മുനമ്പം നിവാസികള്‍ക്കു പിന്തുണയുമായി നിയുക്ത കണ്ണൂര്‍ സഹായ മെത്രാന് ഡോ. ഡെന്നീസ് കുറുപ്പശേരി സമരപ്പന്തലില്‍
- ASIA, Featured, Kerala, LATEST NEWS
- October 18, 2024
കൊച്ചി: സാമ്പത്തിക നേട്ടത്തിനുവേണ്ടിയുള്ള മദ്യനയം ആപല്‍ക്കരമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്. മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാര്‍ പുലര്‍ത്തിവരുന്ന അനാരോഗ്യ നിലപാടുകളുടെ തുടര്‍ച്ചയാണ് പുതിയ മദ്യനയം. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍, മലയാളികളില്‍ ഒരു വിഭാഗത്തിന്റെ ലഹരി അടിമത്തത്തെ ചൂഷണം ചെയ്ത് കൂടുതല്‍ വരുമാനമുണ്ടാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം അനാരോഗ്യകരവും അപകടകരവുമാണ്. മദ്യലഭ്യത പ്രതിവര്‍ഷം വര്‍ധിപ്പിച്ചുകൊണ്ട് മദ്യഉപഭോഗം കുറയ്ക്കുമെന്ന പ്രഖ്യാപനം അപഹാസ്യമാണ്. കേരള സമൂഹത്തില്‍ അപകട കരമായ രീതിയില്‍ മദ്യ ഉപഭോഗവും ലഹരി അടിമത്തവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ ഗൗരവത്തോടെ പരിഗണിച്ചു
കൊച്ചി: കെസിബിസി സമ്മേളനം ജൂലൈ 31 മുതല്‍ ആഗസ്റ്റ് 4 വരെ നടക്കും. കേരള കത്തോലിക്കാ മെത്രാന്‍സമിതി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം ജൂലൈ 31 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം നാല് വരെ മൗണ്ട് സെന്റ് തോമസില്‍ നടക്കും. ‘കേരള സഭാ നവീകരണത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബം നേരിടുന്ന വെല്ലുവിളികള്‍ – ഒരു ദൈവശാസ്ത്ര പ്രതികരണം ‘ എന്ന വിഷയത്തെ സംബന്ധിച്ച് റവ. ഡോ. അഗസ്റ്റിന് കല്ലേലി പ്രബന്ധം അവതരിപ്പിക്കും. സീറോ
പുതുപ്പള്ളി: ഉമ്മന്‍ചാണ്ടിയുടെ സ്മരണ ജനമനസുകളില്‍ എക്കാലവും നിലനില്‍ക്കുമെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം അനുസ്മരിച്ചു. പൊതു പ്രവര്‍ത്തനരംഗത്ത് ക്രൈസ്തവ വിശ്വാസം ജീവിച്ച സമുന്നതനായ നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകരണീയനായ ശ്രേഷ്ഠ ഗുരുവായിരുന്നു അദ്ദേഹമെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു. വിദേശത്തു നിന്നു മടങ്ങിയെത്തിയശേഷം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കബറിടം അതിരൂപതാ പ്രതിനിധികള്‍ക്കൊപ്പം മാര്‍ പെരുന്തോട്ടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി. ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ
ഫാ. റോക്കി റോബി കളത്തില്‍ (ലേഖകന്‍ കോട്ടപ്പുറം രൂപതാ പിആര്‍ഒ ആണ്) പുതിയ 21 കര്‍ദിനാള്‍മാരില്‍ ഒരാളായ പെനാംഗ് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് കോട്ടപ്പുറം രൂപതയിലെ ഫാ. ഡയസ് ആന്റണി വലിയ മരത്തുങ്കലിന്റെസുഹൃത്താണ്. കാരുണ്യവര്‍ഷ ത്തോടനുബന്ധിച്ച് ലോകത്തിലെ എല്ലാ രൂപതകളിലും കരുണയുടെ കവാടങ്ങള്‍ തുറന്നിരുന്നു. അങ്ങനെയാണ് ഫാ. ഡയസിന് മലേഷ്യയിലെ പെനാംഗ് രൂപതയിലേക്ക് ക്ഷണം ലഭിച്ചത്. പെനാംഗ് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസിന്റെ കര്‍ദിനാള്‍ പദവി പ്രഖ്യാപനം കേരളക്കരയും അഭിമാനത്തോടെയാണ് കേട്ടത്. അദ്ദേഹത്തിന്റെ പൂര്‍വികര്‍ 1890-കളില്‍
ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് മഹാനായ ലെക്കോയ്ഡറാണ് പുരോഹിതന് ഏറ്റവും അനുയോജ്യമായ ഒരു നിര്‍വചനത്തിന് രൂപം നല്‍കിയത് : ‘ഒരു വീട്ടിലും അംഗമല്ലാത്ത, എല്ലാ വീടുകളുടെയും ഭാഗമായ, ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലെ പാലം…’ അതിമോഹങ്ങളില്ലാത്ത വൈദികരുടെ നേര്‍സാക്ഷ്യം തന്നെയാണ് ലെക്കോയ്ഡറിന്റെ വീക്ഷണം. ഈ വീക്ഷണവുമായി ചേര്‍ന്നുപോകുന്ന ഒരു ജീവിതമാണ് മോണ്‍. അപ്രേം പാലത്തിങ്കലച്ചന്റേത്. ഒരു അള്‍ത്താര ബാലന് എന്ന നിലയില്‍ അച്ചന് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയുടെ തീക്ഷ്ണത എന്റെ വൈദികജീവിതവിളിയുടെ ആദ്യപാഠമായിരുന്നു. ആരായിരുന്നു അപ്രേമച്ചന്‍? മോണ്‍സിഞ്ഞോര്‍ എന്ന് തന്നെ
ബൊവനെര്‍ഗെസ് ആഴ്ചയില്‍ ഒരിക്കലെങ്കിലും ആ കുടുംബസുഹൃത്തുക്കള്‍ ഒന്നിച്ചുകൂടാറുണ്ട്. അത്തരമൊരു കൂടിക്കാഴ്ചയില്‍, നാട്ടുവിശേഷങ്ങള്‍ക്കുശേഷം അതിലൊരാള്‍ അല്പം ഗൗരവത്തോടെ, പതിഞ്ഞസ്വരത്തില്‍ കൂട്ടുകാരനോട് പറഞ്ഞു: നമ്മുടെ മോളെ ഞാന്‍ ഇന്ന് ടൗണില്‍ വച്ച് കണ്ടു. അതിനെന്താടോ, അവള് ടൗണിലല്ലേ പഠിക്കുന്നത്. മറ്റെയാള്‍ പറഞ്ഞു. ഇതങ്ങനെയല്ലടോ, അത്ര നല്ലൊരു കാഴ്ചയായി എനിക്കത് തോന്നിയില്ല എന്നായി കൂട്ടുകാരന്. എന്താടോ താന്‍ തെളിച്ചു പറയ്… ആ ആത്മാര്‍ത്ഥ സുഹൃത്ത് അയാള്‍ കണ്ടത് വിശദീകരിച്ചു. കൂട്ടുകാരന്റെ കോളജുവിദ്യാര്‍ത്ഥിയായ മകളെ അന്യമതത്തില്‍പ്പെട്ട യുവാവിനോടൊപ്പം പ്രതീക്ഷിക്കാത്തിടത്തുവച്ച് കാണാനിടയായി. മോളെ ഒന്നു
കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധി വാസ പദ്ധതിയുടെ സില്‍വര്‍ ജൂബിലി സമാപന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം സഹകരണ രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്‍ വാസവന് നിര്‍വഹിച്ചു. ഭിന്നശേഷിക്കാരുടെ പുനരധിവാസവും മുഖ്യധാരാവത്ക്കരണവും സാമൂഹ്യ പ്രതിബദ്ധതയുടെ നേര്‍ക്കാഴ്ച്ചകളാണെന്ന് അദ്ദേഹം പറഞ്ഞു. പാലാ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്സ് സെന്ററിലെ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ കോട്ടയം ആര്‍ച്ചുബിഷപ് മാര്‍ മാത്യു
ലിസ്ബൺ: ആഗോള കത്തോലിക്കാ സഭ കാത്തുകാത്തിരുന്ന ലോക യുവജന സംഗമത്തിന് ദിനങ്ങൾ മാത്രം ശേഷിക്കേ ആതിഥേയ രാജ്യമായ പോർച്ചുഗലിനൊപ്പം തയാറെടുപ്പുകൾ പൂർത്തിയാക്കി ശാലോം വേൾഡ് ടി.വി. ലോകത്തിലെ ഏറ്റവും വലിയ യുവജനകൂട്ടായ്മ എന്ന ഖ്യാതി നേടിയ ‘ലോക യുവജന സംഗമ’ത്തിന്റെ മീഡിയാ പാർട്ണറായ ശാലോം വേൾഡ്, യുവത്വത്തിന്റെ താളവും ഓജസും പ്രസരിക്കുന്ന പ്രോഗ്രാമുകൾ മികവുറ്റ രീതിയിൽ ലഭ്യമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് സജ്ജീകരിക്കുന്നത്. പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണാണ് ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ നടക്കുന്ന ലോക യുവജന സംഗമത്തിന്റെ
Don’t want to skip an update or a post?