Follow Us On

22

April

2025

Tuesday

  • യുദ്ധം അവസാനിപ്പിക്കണമെന്നും അവശേഷിക്കുന്ന ബന്ധികളെ ഉടനടി വിട്ടയക്കണമെന്നും മാര്‍പാപ്പ

    യുദ്ധം അവസാനിപ്പിക്കണമെന്നും അവശേഷിക്കുന്ന ബന്ധികളെ ഉടനടി വിട്ടയക്കണമെന്നും മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: വിശുദ്ധ നാട്ടിലെ യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കണമെന്നും ഹമാസിന്റെ പക്കല്‍ അവശേഷിക്കുന്ന ബന്ധികളെ ഉടനടി വിട്ടയ്ക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഹമാസ് ഭീകരര്‍ കൊലപ്പെടുത്തിയ ആറ് ബന്ധികളുടെ മൃതദേഹങ്ങള്‍ ഇസ്രായേലി സൈന്യം കണ്ടെത്തിയ സാഹചര്യത്തിലാണ് ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് പാപ്പയുടെ അഭ്യര്‍ത്ഥന. ചര്‍ച്ചകള്‍ തുടരുവാനും പോളിയോ അടക്കമുള്ള രോഗങ്ങള്‍ പടരുന്ന  ഗാസയിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുവാനും മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. വിശുദ്ധ നാട്ടില്‍ സമാധാനം പുലരട്ടെ. ജറുസലേമില്‍ സമാധാനം പുലരട്ടെ. വിശുദ്ധ നഗരം യഹൂദരും ക്രൈസ്തവരും ഇസ്ലാം മതസ്ഥരും ബഹുമാനിക്കപ്പെടുകയും സ്വാഗതം

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ പര്യടനം ഇന്ന് ആരംഭിക്കും

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ പര്യടനം ഇന്ന് ആരംഭിക്കും0

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ പര്യടനം സെപ്റ്റംബര്‍ 2-ന് ആരംഭിക്കും. ഏഷ്യ ഓഷ്യാന മേഖലകളിലായി ഇന്തോനേഷ്യ, പപ്പുവ ന്യൂ ഗനി, ടിമോര്‍ ലെസ്റ്റ്, സിംഗപ്പൂര്‍ എന്നീ നാല് രാജ്യങ്ങളാണ് പാപ്പ യഥാക്രമം സന്ദര്‍ശിക്കുക.  ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം ജനങ്ങളുള്ള രാഷ്ട്രമായ ഇന്തോനേഷ്യ സെപ്റ്റംബര്‍ 3 മുതല്‍ ആറുവരെ പാപ്പ സന്ദര്‍ശിക്കും. ഇന്തോനേഷ്യയിലെ 27.55 കോടി വരുന്ന ജനങ്ങളില്‍ 90 ശതമാനവും ഇസ്ലാം മതസ്ഥരാണ്. 80 ലക്ഷത്തോളം കത്തോലിക്കരാണ് ഇവിടെ ഉള്ളത്.

  • ബംഗ്ലാദേശിലെ പ്രളയബാധിതരെക്കുറിച്ച് ആശങ്കപ്പെട്ട് ആര്‍ച്ചുബിഷപ്പ് ബിജോയ്

    ബംഗ്ലാദേശിലെ പ്രളയബാധിതരെക്കുറിച്ച് ആശങ്കപ്പെട്ട് ആര്‍ച്ചുബിഷപ്പ് ബിജോയ്0

    ജലപ്രളയം ബംഗ്ലാദേശില്‍ നാടകീയമായ അവസ്ഥ സംജാതമാക്കിയിരിക്കയാണെന്ന് ഡാക്ക അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് ബിജോയ് ഡി ക്രൂസ്. വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ബംഗ്ലാദേശില്‍ റൊഹിംഗ്യന്‍ വംശജരുള്‍പ്പടെ ജനങ്ങള്‍ അനുഭവിക്കുന്ന യാതനകളെക്കുറിച്ച് പരാമാര്‍ശിച്ചത്. 17 കോടി ജനങ്ങളുള്ള ബംഗ്ലാദേശിനെ വെള്ളപ്പൊക്കം തളര്‍ത്തിയിരിക്കയാണെന്നും  54 ജില്ലകളില്‍ 14 എണ്ണം വെള്ളത്തിനടിയിലാണെന്നും അവയില്‍ കൂടുതലും നാടിന്റെ കിഴക്കും വടക്കു കിഴക്കും തെക്കുഭാഗത്തുമുള്ളവയാണെന്നും വെള്ളത്തിനടിയിലായ പ്രദേശങ്ങളില്‍ 12 ലക്ഷത്തോളം പേരുണ്ടെന്നും അവരില്‍ 2 ലക്ഷം കുട്ടികളാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ ഉപവിസംഘടനയായ കാരിത്താസിന്റെ

  • കത്തോലിക്കാ സഭയുടെ സഹായം വീണ്ടും ഗാസാ മുനമ്പിലേക്ക്

    കത്തോലിക്കാ സഭയുടെ സഹായം വീണ്ടും ഗാസാ മുനമ്പിലേക്ക്0

    മാനുഷികസഹായങ്ങള്‍ നല്‍കുവാനുള്ള സാഹചര്യങ്ങള്‍ അസാധ്യമായ ഗാസാ മേഖലയില്‍, കുട്ടികളുടെ അടിയന്തിരമായ ആരോഗ്യസാഹചര്യങ്ങള്‍  കണക്കിലെടുത്തുകൊണ്ട് കത്തോലിക്കാ സഭ സഹായവുമായി എത്തുന്നു. കത്തോലിക്കാ സഭയുടെ ചാരിറ്റി സംഘടനയായ കാരിത്താസ് അംഗങ്ങളാണ് സംഘര്‍ഷ ഭൂമിയിലേക്ക് ജീവന്‍ പണയപ്പെടുത്തിയും സഹായവുമായി എത്തുന്നത്. 2023 ഒക്ടോബര്‍ മാസം ഏഴാംതീയതി, കാരിത്താസ് സംഘടനയിലെ രണ്ടു അംഗങ്ങള്‍ കൊല്ലപ്പെട്ടു. ദേര്‍ അല്‍ ബലാഹിലെ യുദ്ധഭീഷണികള്‍ മൂലം കാരിത്താസിന്റെ രണ്ടു ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് വീട് വിട്ടു മാറിത്താമസിക്കേണ്ടതായി വന്നു. എങ്കിലും, ഏറെ ദുരിതങ്ങള്‍ സഹിച്ചും ആളുകളിലേക്ക്  സഹായങ്ങള്‍, എത്തിക്കുന്നതില്‍

  • മെത്രാന്മാര്‍ പ്രത്യാശയുടെ അടയാളങ്ങളായി ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം; ഫ്രാന്‍സിസ് പാപ്പാ

    മെത്രാന്മാര്‍ പ്രത്യാശയുടെ അടയാളങ്ങളായി ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം; ഫ്രാന്‍സിസ് പാപ്പാ0

    പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് പ്രത്യാശപകര്‍ന്ന് മെത്രാന്മാര്‍ അവരോടൊപ്പം നില്ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ. മധ്യ പൂര്‍വ്വേഷ്യ പ്രവിശ്യകളില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതയെ എടുത്തു പറഞ്ഞ പാപ്പാ, സംഘര്‍ഷം വിട്ടുമാറാത്ത ഈ പ്രദേശങ്ങളില്‍, സമാധാനപരിശ്രമങ്ങള്‍ ഒന്നു പോലും ഫലം കാണുന്നില്ലെന്നുള്ള തോന്നലുകള്‍ ഉണ്ടാകുന്നുവെന്നും അദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇത് മറ്റു ഇടങ്ങളിലേക്കും സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്നതിനു ഇടവരുത്തുന്നുവെന്നും പാപ്പാ പറഞ്ഞു. നിരവധി മരണങ്ങള്‍ക്കും, നാശനഷ്ടങ്ങള്‍ക്കും കാരണമായ യുദ്ധം മറ്റു ഇടങ്ങളിലെക്ക് വ്യാപിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

  • സമാധാനത്തിന്റെ സമ്മാനം ദൈവം നല്‍കട്ടെ: ഫ്രാന്‍സിസ് പാപ്പാ

    സമാധാനത്തിന്റെ സമ്മാനം ദൈവം നല്‍കട്ടെ: ഫ്രാന്‍സിസ് പാപ്പാ0

    ലോകത്തിലെ വിവിധയിടങ്ങളില്‍ നടമാടുന്ന യുദ്ധത്തിന്റെ ഭീകരതയെ എടുത്തു പറഞ്ഞുകൊണ്ട്, പ്രാര്‍ത്ഥിക്കുവാനായി ഫ്രാന്‍സിസ് പാപ്പാ വിശ്വാസികളെ ആഹ്വാനം ചെയ്തു. ആഗസ്റ്റ് ഇരുപത്തിയെട്ടിന്റെ പൊതുദര്‍ശന വേളയിലാണ് പാപ്പാ ഹൃദയവേദനയോടെ പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിച്ചത്. പാലസ്തീന്‍, ഇസ്രായേല്‍, മ്യാന്മാര്‍, ഉക്രൈന്‍, റഷ്യ, കീവ് എന്നീ ദേശങ്ങളെ പേരെടുത്തു പാപ്പാ പരാമര്‍ശിച്ചു. തന്റെ  കൂടിക്കാഴ്ച്ചയുടെ അവസരങ്ങളിലെല്ലാം ഫ്രാന്‍സിസ് പാപ്പാ ഈ പ്രാര്‍ത്ഥനാഭ്യര്‍ത്ഥനകള്‍ നടത്താറുണ്ട്. കഷ്ടപ്പാടുകള്‍ക്കും വേദനകള്‍ക്കുമിടയില്‍ കഴിയുന്ന ജനതയെ പറ്റിയുള്ള പരിശുദ്ധ പിതാവിന്റെ ഉത്കണ്ഠയും വേദനയുമാണ്, ഈ അഭ്യര്‍ത്ഥനകള്‍ തുടര്‍ച്ചയായി നടത്തുന്നതിന് കാരണം. പല

  • നിര്‍മിതബുദ്ധിയെ മനുഷ്യന്റെ ധാര്‍മിക ചിന്താശക്തി നിയന്ത്രിക്കണം: ഐക്യരാഷ്ടസഭാ നിരീക്ഷകന്‍

    നിര്‍മിതബുദ്ധിയെ മനുഷ്യന്റെ ധാര്‍മിക ചിന്താശക്തി നിയന്ത്രിക്കണം: ഐക്യരാഷ്ടസഭാ നിരീക്ഷകന്‍0

    നിര്‍മിത ബുദ്ധിയുള്‍പ്പടെയുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള തീരുമാനങ്ങളില്‍ മനുഷ്യന്റെ കൃത്യമായ നിയന്ത്രണം ഉറപ്പുവരുത്തുകയും മനുഷ്യ ജീവനെ സംരക്ഷിക്കാന്‍ അവശ്യമായ മുന്‍കരുതലുകള്‍ നിര്‍ബന്ധമാക്കണമെന്നും ആര്‍ച്ചുബിഷപ്പ് എത്തോരെ ബലെസ്‌ത്രേരൊ. മാനവ കുലത്തിന്റെ മഹത്വവും ഉയര്‍ച്ചയും അതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും  ഐക്യരാഷ്ടസഭയുടെ കാര്യാലയത്തിലും ഇതര അന്താരാഷ്ട്രസംഘടനകളിലും പരിശുദ്ധസിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് കൂട്ടിച്ചേര്‍ത്തു. സ്വയംനിയന്ത്രിത മാരകായുധ നിര്‍മാണവുമായി ബന്ധപ്പെട്ട നൂതനസാങ്കേതികവിദ്യകളെ അധികരിച്ചുള്ള യോഗത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്വയം നിയന്ത്രിത മാരകായുധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതും അവ ഉപയോഗിക്കുന്നതും പുനര്‍വിചിന്തന വിധേയമാക്കണമെന്നും ആത്യന്തികമായി അവ നിരോധിക്കണമെന്നും ഫ്രാന്‍സീസ്

  • ബെയ്‌റൂട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ മാര്‍പാപ്പാ ആശ്വസിപ്പിച്ചു.

    ബെയ്‌റൂട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ മാര്‍പാപ്പാ ആശ്വസിപ്പിച്ചു.0

    2020 ഓഗസ്റ്റ് 4 ന് ബെയ്‌റൂട്ട് തുറമുഖത്തെയും നഗരത്തിന്റെ ഒരു ഭാഗത്തെയും തകര്‍ത്ത് 235 പേരുടെ മരണത്തിനും 6,500 പേര്‍ക്ക് ഗുരുതര പരിക്കുകള്‍ക്കും ഇടവരുത്തിയ സ്‌ഫോടനത്തില്‍ ഇരകളായവരുടെ കുടുംബാംഗങ്ങളെ ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ സ്വീകരിക്കുകയും വാത്സല്യത്തോടെ ആശ്വസിപ്പിക്കുകയും ചെയ്തു. ‘പീഡിതരായ ജനതയാണ് ലെബനനിലേത്’ എന്ന്  പാപ്പാ അനുസ്മരിച്ചു. സ്‌ഫോടനത്തില്‍ ഇരകളായവര്‍ക്കുവേണ്ടി താന്‍ പ്രാര്‍ത്ഥിച്ചുവെന്നും, തന്റെ പ്രാര്‍ത്ഥനകള്‍ ഇന്നും തുടരുന്നുവെന്നും പാപ്പാ പ്രത്യേകം എടുത്തു പറഞ്ഞു. സ്‌ഫോടനത്തില്‍ മരണമടഞ്ഞ ഓരോ വ്യക്തികളെയും സ്വര്‍ഗ്ഗസ്ഥനായ പിതാവ് വ്യക്തിപരമായി അറിയുന്നുണ്ടെന്നും, ഇന്ന്

Latest Posts

Don’t want to skip an update or a post?