പെസഹ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളിൽ വില്ലേജ് ഓഫീസ് തുറക്കണം: വിചിത്ര ഉത്തരവുമായി തലശ്ശേരി തഹസിൽദാർ
- Asia
- March 27, 2024
കൊച്ചി: ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കുവേണ്ടിയുള്ള കെസിബിസി തലത്തിലുള്ള വിവാഹ ഒരുക്ക കോഴ്സ് ആഗസ്റ്റ് 9,10,11 തീയതികളില്‍ കൊട്ടിയം ക്രിസ്തു ജ്യോതിസ് ആനിമേഷന്‍ സെന്ററില്‍ വച്ച് നടക്കുന്നു. കൊല്ലം രൂപതാമെത്രാന് റവ. ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും. ബധിരരും മൂകരുമായിട്ടുള്ള കത്തോലിക്കരും അകത്തോലിക്കരുമായ യുവതീയുവാക്കള്‍ക്കും ഈ കോഴ്സില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് പാഠ്യപദ്ധതികള്‍ ക്രമീകരിച്ചിട്ടുള്ളത്. കെസിബിസി ഫാമിലി കമ്മീഷന് ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഫാ പോള്‍ മാടശേരി (സെക്രട്ടറി, കെസിബിസി ഫാമിലി കമ്മീഷന്), ഫാ.
കോട്ടയം: മലയോര ഗ്രാമമായ വാകക്കാടിലേക്ക് ലിറ്റില്‍ കൈറ്റ്സിലൂടെ ഐ.ടി അവാര്‍ഡ് എത്തിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് അല്‍ഫോന്‍സാ ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥികളൂം അധ്യാപകരും രക്ഷിതാക്കളും. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത അവാര്‍ഡ് വിതരണ ചടങ്ങില്‍ മികച്ച ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്ക് സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡുകളില്‍ കോട്ടയം ജില്ലയിലെ മികച്ച ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിനുള്ള ട്രോഫിയും 25000 രൂപ ക്യാഷ് അവാര്‍ഡും വിദ്യാഭ്യാസമന്ത്രിയില്‍ നിന്നും സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് പ്രതിനിധികള്‍ ഏറ്റുവാങ്ങി. വിശുദ്ധ അല്‍ഫോന്‍സാമ്മ അധ്യാപികയായിരുന്ന ഈ സ്കൂളില്‍ നിന്നും
മണിമല: സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ അവാര്‍ഡ് മണിമല കറിക്കാട്ടൂര്‍ സെന്റര്‍ കുമ്പിളിമൂട്ടില്‍ ഷേര്‍ളി ബാബുവിന് ലഭിച്ചു. ചെറുപ്പം മുതലേ മത്സ്യകുഞ്ഞുങ്ങളെ സ്നേഹിച്ചിരുന്ന ഷേര്‍ളി 2009-ല്‍ മണിമല പഞ്ചായത്തിലെ മത്സ്യകേരളം പദ്ധതിയുടെ ചുമതലക്കാരിയായി ചാര്‍ജെടുത്തത്. ഇപ്പോള്‍ മണിമല, എരുമേലി, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളുടെ ജനകീയ മത്സ്യകൃഷി അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ ആണ്. കഠിനാധ്വാനവും ജോലിയോടുള്ള അര്‍പ്പണമനോഭാവവും ഷേര്‍ളി ബാബുവിന്റെ പ്രത്യേകതയാണ്. മലയോരമേഖലയിലെ 500 ഓളം മത്സ്യകര്‍ഷകരുടെ സഹായത്തിനായി അവരോടൊപ്പം എപ്പോഴും ഉണ്ട്. ത്രിതല പഞ്ചായത്തില്‍നിന്നും മറ്റുമുള്ള സര്‍ക്കാര്‍ സഹായങ്ങള്‍
കാഞ്ഞിരപ്പള്ളി: മണിമല ചിറക്കടവിലും സമീപപ്രദേശത്തുമെല്ലാം മുജീബണ്ണന്റെ സഞ്ചരിക്കുന്ന ഉണ്ണിയപ്പക്കടയില്‍ ഇടയ്ക്ക് സഹായിയായി ഒരു വൈദികനെത്തും. കാഞ്ഞിരപ്പള്ളിയില്‍ എല്ലാവരും അറിയുന്ന എരുമേലി പഴയകൊരട്ടി പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ വെച്ചൂക്കരോട്ടാണ് ആ വൈദികന്. മുസഌമിന്റെ ഉണ്ണിയപ്പക്കടയില്‍ പള്ളീലച്ചനെന്ത് കാര്യമെന്ന് ചോദിക്കുന്നവരോട് വെച്ചൂകരോട്ടച്ചന് പുഞ്ചിരിയോടെ പറയും: ‘ചെയ്യുന്ന ജോലിക്ക് കൂലി വാങ്ങിക്കുന്നുണ്ട്….’ അതു ശരിയാണോയെന്ന് മുജീബണ്ണനോട് ചോദിച്ചാല്‍ കൂലിയായി ഒരു പായ്ക്കറ്റ് ഉണ്ണിയപ്പമാണ് അച്ചന് കൊടുക്കാറുള്ളതെന്നാകും അദ്ദേഹത്തിന്റെ മറുപടി. ഒടുവില്‍ മുജീബ് ഇങ്ങനെയും ചിരിച്ചു കൊണ്ട് പറയും: ‘അങ്ങനെ ഞാന്‍
കോട്ടയം: ഫാ. ജോയി കട്ടിയാങ്കലിനെ കോട്ടയം അതിരൂപത പ്രിസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ അദ്ധ്യക്ഷതയിൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ചേർന്ന അതിരൂപതയുടെ പുതുതായി രൂപീകരിക്കപ്പെട്ട പ്രിസ്ബിറ്ററൽ കൗൺസിലിന്റെ ആദ്യ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അലക്സ് നഗർ ഇടവക കട്ടിയാങ്കൽ ഉതുപ്പ്-മറിയം ദമ്പതികളുടെ മകനാണ് ഫാ. ജോയി 1989 ൽ വൈദികപട്ടം സ്വീകരിച്ചു. മാറിടം തിരുഹൃദയ പള്ളി വികാരിയായും കിടങ്ങൂർ സെന്റ് മേരീസ് സ്കൂൾ അദ്ധ്യാപകനായും സേവനം
പലപ്പോഴും വിധിക്കലിന്റെ കൂരമ്പുകള്‍ക്കിടയില്‍ വ്യക്തികളെ കരുണയോടെ കാണാന്‍ നമുക്ക് സാധിക്കാറില്ല. മഗ്ദലേനയെ പാപിനിയായിമാത്രം കണ്ടവര്‍ക്ക് അവളുടെ ജീവിതസാഹചര്യങ്ങളുടെ പ്രത്യേകതകളും അവളിലെ ഏഴു പിശാചുക്കളുടെ സാന്നിധ്യവുമൊന്നും വിഷയമല്ല. നമ്മുടെ വിധികള്‍ അപൂര്‍ണവും വാസ്തവവിരുദ്ധവുമാകുന്നതിന്റെ കാരണം തെറ്റുകള്‍ ചെയ്യുന്ന മനുഷ്യന്റെ ജീവിതപശ്ചാത്തലത്തെ വിലയിരുത്തുന്നതില്‍ നമുക്ക് കുറവുകള്‍ വരുന്നതുകൊണ്ടാണ്. അതുകൊണ്ടാണല്ലോ ‘നിങ്ങള്‍ വിധിക്കരുത്, വിധിക്കുന്ന അളവുകൊണ്ട് നിങ്ങളും വിധിക്കപ്പെടും’ എന്ന് ഈശോ അരുള്‍ചെയ്തത്. പാപത്തെ വെറുക്കുമ്പോഴും പാപിയെ സ്നേഹിക്കുന്നവനാണ് കര്‍ത്താവ് എന്ന് സുവിശേഷങ്ങള്‍ വ്യക്തമാക്കുന്നു. പ്രവൃത്തിദോഷത്തിന്റെ പേരില്‍ വ്യക്തികളെ മുദ്രയടിച്ച് മാറ്റിനിര്‍ത്തുന്നതില്‍
തിരുവനന്തപുരംഃ ജ്ഞാനിയും വിശ്വസ്തനുമായിരുന്നു ദൈവദാസന് മാര്‍ ഈവാനിയോസ് എന്ന് കോപ്റ്റിക് പാത്രിയാര്‍ക്കിസ് ഇബ്രാഹിം ഇസാക്ക് സെദ്രാക്ക് ബാവ പറഞ്ഞു. ഐക്യത്തിന്റെ ഭക്ഷണമാണ് മാര്‍ ഈവാനിയോസ് തന്റെ ജനത്തിന് നല്‍കിയത്. ഐക്യം ഐകരൂപ്യമല്ല വ്യത്യസ്ത സ്വരങ്ങള്‍ സ്നേഹത്തില്‍ സംഗീതമാകുന്ന അനുഭവമാണെന്ന് ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ചു നടന്ന കുര്‍ബാന മദ്ധ്യേ നല്കിയ വചന സന്ദേശത്തില്‍ പാത്രിയാര്‍ക്കിസ് പറഞ്ഞു. തന്നോടും ദൈവത്തോടും ഐക്യപ്പെടാത്ത ഒരു വ്യക്തിക്കും ഈ ഐക്യം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ലായെന്ന് ബാവ പറഞ്ഞു. രാവിലെ കത്തീഡ്രല്‍ ഗേറ്റിലെത്തിയ പാത്രിയാര്‍ക്കിസ് ബാവയ്ക്ക് മലങ്കര
ദാരിദ്ര്യത്തിന്റെ ഇരുളിൽ കഴിഞ്ഞിരുന്ന പതിനായിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങളിൽ പ്രത്യാശയുടെ തിരിവെട്ടം പകരുകയും സ്വാശ്രയത്വത്തിലേക്കുള്ള വഴിതെളിച്ച് ആത്മാഭിമാനമുള്ളവരാക്കി മാറ്റുകയും ചെയ്ത മോൺ . അഗസ്റ്റിൻ കണ്ടത്തിലച്ചന്റെ സ്മരണ ജനഹൃദയങ്ങളിൽ എന്നും ദീപ്തമായി നിലനിൽക്കുമെന്ന് റോജി എം. ജോൺ എം.എൽ.എ . അഭിപ്രായപ്പെട്ടു. സേവ് എ ഫാമിലി പ്ലാൻ സ്ഥാപകനായ മോൺ . അഗസ്റ്റിൻ കണ്ടത്തിലിന്റെ പതിനെട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് സഹൃദയയുടെ ആഭിമുഖ്യത്തിൽ അങ്കമാലി സുബോധനയിൽ സംഘടിപ്പിച്ച സേവ് എ ഫാമിലി പ്ലാൻ കുടുംബ സ്ഥിര സഹായ പദ്ധതി അങ്കമാലി മേഖലാതല ഗുണഭോക്തൃ സംഗമവും അനുസ്മരണായോഗവും ഉദ്ഘാടനം
Don’t want to skip an update or a post?