃത്തികള്‍ ജീവിതത്തിലെ ഏറ്റവും സുരക്ഷിതവും ലാഭകരവുമായ നിക്ഷേപം: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: കാരുണ്യപ്രവൃത്തികളാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും സുരക്ഷിതവും ലാഭകരവുമായ നിക്ഷേപമെന്ന് ലിയോ 14 ാമന്‍ പാപ്പ. ദരിദ്രയായ വിധവയെപ്പോലെ രണ്ട് നാണയം നിക്ഷേപിക്കുന്നവര്‍ക്ക് പോലും ലോകത്തിലെ ഏറ്റവും സമ്പന്നനായി മാറാമെന്നും ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ ആഞ്ചലൂസ് സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ദൈവത്തില്‍ നിന്ന് ലഭിച്ച ദാനങ്ങളെല്ലാം നമുക്കായി സൂക്ഷിക്കരുതെന്നും, മറ്റുള്ളവരുടെ, പ്രത്യേകിച്ച് നമ്മുടെ സഹായം ഏറ്റവും ആവശ്യമുള്ളവരുടെ നന്മയ്ക്കായി ഉദാരമായി ഉപയോഗിക്കണമെന്നും പാപ്പ പറഞ്ഞു. ഭൗതിക വസ്തുക്കള്‍ മാത്രമല്ല,   കഴിവുകള്‍, സമയം, സ്‌നേഹം, സാന്നിധ്യം,

  • സ്വര്‍ഗാരോപണ തിരുനാളിന്റെ തലേന്ന് ഓഗസ്റ്റ് 14ന് ഉപവാസത്തിനും  പ്രാര്‍ത്ഥനയ്ക്കും ആഹ്വാനം ചെയ്ത് സന്യാസിനി സഭകളുടെ സുപ്പീരിയര്‍മാരുടെ കൂട്ടായ്മ

    സ്വര്‍ഗാരോപണ തിരുനാളിന്റെ തലേന്ന് ഓഗസ്റ്റ് 14ന് ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കും ആഹ്വാനം ചെയ്ത് സന്യാസിനി സഭകളുടെ സുപ്പീരിയര്‍മാരുടെ കൂട്ടായ്മ0

    റോം: മറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളിന്റെ തലേന്ന്, ഓഗസ്റ്റ് 14- ാം തീയതി ഉപവാസത്തിന്റെയും സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയുടെയും ദിനമായി ആചരിക്കാന്‍ സന്യാസിനി സഭകളുടെ സുപ്പീരിയര്‍മാരുടെ കൂട്ടായ്മയായ ‘ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സുപ്പീരിയേഴ്സ് ജനറല്‍’ ആഹ്വാനം ചെയ്തു. ഗാസ മുതല്‍ സുഡാന്‍ വരെയും, ഉക്രെയ്ന്‍ മുതല്‍ മ്യാന്‍മര്‍ വരെയും, ഹെയ്തി മുത കോംഗോ  വരെയും ലോകമെമ്പാടുമുള്ള നിരവധി ജനങ്ങളെ യുദ്ധം ബാധിച്ച പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 14 ന് ലോകമെമ്പാടും ഉപവാസത്തിന്റെയും സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയുടെയും ദിനമായി ആചരിക്കുവാന്‍   ഇന്റര്‍നാഷണല്‍ യൂണിയന്‍

  • സ്‌നേഹം, ബോധപൂര്‍വം നടത്തുന്ന തിരഞ്ഞെടുപ്പിന്റെ ഫലവും, ഒരുക്കം ആവശ്യമുളള തീരുമാനവും: ലിയോ പതിനാലാമൻ പാപ്പ

    സ്‌നേഹം, ബോധപൂര്‍വം നടത്തുന്ന തിരഞ്ഞെടുപ്പിന്റെ ഫലവും, ഒരുക്കം ആവശ്യമുളള തീരുമാനവും: ലിയോ പതിനാലാമൻ പാപ്പ0

    വത്തിക്കാന്‍ സിറ്റി: സ്‌നേഹം ആകസ്മികമായി സംഭവിക്കുന്നതല്ലെന്നും, മറിച്ച് ബോധപൂര്‍വമായ തിരഞ്ഞെടുപ്പിന്റെ ഫലവും ഒരുക്കം ആവശ്യമുള്ള തീരുമാനമാണെന്നും  ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ബുധനാഴ്ചയിലെ പൊതുദര്‍ശന പരിപാടിയോടനുബന്ധിച്ച് ക്രിസ്തുവിന്റെ  പീഢാസഹനം, മരണം, പുനരുത്ഥാനം എന്നീ രഹസ്യങ്ങളെക്കുറിച്ച് ആരംഭിച്ച പുതിയ മതബോധപരമ്പരയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. യേശു പീഡാസഹനത്തെ ‘തന്റെ വിധിയായല്ല’, മറിച്ച് ‘സ്വാതന്ത്ര്യത്തോടും കരുതലോടും കൂടി തിരഞ്ഞെടുത്ത  പാതയോടുള്ള വിശ്വസ്തതയില്‍ നിന്നാണ്’ സ്വീകരിച്ചതെന്നും പാപ്പ പറഞ്ഞു. ‘ഒരുങ്ങുക’ എന്ന വാക്കിന്റെ  അര്‍ത്ഥത്തെക്കുറിച്ച്  വചനത്തിന്റെ വെളിച്ചത്തില്‍ പാപ്പ വിചിന്തനം ചെയ്തു.  അത്

Latest Posts

Don’t want to skip an update or a post?