Follow Us On

06

May

2024

Monday

  • ഈസ്റ്റർ, നമുക്കും ഉയിർക്കാനുള്ള സുദിനം!

    ഈസ്റ്റർ, നമുക്കും ഉയിർക്കാനുള്ള സുദിനം!0

    ”നമ്മുടെ ഹൃദയങ്ങളിൽ ആനന്ദവും ദുഃഖവുമുണ്ട്. നമ്മുടെ മുഖങ്ങളിൽ പുഞ്ചിരിയും കണ്ണീരുമുണ്ട്. ഈ ലോക ജീവിതത്തിന്റെ ഒരു സത്യമായ അവസ്ഥയാണത്. എന്നാൽ, ക്രിസ്തു ഉത്ഥാനം ചെയ്തു, അവിടുന്ന് ഇന്നും ജീവിക്കുന്നു, അവിടുന്ന് നമ്മോടോപ്പം ചരിക്കുകയും ചെയ്യുന്നു. ഇക്കാരണത്താൽ ഈ ലോകത്തിൽ നമ്മുടെ ദൗത്യങ്ങൾ ഗാനങ്ങളാലപിച്ചും പുഞ്ചിരിച്ചും നാം ചെയ്തു തീർക്കുമ്പോഴും സ്വർത്തിലാണ് കണ്ണുറപ്പിക്കുന്നത്.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, ഈസ്റ്റർ സന്ദേശം, 2011) നിങ്ങൾ അത്ഭുതപ്പെടേണ്ട. കുരിശിൽ തറയ്ക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു. അവൻ ഉയിർത്തെഴുന്നേറ്റു. അവൻ ഇവിടെയില്ല.

  • ദുഃഖശനിയിലെ തിരിനാളം

    ദുഃഖശനിയിലെ തിരിനാളം0

    ”കുരിശുയാത്രയിൽ സാന്ത്വനത്തിന്റെ ചില സ്ഥലങ്ങളുണ്ട്. അമ്മ മറിയവുമായുള്ള കണ്ടുമുട്ടൽ അതിൽ പ്രധാനപ്പെട്ടതാണ്. അമ്മയുടെ വിശ്വസ്തതയും നന്മയും രക്ഷകന്റെ മരണംവരെ മാത്രമല്ല അതിനപ്പുറവും തുടർന്നു. ധീരതയുള്ള ഒരു വനിതയെ- വേറോനിക്ക- കുരിശുയാത്രയിൽ നാം കാണുന്നു. കർത്താവിനോടുള്ള ആദരവും സഹിക്കുന്നവനൊപ്പം നിൽക്കാനുള്ള മനസും അവൾക്കുണ്ടായിരുന്നു. ആഫ്രിക്കയിൽനിന്നുള്ള സൈറീൻകാരൻ ശിമയോനെയും നാം കാണുന്നുണ്ട്, കുരിശുയാത്രയിൽ യേശുവിനെ സഹായിക്കുന്നവനായി. അപ്രകാരമുള്ള സാന്ത്വനത്തിന്റെ സ്ഥലങ്ങൾ കുരിശുയാത്രയിൽ പലയിടത്തുമുണ്ട്. അത് ഇന്നും തുടരുന്നു.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, കുരിശിന്റെ വഴി, 14 ഏപ്രിൽ 2006) വൈകാരികമായ

  • കാൽവരിയിലെ ബലിത്തറ

    കാൽവരിയിലെ ബലിത്തറ0

    ”ദൈവം മനുഷ്യമുഖം സ്വീകരിച്ചിരിക്കുന്നു. അവിടുത്തെ മുഖം സ്നേഹമാണ്. ഇരുട്ടിൽ തപ്പിത്തടയാൻ ദൈവം നമ്മെ അനുവദിക്കുന്നില്ല. അവിടുന്ന് മനുഷ്യനായി സ്വയം വെളിപ്പെടുത്തി. വളരെ വലുതായ അവിടുത്തേക്ക് തീരെ ചെറുതാകാൻ കഴിയും. മനുഷ്യരാശിയുടെ കഷ്ടപ്പാടുകൾ ദൈവത്തിന്റെ ഹൃദയത്തിലേക്ക് കൊണ്ടുവരാൻ നമുക്കുവേണ്ടിതന്നെ കുരിശിൽ തറയ്ക്കാൻ അനുവദിക്കുംവിധം അവിടുന്ന് നമ്മെ സ്നേഹിക്കുന്നു. വിദ്വേഷത്തിന്റെയും മതഭ്രാന്തിന്റെയും വ്യാധികളാൽ മതങ്ങളും യുക്തിവാദ ചിന്തകളും ദൈവത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നു. ഇവിടെ, നമ്മുടെ ദൈവസങ്കൽപ്പത്തെ വ്യക്തമായി പ്രഖ്യാപിക്കേണ്ടതും ദൈവത്തിന്റെ മാനുഷികമുഖം ബോധ്യത്തോടെ പങ്കുവെക്കേണ്ടതും ആവശ്യമാണ്!” (ബെനഡിക്ട് പതിനാറാമൻ പാപ്പ,

  • കാൽകഴുകുന്ന പൗരോഹിത്യം

    കാൽകഴുകുന്ന പൗരോഹിത്യം0

    ”തന്നെത്തന്നെ ശൂന്യനാക്കാൻ നിരന്തരം ശ്രമിക്കാത്ത ഒരു പുരോഹിതന് ദൈവവചനത്തിന്റെ ശുശ്രൂഷ ആധികാരികമായി ചെയ്യാനാകില്ല. സ്വയം ശൂന്യവത്ക്കരിക്കുമ്പോൾ പതുക്കെപ്പതുക്കെ അയാൾ അപ്പസ്തോലനൊപ്പം പറയാൻ പ്രാപ്തമാകും: ‘ഇനിമുതൽ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്.’ പുരോഹിതൻ വചനമല്ല, എന്നാൽ അവൻ വചനത്തിന്റെ ശബ്ദമാണ്. ദൈവവചനത്തിന്റെ ശബ്ദമാകാൻ സാരമായ വിധത്തിൽ ക്രിസ്തുവിൽ തന്നെത്തന്നെ നഷ്ടമാക്കണം. ജീവിതം മുഴുവൻ ക്രിസ്തുവിന്റെ മരണോത്ഥാനത്തിലുള്ള പങ്കുപറ്റലാകണം: ക്രിസ്തുവിന്റെ ധാരണ, അവിടുത്തെ സ്വാതന്ത്ര്യം അവിടുത്തെ ഹിതം. ജീവിതം ഒരു സജ്ജീവ ബലിയാക്കുക. ക്രിസ്തുവിന്റെ സഹനത്തിലും ശൂന്യമാക്കുന്ന പ്രക്രിയയിലും

  • രണ്ട് വിരുന്നുകൾ

    രണ്ട് വിരുന്നുകൾ0

    ”ദിവ്യകാരുണ്യ ഈശോയോടുള്ള സ്നേഹം ഒരു ക്രിസ്തീയവിശ്വാസിയിൽ എത്ര ആഴമുള്ളതാണോ, അത്രത്തോളം വ്യക്തമായി അവരുടെ ദൗത്യത്തെക്കുറിച്ചുള്ള ധാരണയും ആഴപ്പെടും- ക്രിസ്തുവിനെ മറ്റുള്ളവർക്ക് പകർന്നുനൽകുക. ക്രിസ്തീയ ജീവിതം വെറുമൊരു തിയറിയോ ജീവിത ശൈലിയോ അല്ല. തന്നെത്തന്നെ നൽകുന്നതാണത്. സഹോദരങ്ങളുമായുള്ള യഥാർത്ഥ സ്നേഹത്തിലേക്ക് പ്രവേശിക്കാത്ത ആർക്കും ഇതിന്റെ അർത്ഥം മനസിലാകില്ല.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, ദൈവം സ്‌നേഹമാകുന്നു, 2005) ‘രണ്ടു വിരുന്നുകൾ കൊണ്ട് ക്രിസ്തുവിന്റെ ജീവിതത്തെ അടയാളപ്പെടുത്താം: കാനായിലെ വിരുന്ന്, അന്ത്യത്താഴ വിരുന്ന്. പാദക്ഷാളനത്തിനു കരുതിയ ഭരണികളിൽ വെള്ളം നിറച്ച്, അവ

  • എങ്ങനെ വിശുദ്ധരാകും?

    എങ്ങനെ വിശുദ്ധരാകും?0

    ”വിശുദ്ധരാകാൻ മാമ്മോദീസയിലെ പ്രസാദവരത്തിലേക്ക് നാം വളരണം. ക്രിസ്തുവിനൊപ്പം മരിക്കണം, അവിടുത്തോടൊപ്പം അടക്കം ചെയ്യപ്പെടണം, അവിടുത്തോടൊപ്പം ഉയിർക്കണം, അവിടുത്തോടൊപ്പം ജീവനിലേക്ക് മടങ്ങണം. ദൈവത്തോടും സഹോദരങ്ങളോടുമുള്ള സ്നേഹത്തിലാണ് വിശുദ്ധി അടങ്ങിയിരിക്കുന്നത്. ‘നീ നിശബ്ദനായിരിക്കണമെങ്കിൽ, സ്നേഹത്തോടെ നിശബ്ദനായിരിക്കുക; നിനക്ക് സംസാരിക്കണമെങ്കിൽ, സ്നേഹത്തോടെ സംസാരിക്കുക; നീ തെറ്റുതിരുത്തുമ്പോൾ, സ്നേഹത്തോടെ തിരുത്തുക; നീ ക്ഷമ ചോദിക്കുമ്പോൾ സ്നേഹത്തോടെ ക്ഷമ ചോദിക്കുക. സ്നേഹം നിന്നിൽ വേരുറയ്ക്കട്ടെ. ആ വേരിൽനിന്ന് നന്മയല്ലാതെ മറ്റൊന്നും വളരില്ല,” എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ മറക്കാതിരിക്കാം. (ബെനഡിക്ട് പതിനാറാമൻ പാപ്പ, ഹോമിലി,

  • സ്‌നേഹത്തിന് പരാജയമില്ല

    സ്‌നേഹത്തിന് പരാജയമില്ല0

    ”സ്നേഹം പരാജയപ്പെടില്ല, ഒരിക്കലും. കുരിശിൽ നമുക്കായി മരിക്കുന്ന ഈശോയെ നോക്കുമ്പോഴാണ് യഥാർത്ഥത്തിൽ നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനപരമായ സത്യം അറിയാനും ധ്യാനിക്കാനും കഴിയുന്നത്: ‘ദൈവം സ്നേഹമാകുന്നു’ (യോഹ.4:8-16). ഈ ധ്യാനമാണ് ക്രിസ്ത്യാനിയുടെ ജീവിതത്തിലും യാത്രയിലും നിരന്തരം ഉണ്ടാകേണ്ടത്. വിശ്വാസത്തിന്റെ കണേ്ണാടെ ക്രൂശിതനായവനെ ധ്യാനിക്കുമ്പോഴാണ് പാപത്തിന്റെ ആഴവും അതിന്റെ ദുരന്തപൂർണമായ ഭാരവും നാമറിയുന്നത്. അതുപോലെതന്നെ, കർത്താവിന്റെ കരുണയുടെയും ക്ഷമയുടെയും ആഴമറിയാനും ക്രൂശിതനെ ധ്യാനിക്കുക.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, ആഞ്ചലൂസ്, 25 ഫെബ്രുവരി 2007). നിങ്ങളെ സ്നേഹിക്കാൻ ഈ ഭൂമിയിൽ ആരുമില്ലെന്നു

  • കാത്തിരുന്ന ദിവ്യകാരുണ്യം

    കാത്തിരുന്ന ദിവ്യകാരുണ്യം0

    ”അചഞ്ചലമായി വിശ്വസിക്കേണ്ടതും ഭക്തിനിർഭരമായി ആഘോഷിക്കപ്പെടേണ്ടതും തീക്ഷണമായി സഭയിൽ ജീവിക്കേണ്ടതുമായ ദിവ്യരഹസ്യമാണ് ദിവ്യകാരുണ്യം. തന്നെത്തന്നെ ഈശോ നമുക്കു തന്നതാണത്. അവിടുത്തെ പീഢാസഹനത്തിന്റെ ഓർമ നമ്മോടു പറയുന്നത്, ജീവിതവിജയം കണ്ടെത്തേണ്ടത് തന്നെത്തന്നെ നൽകിയ ദിവ്യകാരുണ്യത്തിൽ നാം പങ്കുകാരായിക്കൊണ്ടാണ് എന്നാണ്. ഗാഢമായി ഈശോയെ സ്‌നേഹിക്കുക.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, പ്രസംഗം, 22 ഫെബ്രുവരി 2007). സ്‌നേഹിച്ചു സ്‌നേഹിച്ചു മതിയാകാതെ വന്നപ്പോൾ എന്നും നമ്മുടെ കൂടെയായിരിക്കാൻ ഈശോ തന്നതാണ് ദിവ്യകാരുണ്യം. പിതാവിന്റെ പക്കലേക്ക് മടങ്ങിപ്പോകാനുള്ള സമയമായെന്ന് അവിടുന്ന് അറിഞ്ഞു (യോഹ. 13:1) എന്ന്

Don’t want to skip an update or a post?