മൊസാംബിക്കില്‍ കന്യാസ്ത്രീകളെ തോക്കിന്മുനയില് നിര്‍ത്തി കൊള്ളയടിച്ചു; തലയറുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി
- Featured, INTERNATIONAL, LATEST NEWS, WORLD
- July 4, 2025
വത്തിക്കാന്‍ സിറ്റി: എല്ലായ്‌പ്പോഴും സന്തോഷത്തോടും പ്രതീക്ഷയോടും കൂടി മുന്നോട്ട് പോകാനും നീതിയും സാഹോദര്യവും ഉറപ്പുവരുത്തുന്ന കൂടുതല്‍ മനോഹരവുമായ ഒരു ലോകം കെട്ടിപ്പടുക്കാന്‍ തങ്ങളെത്തന്നെ പ്രതിജ്ഞാബദ്ധരാക്കാനും ഫ്രാന്‍സിസപാപ്പാ യുവജനങ്ങളോട്. തുര്‍ക്കിയിലെ അനറ്റോലിയ അപ്പസ്‌തോലിക വികാരിയേറ്റിന്റെ കീഴിലുള്ള വിവിധ സമൂഹങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍, ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന വേനലവധി കൂട്ടായ്മയില്‍ യുവജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, ഫ്രാന്‍സിസ് പാപ്പാ എഴുതിയ കത്തിലാണ് ഇങ്ങനെ പറയുന്നത്. തുര്‍ക്കിയിലെ തെറിസ്‌ബോന്ധയില്‍ നടന്ന യുവജനങ്ങളുടെ വേനലവധി ക്യാംപില്‍ ധാരാളം ആളുകള്‍ പങ്കെടുത്തു. 2006, ഫെബ്രുവരി അഞ്ചാം തീയതി,
എറണാകുളം: ഉദയംപേരൂര്‍ സൂനഹദോസിന്റെ 425-ാം വാര്‍ഷിക ആഘോഷങ്ങള്‍ 22-ന് എറണാകുളത്ത് പിഒസിയില്‍ സംഘടിപ്പിക്കും. 1599 -ല്‍ നടന്ന ഉദയംപേരൂര്‍ സൂനഹദോസ് കേരളത്തിന്റെ നവോത്ഥാനത്തിന് നാന്ദി കുറിച്ച ചരിത്ര സംഭവമാണ്. സാമൂഹിക മതാത്മക മേഖലകളിലെ അനാചാരങ്ങള്‍ക്കും നീതികേടുകള്‍ക്കും എതിരെ ഉയര്‍ന്ന ആദ്യത്തെ ശബ്ദവിപ്ലവമായിരുന്നു ഉദയംപേരൂര്‍ സൂനഹദോസ്. കെആര്‍എല്‍സിസി ഹെറിറ്റേജ് കമ്മീഷന്‍ വരാപ്പുഴ അതിരൂപതയുടെ സഹകരണത്തോടെയാണ് വാര്‍ഷിക ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് ശില്പശാലയും പൊതുസമ്മേളനവും നടക്കും.
കാക്കനാട്: 2024 ഓഗസ്റ്റ് 22 മുതല്‍ 25 വരെ പാലാ അല്‍ഫോന്‍സ്യന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയുട്ടില്‍ വെച്ച് നടത്തപ്പെടുന്ന സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനം സഭാനിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനു വിരുദ്ധമായ ചര്‍ച്ചകളും പ്രസ്താവനകളും ചില വ്യക്തികള്‍ പ്രചരിപ്പിക്കുന്നത് തികച്ചും ദുരുദ്ദേശപരമാണ്. 2022 ജനുവരിയിലെ സിനഡുസമ്മേളനമാണ് 2024 ഓഗസ്റ്റില്‍ സഭാഅസംബ്ലി വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയിലും വിദേശത്തുമുള്ള രൂപതകളുടെയും സമര്‍പ്പിത സമൂഹങ്ങളുടെയും എണ്ണം ഗണ്യമായി വര്‍ദ്ധിച്ചപ്പോള്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയിലേക്ക് ക്ഷണിക്കേണ്ട പ്രതിനിധികളുടെ എണ്ണവും അതിനനുസരിച്ച്
കാക്കനാട്: സാഹോദര്യത്തിലും കൂട്ടായ്മയിലുമാണ് സഭ മുന്നേറേണ്ടതെന്ന് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രസ്താവിച്ചു. സീറോമലബാർസഭയുടെ മുപ്പത്തിരണ്ടാമത് സിനഡിന്റെ മൂന്നാം സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേജർ ആർച്ചുബിഷപ്പ്. വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ, മേപ്പാടി എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ഉണ്ടായ പേമാരിയിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്നവർക്കുവേണ്ടിയുള്ള സത്വരസഹായത്തിനും പുനരധിവാസപ്രവർത്തനങ്ങൾക്കും സീറോമലബാർസഭ കൂടെയുണ്ടെന്ന് മേജർ ആർച്ചുബിഷപ്പ് ഉദ്ഘാടനസന്ദേശത്തിൽ പറഞ്ഞു. സമാനതകളില്ലാത്ത ഈ പ്രകൃതിദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സിനഡുസമ്മേളനത്തിന്റെ ആരംഭത്തിൽ
‘കാതല്‍ ദ കോര്‍’ എന്ന ചലച്ചിത്രത്തിന് സംസ്ഥാനത്തെ ഏറ്റവും പ്രധാന അംഗീകാരമായ മികച്ച ചിത്രമെന്ന അവാര്‍ഡ് നല്കുന്നതില്‍ കെസിബിസി ജാഗ്രതാ കമ്മീഷന്‍ ശക്തമായി പ്രതികരിച്ചു. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചാല്‍ ‘കാതലിന്റെ’ പ്രമേയം സ്വീകാര്യമാകുമോ? കമ്മീഷന്‍ എടുത്തു ചോദിക്കുന്നു. റിലീസ് ചെയ്‌യപ്പോള്‍ തന്നെ വിമര്‍ശനങ്ങള്‍ നേരിട്ട ചലച്ചിത്രമാണ് ‘കാതല്‍ ദ കോര്‍’. സംവിധായകനായ ജിയോ ബേബി ഈ ചലച്ചിത്രംകൊണ്ട് താന്‍ ലക്ഷ്യമാക്കിയത് LGBTQIA + കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുകയും അവര്‍ക്ക് സാമാന്യ സമൂഹത്തിന്റെ പിന്തുണ സമ്പാദിക്കുകയുമായിരുന്നു എന്ന്
ക്വിറ്റോ/ഇക്വഡോര്‍: ഇക്വഡോറിലെ ക്വിറ്റോയില്‍ സെപ്റ്റംബര്‍ എട്ടിന് ആരംഭിക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ് ദിവ്യകാരുണ്യത്തെ സഭയുടെയും ലോകത്തിന്റെയും നടുവില്‍ പ്രതിഷ്ഠിക്കാനുള്ള അവസരമാണെന്ന് ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ സെക്രട്ടറി ജനറല്‍ ഫാ. ജുവാന്‍ കാര്‍ലോസ് ഗാര്‍സണ്‍. 2024 ലെ ദിവ്യകാരുണ്യകോണ്‍ഗ്രസ് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലേക്കുള്ള ഒരു മടക്കയാത്രയാണെന്ന് ഫാ. ജുവാന്‍ പറഞ്ഞു. ഇതുവരെ 51 ഡെലിഗേഷനുകളാണ് അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസിനായിട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ ഭാഗമായി ഇക്വഡോറിലെ പൊന്തിഫിക്കല്‍ കത്തോലിക്ക സര്‍വകലാശാലയില്‍ നടക്കുന്ന സിമ്പോസിയത്തില്‍ ലോകമെമ്പാടും നിന്നുള്ള 450 ദൈവശാത്രജ്ഞര്‍ പങ്കെടുക്കും. ‘ലോകത്തെ സുഖപ്പെടുത്താനുള്ള സാഹോദര്യം’ എന്ന
വാര്‍സോ: ഭയപ്പെട്ട് ഓടിയൊളിക്കാതെ ക്രിസ്തുവിന്റെ കുരിശിന്‍ ചുവട്ടില്‍ തന്നെ നില്‍ക്കുന്നതാണ് യഥാര്‍ത്ഥ ക്രൈസ്തവവിശ്വാസിയുടെ ലക്ഷണമെന്ന് കര്‍ദിനാള്‍ ഗെര്‍ഹാര്‍ഡ് മുള്ളര്‍. പോളണ്ടിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പിക്കറി സ്ലാസ്‌കിയിലേക്ക് നടന്ന സ്ത്രീകളുടെ തീര്‍ത്ഥാടനത്തിന്റെ സമാപനത്തില്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍. 17 ാം നൂറ്റാണ്ടില്‍ മറിയത്തിനായി സമര്‍പ്പിച്ച ഈ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് മേയ് മാസത്തില്‍ പുരുഷന്‍മാരും ഓഗസ്റ്റ് മാസത്തില്‍ സ്ത്രീകളും തീര്‍ത്ഥാടനം നടത്തി വരുന്നു. സഭ ഒരു ആത്മീയ സ്പാ അല്ലെന്നും സുവിശേഷവത്കരണത്തിനായാണ് സഭ നിലകൊള്ളുന്നതെന്നും തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി
ജരന്‍വാല: പാക്കിസ്ഥാനിലെ ഫൈസലാബാദ് ജില്ലയില്‍ ജാരന്‍വാല അക്രമം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും ക്രിസ്ത്യാനികള്‍ നീതിക്കായി കാത്തിരിക്കുകയാണ്. 2023 ആഗസ്റ്റ് 16 ന്, മതനിന്ദ ആരോപിച്ച് 25ലധികം പള്ളികള്‍ ആക്രമിക്കുകയും നൂറുകണക്കിന് വീടുകള്‍ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു, പ്രദേശവാസികളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കി. കഴിഞ്ഞ ദിവസം ഫൈസലാബാദ് ബിഷപ്പ് എം. ഇന്ദ്രിയാസ് റഹ്‌മത്ത് ഉള്‍പ്പെടെ പങ്കെടുത്ത അനുസ്മരണ ചടങ്ങില്‍ നൂറുകണക്കിന് ആളുകള്‍ കറുത്ത വസ്ത്രം ധരിച്ച് തീവ്രവാദത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. ഇരകള്‍ക്കുവേണ്ടിയും സമാധാനത്തിനുവേണ്ടിയും പ്രാര്‍ത്ഥിച്ചു. പരിപാടി സംഘടിപ്പിച്ച
Don’t want to skip an update or a post?