Follow Us On

13

May

2024

Monday

ദൈവത്തിന്റെ സങ്കടം!

'സ്നേഹത്തിനും സംരക്ഷണത്തിനുമായി മനുഷ്യൻ അനുഭവിക്കുന്ന അസ്വസ്ഥതകൾ മനുഷ്യനുവേണ്ടി ദൈവം നടത്തുന്ന തിരച്ചിലിന്റെ നോവാണെന്നറിയണം'- ബെനഡിക്ട് പതിനാറാമൻ പാപ്പ പകർന്ന ആത്മീയചിന്തകളിലൂന്നി റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ എഴുതുന്ന നോമ്പുദിന ചിന്ത, പെരുവഴിയന്റെ പിന്നാലെ-3

ദൈവത്തിന്റെ സങ്കടം!

‘ദൈവത്തിനായുള്ള മനുഷ്യന്റെ വിശ്രമമില്ലാത്ത അന്വേഷണം നൈസർഗികമാണ്. എന്നാലിത്, നമുക്കുവേണ്ടിയുള്ള ദൈവത്തിന്റെ വിശ്രമമില്ലാത്ത അന്വേഷണത്തിന്റെ പങ്കുപറ്റലാണെന്ന് അറിയുക.’

(ബെനഡിക്ട് 16-ാമൻ പാപ്പ, 06 ജനുവരി 2013).

മനുഷ്യൻ ദൈവത്തെ തേടുന്നു. അതിന്റെ പതിന്മടങ്ങ് തീവ്രതയിൽ ദൈവം മനുഷ്യനെ തേടുന്നു എന്നതാണ് യാഥാർത്ഥ്യം. സ്നേഹത്തിനും സംരക്ഷണത്തിനുമായി മനുഷ്യൻ അനുഭവിക്കുന്ന അസ്വസ്ഥതകൾ മനുഷ്യനുവേണ്ടി ദൈവം നടത്തുന്ന തിരച്ചിലിന്റെ നോവാണെന്നറിയുമ്പോൾ നാം ആനന്ദിക്കാൻ തുടങ്ങും. ‘നിങ്ങൾ എന്തന്വേഷിക്കുന്നു?’ (യോഹന്നാൻ1:38) ഇതായിരുന്നു രക്ഷകന്റെ പരസ്യജീവിതത്തിലെ ആദ്യവചനം. ആദ്യശിഷ്യരെപ്പോലെ നമുക്കും പറയാനുള്ളത് അതുതന്നെ: ‘നിന്നിൽ വസിക്കണം, കൂടെ പാർക്കണം.’

നമുക്കൊപ്പം വസിക്കാൻ ദൈവം ചോദിക്കുന്ന വിലയാകട്ടെ നമ്മെത്തന്നെ നൽകുക എന്നതാണ്. ദിവ്യശിശുവിനെ കാണാൻ ജ്ഞാനികൾ നൽകിയ വിലയാണത്. അറിവിനെ ഹോമിച്ചും അവർ ആരാധിച്ചു, സുരക്ഷിതത്വം വെടിഞ്ഞും അവർ രക്ഷകനിലേക്ക് തീർത്ഥാടനം നടത്തി. കേവല സത്യങ്ങളുടെയും താൽകാലിക സന്തോഷങ്ങളുടെയും പുറമെ പോയിട്ടും ഒടുക്കം ദാഹമൊന്നും ശമിക്കുന്നില്ലെന്നറിഞ്ഞപ്പോൾ വിശുദ്ധ അഗസ്റ്റിൻ പറഞ്ഞത് ഓർമയില്ലേ, ‘ദൈവമേ നീയെന്നെ നിനക്കായി സൃഷ്ടിച്ചു. നിന്നിലെത്തുവോളം എന്റെ മനസ്സ് അസ്വസ്ഥമാണ്.’

ഇതിന്റെ മറുപുറമല്ലേ കുരിശിൽ കിടന്ന് ക്രിസ്തു ഒടുക്കം പറഞ്ഞതും: ‘എനിക്കു ദാഹിക്കുന്നു!’ നിങ്ങളെന്നും എനിക്കായി ദാഹിച്ചിരുന്നുവെങ്കിലെന്ന് ഞാൻ ദാഹിക്കുന്നു!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?