സിസ്റ്റര്‍ റാണി പാറയില്‍ കിലുക്കന്‍ നിര്യാതയായി
- Featured, Kerala, LATEST NEWS
- November 29, 2025

വത്തിക്കാൻ സിറ്റി: റഷ്യൻ യുവജന ദിനത്തിൽ അവിടത്തെ കത്തോലിക്കാ യുവജനങ്ങൾക്ക് ഫ്രാൻസിസ് പാപ്പ നൽകിയ വീഡിയോ സന്ദേശവുമായി ബന്ധപ്പെട്ട് യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക് വലിയ വേദനയും ആശങ്കയും പ്രകടിപ്പിച്ചതോടെ, റഷ്യൻ സാമ്രാജ്യത്വത്തെ ഉയർത്തികാണിക്കാൻ പാപ്പ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വത്തിക്കാൻ. “റഷ്യയുടെ മഹത്തായ സാംസ്‌കാരികവും ആത്മീയവുമായ പൈതൃകത്തിൽ പോസിറ്റീവായ കാര്യങ്ങൾ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും യുവജനങ്ങളെ പ്രചോദിപ്പിക്കുകയായിരുന്നു പാപ്പയുടെ ലക്ഷ്യം. തീർച്ചയായും സാമ്രാജ്യത്വ യുക്തിയെയും സർക്കാർ വ്യക്തിത്വങ്ങളെയും മഹത്വവത്കരിക്കുക പാപ്പയുടെ ലക്ഷ്യമായിരുന്നില്ല,” വത്തിക്കാൻ
READ MORE
വത്തിക്കാൻ സിറ്റി: പൊതുസമൂഹത്തിന് വലിയ താൽപ്പര്യമുള്ളതല്ലെങ്കിലും സിനഡാലിറ്റിയെ കുറിച്ച് സമ്മേളിക്കാനിരിക്കുന്ന സിനഡ് കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്ന് ഫ്രാൻസിസ് പാപ്പ. സിനഡാലിറ്റിയെ കുറിച്ചുള്ള സിനഡിനെ സംബന്ധിച്ച് സംസാരിക്കുന്നത് അമൂർത്തവും സ്വയം പരാമർശിതവും അമിതമായ സാങ്കേതികത്വവും ആയതിനാൽ പൊതുസമൂഹത്തിന് താൽപ്പര്യമില്ലാത്തതായി മാറാനുള്ള സാധ്യതയാണുള്ളതെന്ന് ഒരു ഇറ്റാലിയൻ മാധ്യമത്തോട് സംവദിക്കവേയാണ് പാപ്പ പറഞ്ഞത്. എന്നാൽ കഴിഞ്ഞ വർഷം സംഭവിച്ചത്, അടുത്ത ഒക്ടോബറിൽ അസംബ്ലിയിലും തുടർന്ന് 2024 സിനഡിന്റെ രണ്ടാം ഘട്ടത്തിലും തുടരും, ഇത് സഭയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്.
READ MORE
യു.കെ: ബ്രിട്ടണിൽ ജോലിസ്ഥലത്ത് ക്രൈസ്തവർക്കും മറ്റ് മതവിഭാഗങ്ങൾക്കുമെതിരായ വിവേചനം വ്യാപകമാണെന്ന പരാതി അന്വേഷിക്കാൻ കാത്തലിക് യൂണിയനും ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടും ഇവാഞ്ചലിക്കൽ അലയൻസും മനുഷ്യാവകാശങ്ങൾക്കായുള്ള സംയുക്ത പാർലമെന്ററി സമിതിയോട് ആവശ്യപ്പെട്ടു. യു.കെയിൽ നടക്കുന്ന മനുഷ്യാവകാശങ്ങളെ കു റിച്ചുള്ള അന്വേഷണത്തിന്റെ പ്രധാന ഭാഗം മതസ്വാതന്ത്ര്യമാണെന്ന് ഉറപ്പാക്കാൻ സമിതിയുടെ അധ്യക്ഷയായ ലേബർ എം.പി ഹാരിയറ്റ് ഹർമനോട് ക്രൈസ്തവ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ റിപ്പോർട്ടും ശുപാർശകളും സർക്കാരിനെ അറിയിക്കാൻ ജോലിസ്ഥലത്തെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് ഒറ്റയ്ക്ക് തെളിവെടുപ്പ് നടത്തണമെന്നതാണ് പ്രധാന ആവശ്യം. ‘ക്രൈസ്തവരായ നിരവധി ഉദ്യോഗസ്ഥർക്കും
READ MORE
വത്തിക്കാൻ സിറ്റി: സമകാലിക വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള അനിവാര്യമായ ഏക മാർഗം ബഹുരാഷ്ട്രവാദവും പരസ്പര സഹകരണവും മാത്രമാണെന്ന് യുക്രൈൻ സമാധാന ദൗത്യത്തിനായുള്ള പേപ്പൽ പ്രതിനിധി കർദിനാൾ മത്തേയോ സുപ്പി. എന്നാൽ അത്തരമൊരു സമീപനം ഇന്ന് വലിയ പ്രതിസന്ധിയിലാണെന്ന മുന്നറിയിപ്പും ഇറ്റാലിയൻ മെത്രാൻ സമിതി അധ്യക്ഷൻകൂടിയായ അദ്ദേഹം പങ്കുവെച്ചു. ‘നയതന്ത്ര പദപ്രയോഗങ്ങളിൽ ‘ബഹുരാഷ്ട്ര വാദം’ എന്നത് അമേരിക്കൻ ഐക്യനാടുകൾ ഉൾപ്പെടെയുള്ള ഒന്നോ അതിലധികമോ വൻശക്തികൾ ആഗോള കാര്യങ്ങളിൽ പുലർത്തുന്ന ഏകപക്ഷീയമായ ആധിപത്യത്തിന് ബദലാണ്. നാമെല്ലാവരും ഒരേ വഞ്ചിയിൽ യാത്ര ചെയ്യുന്നവരാണ്.
READ MORE




Don’t want to skip an update or a post?