മങ്ങി, ദുഃഖത്തില് മുങ്ങി ലോകം
- Featured, Kerala, LATEST NEWS
- April 22, 2025
ഹിജാബ് വിവാദത്തെ തുടർന്ന് കുർദിഷ് യുവതി കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികം അടുക്കുന്നതിനിടയിൽ ക്രൈസ്തവരെയും അടുത്തിടെ ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്നവരെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ഇറാനിയൻ പോലീസ്. ഇറാനിയൻ ക്രൈസ്തവരുടെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന ഒരു മനുഷ്യാവകാശ സംഘടനയുടെ റിപോർട്ടുകൾ അനുസരിച്ചു കഴിഞ്ഞ ജൂൺ മുതൽ രാജ്യത്തെ പതിനൊന്നു നഗരങ്ങളിൽ നിന്നായി നിരവധി പേരെ കസ്റ്റഡിയിലെടുത്ത മതകാര്യ പോലീസ് സ്ത്രീകളുൾപ്പടെ അവരിൽ ഭൂരിപക്ഷം പേരെയും ഇപ്പോഴും ജയിലിൽ അടച്ചിരിക്കുകയാണെന്നു വ്യക്തമാക്കുന്നു. രാജ്യ തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പടെ പല നഗരങ്ങളിലും ഇപ്രകാരം
READ MOREആഗസ്റ്റ് 31 മുതൽ സെപ്തംബർ നാലുവരെ നടക്കുന്ന ഫ്രാൻസിസ് പാപ്പയുടെ മംഗോളിയയിലേക്കുള്ള അപ്പോസ്‌തോലിക സന്ദർശനം മംഗോളിയൻ ജനതയോടുള്ള ദൈവ സ്‌നേഹത്തിന്റെ അടയാളമെന്ന് അവിടെ സേവനം ചെയ്യുന്ന ‘ക്രിസ്ത്യാനികളുടെ സഹായമായ മേരിമക്കൾ സന്യാസിനീ’ സഭാംഗവും ഇന്ത്യക്കാരിയുമായ സിസ്റ്റർ ആഗ്‌നസ് ഗാഗ്മി. 2012 മുതൽ മംഗോളിയൻ തലസ്ഥാനമായ ഉലാൻ ബതോറിൽ സേവനം ചെയ്യുന്ന അവർ, ഇപ്പോൾ പഠനത്തിന്റെ ഭാഗമായി ഇന്ത്യയിലാണുള്ളത്. അടുത്തവർഷം മംഗോളിയയിലേക്കു മടങ്ങും. പാപ്പയുടെ സന്ദർശനത്തെക്കുറിച്ചറിഞ്ഞപ്പോൾത്തന്നെ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ആഹ്ലാദത്തിലും ആവേശത്തിലുമാണ് താനെന്നും, ഫ്രാൻസിസ് പാപ്പയെ രാജ്യത്തേക്ക് സ്വാഗതം
READ MOREപാകിസ്താനിലെ ഫൈസലാബാദ് ജില്ലയിൽ ക്രൈസ്തവർക്കെതിരെ വ്യാപക അക്രമം. മതനിന്ദ ആരോപണം ഉന്നയിച്ചായിരുന്നു. ആക്രമണങ്ങൾ. നിരവധി ക്രൈസ്തവരുടെ വീടുകൾ അഗ്‌നിക്കിരയാക്കിയ അക്രമകാരികൾ പതിനഞ്ചോളം ദൈവാലയങ്ങളും അനുബന്ധ കെട്ടിടങ്ങളും തകർത്തു. ആയിരക്കണക്കിനാളുകൾ അക്രമങ്ങളെത്തുടർന്ന് പ്രദേശത്തുനിന്നും പലായനം ചെയ്യുകയാണ്. ഫൈസലാബാദിലെ ജാരണവാള പ്രവിശ്യയിൽ രണ്ടു ക്രൈസ്തവർ ഖുറാനെ അവഹേളിച്ചു എന്നാരോപിച്ചായിരുന്നു പ്രദേശത്തെ മുസ്ലിം ദൈവാലയങ്ങൾ കേന്ദ്രീകരിച്ചു അക്രമസംഭവങ്ങൾ തുടങ്ങിയതെന്ന് കത്തോലിക്കാ സന്നദ്ധ സഹായ സംഘടനയായ ചർച് ഇൻ നീഡിന്റെ പ്രതിനിധി മരിയ ലൊസാനോ മാധ്യമങ്ങളോട് പറഞ്ഞു. ക്രൈസ്തവരെ കൊല്ലുന്നതിനുള്ള പരസ്യമായ ആഹ്വാനം
READ MOREവത്തിക്കാൻ സിറ്റി: പരിശുദ്ധ അമ്മയുടെ കരങ്ങളിലേയ്ക്ക് സമാധാനത്തിനായുള്ള പ്രാർത്ഥനകൾ ഏൽപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഉക്രെയ്‌നിൽ നിന്നും ലോകമെമ്പാടുനിന്നുമുളള സമാധാനത്തിനായുള്ള അഭ്യർത്ഥനകൾ പുതുക്കികൊണ്ട് പരിശുദ്ധ അമ്മയുടെ സ്വർഗാരോപണ തിരുനാളിൽ ആഞ്ചലൂസ് സന്ദേശം നല്കുകയായിരുന്നു പാപ്പ. ലോകത്തിൽ യുദ്ധം ബാധിച്ച നിരവധി മേഖലകളുണ്ട്. ആയുധങ്ങളുടെ കടന്നുകയറ്റം സംഭാഷണത്തിനുള്ള ശ്രമങ്ങളെ മറയ്ക്കുകയാണ്. സമാധാനത്തിന്റെ ശക്തികൾക്കെതിരെ ബലപ്രയോഗം നടക്കുന്നു. എന്നാൽ നാം തളരരുത്. നമുക്ക് തുടർന്നും പ്രത്യാശിക്കാം, പ്രാർത്ഥിക്കാം, കാരണം ദൈവമാണ് ചരിത്രത്തെ നയിക്കുന്നത്. നമ്മുടെ വാക്കുകൾ അവൻ കേൾക്കുന്നുവെന്നും പാപ്പ പറഞ്ഞു.
READ MOREDon’t want to skip an update or a post?