Follow Us On

12

January

2026

Monday

Author's Posts

  • ക്രിസ്തുവിന്റെ പരിമളം പരത്തിയ ഇടയശ്രേഷ്ഠന്‍: ആര്‍ച്ചുബിഷപ് ഡോ. ചക്കാലയ്ക്കല്‍

    ക്രിസ്തുവിന്റെ പരിമളം പരത്തിയ ഇടയശ്രേഷ്ഠന്‍: ആര്‍ച്ചുബിഷപ് ഡോ. ചക്കാലയ്ക്കല്‍0

    കോഴിക്കോട്: ജീവിതത്തിന്റെ വിശുദ്ധിയും ലാളിത്യവുംകൊണ്ട് ക്രിസ്തുവിന്റെ പരിമളം പരത്തിയ ഇടയശ്രേഷ്ഠനായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴിയെന്ന് കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. കുട്ടികളോടൊപ്പം കളിക്കുകയും സുഹൃത്തുക്കളോടൊപ്പം ചിരിക്കുകയും, എല്ലാവരോടും സൗമ്യമായി സംസാരിക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ ജീവിതശൈലി എന്നും നമ്മെ പ്രചോദിപ്പിക്കുന്നതാണെന്ന് അനുശോചന സന്ദേശത്തില്‍ ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ രഹസ്യംപോലും സ്‌നേഹമായിരുന്നു. എല്ലാവരുമായി ഇടപെടുക, എല്ലാവരെയും സ്‌നേഹിക്കുക, കണ്ടുമുട്ടുന്നവര്‍ക്ക് പുഞ്ചിരി നല്‍കുക, സൗമ്യതകൊണ്ട്ഹൃദയങ്ങള്‍ കീഴടക്കുക എന്നിവയായിരുന്നു മാര്‍ തൂങ്കുഴിയുടെ മുഖച്ഛായ. സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നല്‍കിയ

    READ MORE
  • മാര്‍ ജേക്കബ് തൂങ്കുഴി; ഏതൊരാളിലും നന്മയുടെ അംശം കണ്ടെത്തിയ വലിയ മനസിന്റെ ഉടമ: മാര്‍ റാഫേല്‍ തട്ടില്‍

    മാര്‍ ജേക്കബ് തൂങ്കുഴി; ഏതൊരാളിലും നന്മയുടെ അംശം കണ്ടെത്തിയ വലിയ മനസിന്റെ ഉടമ: മാര്‍ റാഫേല്‍ തട്ടില്‍0

    കാക്കനാട്: പരിചയപ്പെടുന്ന ഏതൊരാളിലും നന്മയുടെ  അംശം കണ്ടെത്തുകയും അത് ഓര്‍മിച്ചുവച്ച് പറയുകയും ചെയ്യുന്ന  വലിയ മനസായിരുന്നു കാലംചെയ്ത തൃശൂര്‍ അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ് തൂങ്കുഴിയുടേതെന്ന്  സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സഹപ്രവര്‍ത്തകരെ വിശ്വസിക്കുകയും അവരുടെ കഴിവുകളെ വിലമതിക്കുകയും തങ്ങളുടെ കഴിവുകള്‍ പുറത്തെടുക്കാന്‍ അവര്‍ക്കു ആത്മവിശ്വസം നല്‍കാനും സാധിച്ചിരുന്ന മികച്ച ആത്മീയ നേതാവായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴി എന്ന് ദീര്‍ഘകാലം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ്  അനുസ്മരിച്ചു. മലബാറിന്റെ സമഗ്ര

    READ MORE
  • മാര്‍ ജേക്കബ് തൂങ്കുഴിയുടെ യാഥാര്‍ത്ഥ്യമായ പ്രവചനം

    മാര്‍ ജേക്കബ് തൂങ്കുഴിയുടെ യാഥാര്‍ത്ഥ്യമായ പ്രവചനം0

    പെരുവണ്ണാമൂഴി: മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഷംഷാബാദ് ബിഷപ് ആയിരുന്നപ്പോള്‍ മാര്‍ ജേക്കബ് തൂങ്കുഴി അദ്ദേഹത്തെക്കുറിച്ചൊരു പ്രവചനം നടത്തിയിരുന്നു. തട്ടില്‍ പിതാവ് സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് തിരികെ വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ‘ആകാശംപോലെ വിശാലം’ എന്ന സുവനീറില്‍ എഴുതിയ ലേഖനത്തിലാണ് ഇങ്ങനെയൊരു കാര്യം പ്രവചന സ്വരത്തില്‍ എഴുതിയത്. അതേക്കുറിച്ച് മാര്‍ ജേക്കബ് തൂങ്കുഴി പിന്നീട് പറഞ്ഞത് ഇങ്ങനെയായിരുന്നു. ”ജസെ തന്റെ മിടുക്കന്മാരായ മക്കളെയെല്ലാം സാമുവല്‍ പ്രവാചകന്റെ അടുത്തുകൊണ്ടുവന്ന് നിര്‍ത്തി.

    READ MORE
  • മനുഷ്യരിലെ നന്മമാത്രം കാണുകയും ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്ത ഇടയന്‍ യാത്രയായി

    മനുഷ്യരിലെ നന്മമാത്രം കാണുകയും ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്ത ഇടയന്‍ യാത്രയായി0

    പെരുവണ്ണാമൂഴി: മനുഷ്യരിലെ നന്മമാത്രം കാണുകയും അതു ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്ത ആര്‍ച്ചുബിഷപ് എമിരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി (94) നിത്യസമ്മാനത്തിനായി യാത്രയായി. കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന്‍ രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

    READ MORE

Latest Posts

Don’t want to skip an update or a post?