Follow Us On

17

June

2025

Tuesday

  • മുന്നൂറ് ഇടവക വൈദികര്‍  വത്തിക്കാനിലേക്ക്‌

    മുന്നൂറ് ഇടവക വൈദികര്‍ വത്തിക്കാനിലേക്ക്‌0

    വത്തിക്കാന്‍ സിറ്റി: ‘ശ്രവിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും വിവേചിച്ച് അറിയുന്നതിനുമായി’ മൂന്നൂറ് വൈദികരെ വത്തിക്കാനിലേക്ക് ക്ഷണിക്കുമെന്ന് സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ സംഘാടകര്‍ . ഏപ്രില്‍ 28 മുതല്‍ മെയ് രണ്ട് വരെയാവും ഇടവക വൈദികരുടെ അനുഭവങ്ങള്‍ ശ്രവിക്കുന്നതിനും മാനിക്കുന്നതിനുമായി നടത്തുന്ന ഇടവക വൈദികരുടെ മീറ്റിംഗ് നടക്കുകയെന്ന് ബിഷപ്പുമാരുടെ സിനഡിന്റെ ജനറല്‍ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ആഗോളതലത്തിലുള്ള സിനഡല്‍ പ്രക്രിയയില്‍ പങ്കുകാരാകുവാന്‍ ഇതിലൂടെ വൈദികര്‍ക്ക് സാധിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന സിനഡല്‍ അസംബ്ലിയുടെ ക്രോഡീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിനഡല്‍ അസംബ്ലിയുടെ അടുത്ത

  • ഇതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫെബ്രുവരി മാസത്തെ പ്രാര്‍ത്ഥനാനിയോഗം

    ഇതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫെബ്രുവരി മാസത്തെ പ്രാര്‍ത്ഥനാനിയോഗം0

    വത്തിക്കാന്‍ സിറ്റി: മാരകരോഗം ബാധിച്ച് സുഖപ്പെടാന്‍ സാധ്യതയില്ലാതെ കഴിയുന്ന രോഗികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തു ഫ്രാന്‍സിസ് മാര്‍പാപ്പ. ഫെബ്രുവരി മാസത്തെ പാപ്പയുടെ പ്രാര്‍ത്ഥനായിയോഗം പ്രസിദ്ധീകരിച്ച വീഡിയോയിലാണ് മാരകരോഗം ബാധിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്തത്. രോഗം സുഖപ്പെടാന്‍ സാധ്യത ഇല്ലാത്തപ്പോഴും രോഗിക്ക് വൈദ്യശാസ്ത്രപരവും മാനസികവും ആത്മീയവും ശാരീരികവുമായ സഹായങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് പാപ്പ വീഡിയോയില്‍ ഓര്‍മിപ്പിച്ചു. സൗഖ്യം സാധ്യമല്ലാത്തപ്പോഴും രോഗിയെ പരിചരിക്കുവാനും ശുശ്രൂഷിക്കുവാനും സാധിക്കുമെന്ന് പാപ്പ ഓര്‍മിപ്പിച്ചു. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന രോഗികള്‍ ഒറ്റയ്ക്കാകുന്നില്ലെന്ന് കുടുംബങ്ങള്‍

  • അടിമത്വത്തിന്റെ ‘നൊസ്റ്റാള്‍ജിയ’ മുമ്പോട്ടുള്ള യാത്രയെ തടയും: ഫ്രാന്‍സിസ് മാര്‍പാപ്പ

    അടിമത്വത്തിന്റെ ‘നൊസ്റ്റാള്‍ജിയ’ മുമ്പോട്ടുള്ള യാത്രയെ തടയും: ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: മരൂഭൂമിയിലൂടെയുള്ള ഇസ്രായേല്‍ ജനത്തിന്റെ മുമ്പോട്ടുള്ള യാത്രയെ തടഞ്ഞത് അടിമത്വത്തില്‍ കഴിഞ്ഞിരുന്ന കാലത്തെക്കുറിച്ചുള്ള ‘നൊസ്റ്റാള്‍ജിയ’ ആണെങ്കില്‍ പ്രത്യാശയുടെ അഭാവമാണ് ഇന്ന് ദൈവജനത്തിന്റെ മുമ്പോട്ടുള്ള യാത്രയെ തടയുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വലിയനോമ്പിനോടനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. പാപത്തിന്റെ ബന്ധനത്തില്‍ നിന്ന് ആത്മീയ നവീകരണത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നടത്തുന്ന യാത്രയുടെ കാലമാണ് നോമ്പുകാലമെന്ന് പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. ദൈവത്തോടുള്ള നമ്മുടെ ആദ്യ സ്‌നേഹം വീണ്ടെടുക്കുന്ന ഇടമായി മരൂഭൂമിയെ മാറ്റുവാന്‍ കൃപയുടെ കാലമായ നോമ്പുകാലത്തില്‍ സാധിക്കും. പാപത്തിന്റെ അടിമത്വത്തിലേക്ക്

  • സഭാനിലപാടിനൊപ്പം തുടരണമെന്ന് ജർമ്മന്‍ മെത്രാൻമാർക്ക് വത്തിക്കാന്‍റെ താക്കീത്

    സഭാനിലപാടിനൊപ്പം തുടരണമെന്ന് ജർമ്മന്‍ മെത്രാൻമാർക്ക് വത്തിക്കാന്‍റെ താക്കീത്0

    വത്തിക്കാന്‍ സിറ്റി: ജർമ്മനിയിലെ സഭ ആരംഭിച്ച സിനഡൽ ചർച്ചകളുടെ ഭാഗമായി പ്രതിനിധികൾ വത്തിക്കാനുമായി കൂടികാഴ്ച നടത്തുമ്പോൾ വനിതാ പൗരോഹിത്യം, സ്വവർഗാനുരാഗം തുടങ്ങിയ സഭ തീർപ്പ് കൽപ്പിച്ചിരിക്കുന്ന വിഷയങ്ങൾ പരിഗണനയ്ക്ക് എടുക്കാൻ പാടില്ലെന്ന് വത്തിക്കാൻ. ഈ നിർദ്ദേശം ലംഘിച്ചാൽ ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നു വത്തിക്കാൻ വ്യക്തമാക്കി . ജർമ്മൻ മെത്രാൻ സമിതിയുടെ സെക്രട്ടറി ജനറൽ ബീറ്റ് ജിൽസിന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ എഴുതിയ കത്തിന്റെ പകര്‍പ്പ് എല്ലാ ജർമ്മൻ മെത്രാന്മാർക്കും അയച്ചു. ജർമ്മൻ

  • ക്രിസ്തുമസ് നാളുകളിൽ പൂർണ്ണ ദണ്ഡവിമോചനം നേടാൻ അവസരം

    ക്രിസ്തുമസ് നാളുകളിൽ പൂർണ്ണ ദണ്ഡവിമോചനം നേടാൻ അവസരം0

    വത്തിക്കാന്‍ സിറ്റി: ഡിസംബർ എട്ടാം തീയതി അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിവസം മുതൽ അടുത്ത വർഷം ഫെബ്രുവരി മാസം രണ്ടാം തീയതി ഈശോയെ ദേവാലയത്തിൽ കാഴ്ചവെക്കുന്ന തിരുനാൾ ദിവസം വരെ ഏതെങ്കിലും ഫ്രാൻസിസ്കൻ ദേവാലയത്തിലെ പുൽക്കൂടിനു മുന്നിൽ പ്രാർത്ഥിക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം നേടാന്‍ അവസരം. വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി ആദ്യത്തെ പുൽക്കൂട് ഇറ്റലിയിലെ ഗ്രേസിയോയിൽ നിർമ്മിച്ചതിന്റെ എണ്ണൂറാം വാർഷികത്തിന്റെ ഭാഗമായി ‘കോൺഫറൻസ് ഓഫ് ദ ഫ്രാൻസിസ്കൻ ഫാമിലി’ ദണ്ഡവിമോചനം നേടാനുള്ള അവസരം നൽകണമെന്ന് ഫ്രാൻസിസ് മാർപാപ്പയോട് അഭ്യർത്ഥന

  • ഫ്രാൻസിസ് പാപ്പാ പരാഗ്വേ പ്രസിഡണ്ടുമായി കൂടികാഴ്ച നടത്തി

    ഫ്രാൻസിസ് പാപ്പാ പരാഗ്വേ പ്രസിഡണ്ടുമായി കൂടികാഴ്ച നടത്തി0

    വത്തിക്കാൻ സിറ്റി : പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പലാസിയോസുമായി ഫ്രാ൯സിസ് പാപ്പയും പേപ്പൽ വസതിയായ സാന്താമാർത്തയിൽ വച്ച് കൂടിക്കാഴ്ച നടത്തി. ഇരുപത്തിയഞ്ച് മിനിറ്റോളം നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ പ്രസിഡന്റ് പലാസിയോസിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും പതിമൂന്ന് പേരടങ്ങുന്ന പ്രതിനിധി സംഘവുമുണ്ടായിരുന്നു. സമാധാനം, പരിസ്ഥിതി സംരക്ഷണം, ദാരിദ്ര്യത്തിനെതിരായ പ്രചാരണങ്ങൾ എന്നിവ ഉയർത്തിക്കാട്ടുന്ന നിർണ്ണായകവും ആഗോളപരവുമായ പ്രശ്നങ്ങളെ കേന്ദ്രീകരിച്ചാണ് ചർച്ച നടന്നത്. പരിശുദ്ധ സിംഹാസനവും പരാഗ്വേ റിപ്പബ്ലിക്കും തമ്മിൽ നിലവിലുള്ള ക്രിയാത്മക ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത കൂടിക്കാഴ്ചയിൽ പ്രകടമായിരുന്നു. തുടർന്ന്

  • സ്ത്രീകൾക്കെതിരായ അക്രമം വിഷലിപ്തമായ കളയാണെന്ന് ഫ്രാൻസിസ് പാപ്പ

    സ്ത്രീകൾക്കെതിരായ അക്രമം വിഷലിപ്തമായ കളയാണെന്ന് ഫ്രാൻസിസ് പാപ്പ0

    വത്തിക്കാൻ സിറ്റി: സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കാനും, അവരെ ബഹുമാനിക്കാൻ കഴിയും വിധം എല്ലാവർക്കും വിദ്യാഭ്യാസം നൽകുവാനും ആഹ്വാനം ചെയ്തുകൊണ്ട് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉന്മൂലനം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര ദിനമായ നവംബർ മാസം ഇരുപത്തിയഞ്ചാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹ മാധ്യമമായ ട്വിറ്ററിൽ ഹ്രസ്വസന്ദേശം പങ്കുവച്ചു.സ്ത്രീകൾക്കെതിരായ അതിക്രമം നമ്മുടെ സമൂഹത്തെ ബാധിക്കുന്ന വിഷലിപ്തമായകളയാണ്, അത് വേരോടെ പിഴുതെറിയണം. മുൻവിധിയുയും അനീതിയുടെയും ഭൂപ്രദേശത്ത് വളരുന്ന ഈ വേരുകളെ വ്യക്തിയെയും അവരുടെ അന്തസ്സിനെയും കേന്ദ്രസ്ഥാനത്ത് നിർത്തുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ ചെറുക്കണം. അതെ സമയം,

  • വത്തിക്കാനിലെ ക്രിസ്തുമസ് വൃക്ഷം കുഞ്ഞുങ്ങൾക്കുള്ള കളിപ്പാട്ടങ്ങളാക്കി മാറ്റും

    വത്തിക്കാനിലെ ക്രിസ്തുമസ് വൃക്ഷം കുഞ്ഞുങ്ങൾക്കുള്ള കളിപ്പാട്ടങ്ങളാക്കി മാറ്റും0

    വത്തിക്കാന്‍ ന്യൂസ്: മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, വത്തിക്കാനിൽ ഇത്തവണ ക്രിസ്‌മസ്‌ അലങ്കാരങ്ങളുടെ ഭാഗമായുള്ള ക്രിസ്തുമസ് ട്രീ ആഘോഷങ്ങൾക്ക് ശേഷം നശിപ്പിക്കുന്നതിനു പകരം, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളാക്കി മാറ്റുന്നതിന് തീരുമാനിച്ചു. കാരിത്താസ് സംഘടനയുടെ നേതൃത്വത്തിൽ ഈ കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യും. വടക്കൻ ഇറ്റലിയിലെ കൂണെയോ പ്രദേശത്തെ മാക്ര താലൂക്കിലെ മായിര താഴ്‌വരയിൽനിന്നുള്ള 28 മീറ്റർ ഉയരമുള്ള സരളവൃക്ഷമാണ് ഇത്തവണ ക്രിസ്തുമസിനായി വത്തിക്കാനിലെത്തിച്ചിട്ടുള്ളത്. 65 ക്വിന്റൽ ഭാരവുമുള്ള ഈ മരം 56 വർഷം പ്രായമുള്ളതാണ്. പിയെ മോന്തെ മുനിസിപ്പാലിറ്റിയുടെ

Latest Posts

Don’t want to skip an update or a post?