ലോകം വത്തിക്കാനിലേക്ക് ചുരുങ്ങിയ ദിനങ്ങള്
- Featured, Kerala, LATEST NEWS, Pope Leo XIV, VATICAN, WORLD
- May 17, 2025
ഇസ്ലാമാബാദ്: ക്രൈസ്തവർക്കും മറ്റ് ദുർബല ന്യൂനപക്ഷങ്ങൾക്കുമെതിരായ മതനിന്ദ ഉൾപ്പെടെയുള്ള തെറ്റായ ആരോപണങ്ങൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലൂടെ മാത്രമേ തടയാൻ കഴിയൂ എന്ന് പാകിസ്ഥാനിലെ ഇസ്ലാമാബാദ് റാവൽപിണ്ടി രൂപതാ ആർച്ച് ബിഷപ്പ് ജോസഫ് അർഷാദ് മാധ്യമങ്ങളോട് പറഞ്ഞു. ജനസംഖ്യയുടെ നാൽപ്പത് ശതമാനത്തോളം നിരക്ഷരരുള്ള ഒരു രാജ്യത്ത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പറഞ്ഞറിയിക്കാനാവില്ലെന്ന് പാക്കിസ്ഥാൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം പറഞ്ഞു. രൂപതയിലും രാജ്യമൊട്ടാകെയുമുള്ള നിരവധി കത്തോലിക്കാ സ്കൂളുകൾ, ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുകയും മാനുഷിക മൂല്യങ്ങൾ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്.
READ MOREഹിജാബ് വിവാദത്തെ തുടർന്ന് കുർദിഷ് യുവതി കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികം അടുക്കുന്നതിനിടയിൽ ക്രൈസ്തവരെയും അടുത്തിടെ ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്നവരെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ഇറാനിയൻ പോലീസ്. ഇറാനിയൻ ക്രൈസ്തവരുടെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന ഒരു മനുഷ്യാവകാശ സംഘടനയുടെ റിപോർട്ടുകൾ അനുസരിച്ചു കഴിഞ്ഞ ജൂൺ മുതൽ രാജ്യത്തെ പതിനൊന്നു നഗരങ്ങളിൽ നിന്നായി നിരവധി പേരെ കസ്റ്റഡിയിലെടുത്ത മതകാര്യ പോലീസ് സ്ത്രീകളുൾപ്പടെ അവരിൽ ഭൂരിപക്ഷം പേരെയും ഇപ്പോഴും ജയിലിൽ അടച്ചിരിക്കുകയാണെന്നു വ്യക്തമാക്കുന്നു. രാജ്യ തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പടെ പല നഗരങ്ങളിലും ഇപ്രകാരം
READ MOREആഗസ്റ്റ് 31 മുതൽ സെപ്തംബർ നാലുവരെ നടക്കുന്ന ഫ്രാൻസിസ് പാപ്പയുടെ മംഗോളിയയിലേക്കുള്ള അപ്പോസ്‌തോലിക സന്ദർശനം മംഗോളിയൻ ജനതയോടുള്ള ദൈവ സ്‌നേഹത്തിന്റെ അടയാളമെന്ന് അവിടെ സേവനം ചെയ്യുന്ന ‘ക്രിസ്ത്യാനികളുടെ സഹായമായ മേരിമക്കൾ സന്യാസിനീ’ സഭാംഗവും ഇന്ത്യക്കാരിയുമായ സിസ്റ്റർ ആഗ്‌നസ് ഗാഗ്മി. 2012 മുതൽ മംഗോളിയൻ തലസ്ഥാനമായ ഉലാൻ ബതോറിൽ സേവനം ചെയ്യുന്ന അവർ, ഇപ്പോൾ പഠനത്തിന്റെ ഭാഗമായി ഇന്ത്യയിലാണുള്ളത്. അടുത്തവർഷം മംഗോളിയയിലേക്കു മടങ്ങും. പാപ്പയുടെ സന്ദർശനത്തെക്കുറിച്ചറിഞ്ഞപ്പോൾത്തന്നെ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ആഹ്ലാദത്തിലും ആവേശത്തിലുമാണ് താനെന്നും, ഫ്രാൻസിസ് പാപ്പയെ രാജ്യത്തേക്ക് സ്വാഗതം
READ MOREപാകിസ്താനിലെ ഫൈസലാബാദ് ജില്ലയിൽ ക്രൈസ്തവർക്കെതിരെ വ്യാപക അക്രമം. മതനിന്ദ ആരോപണം ഉന്നയിച്ചായിരുന്നു. ആക്രമണങ്ങൾ. നിരവധി ക്രൈസ്തവരുടെ വീടുകൾ അഗ്‌നിക്കിരയാക്കിയ അക്രമകാരികൾ പതിനഞ്ചോളം ദൈവാലയങ്ങളും അനുബന്ധ കെട്ടിടങ്ങളും തകർത്തു. ആയിരക്കണക്കിനാളുകൾ അക്രമങ്ങളെത്തുടർന്ന് പ്രദേശത്തുനിന്നും പലായനം ചെയ്യുകയാണ്. ഫൈസലാബാദിലെ ജാരണവാള പ്രവിശ്യയിൽ രണ്ടു ക്രൈസ്തവർ ഖുറാനെ അവഹേളിച്ചു എന്നാരോപിച്ചായിരുന്നു പ്രദേശത്തെ മുസ്ലിം ദൈവാലയങ്ങൾ കേന്ദ്രീകരിച്ചു അക്രമസംഭവങ്ങൾ തുടങ്ങിയതെന്ന് കത്തോലിക്കാ സന്നദ്ധ സഹായ സംഘടനയായ ചർച് ഇൻ നീഡിന്റെ പ്രതിനിധി മരിയ ലൊസാനോ മാധ്യമങ്ങളോട് പറഞ്ഞു. ക്രൈസ്തവരെ കൊല്ലുന്നതിനുള്ള പരസ്യമായ ആഹ്വാനം
READ MOREDon’t want to skip an update or a post?