Follow Us On

24

February

2025

Monday

  • മനുഷ്യച്ചങ്ങല അധര്‍മ്മത്തിനും അനീതിക്കും എതിരെയുള്ള  പ്രതിഷേധം : ബിഷപ് ഡോ. പുത്തന്‍വീട്ടില്‍

    മനുഷ്യച്ചങ്ങല അധര്‍മ്മത്തിനും അനീതിക്കും എതിരെയുള്ള പ്രതിഷേധം : ബിഷപ് ഡോ. പുത്തന്‍വീട്ടില്‍0

    കോട്ടപ്പുറം: വൈപ്പിന്‍-മുനമ്പം സംസ്ഥാന പാതയില്‍ നടത്തിയ മനുഷ്യച്ചങ്ങല അധര്‍മ്മത്തിനും അനീതിക്കും എതിരെയുള്ള പ്രതിഷേധമാണെന്ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. വഖഫ് നിയമത്തിന്റെ പേരില്‍ സ്വന്തം കിടപ്പാടത്തിന്റെ റവന്യൂ അവകാശങ്ങള്‍ നഷ്ടപ്പെട്ട മുനമ്പം – കടപ്പുറം ജനത നടത്തുന്ന നീതിക്കായുള്ള സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച്  വൈപ്പിന്‍ മുതല്‍ മുനമ്പം-കടപ്പുറം സമരപന്തല്‍ വരെ കോട്ടപ്പുറം-വരാപ്പുഴ രൂപതകളുടെ നേതൃത്വത്തില്‍  സംഘടിപ്പിച്ച മനുഷ്യ ചങ്ങലയുടെ സമാപനത്തില്‍ മുനമ്പം കടപ്പുറം സമരപന്തലില്‍  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ പാവപ്പെട്ടവരോടും നീതി നിഷേധിക്കപ്പെടുന്നവരോടും പക്ഷം ചേരുവാനുള്ള

  • നഗരത്തിന് പുതുമയുള്ള കാഴ്ചകളുമായി കോഴിക്കോട് രൂപതയുടെ മഹാക്രിസ്മസ് ഘോഷയാത്ര

    നഗരത്തിന് പുതുമയുള്ള കാഴ്ചകളുമായി കോഴിക്കോട് രൂപതയുടെ മഹാക്രിസ്മസ് ഘോഷയാത്ര0

    കോഴിക്കോട്: ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി കോഴിക്കോട് നഗരത്തിന് പുതുമയുള്ള കാഴ്ചകള്‍ സമ്മാനിച്ച് കോഴിക്കോട് രൂപത സംഘടിപ്പിച്ച പ്രഥമ ‘ഫെലിക്‌സ് നതാലിസ്’ മഹാക്രിസ്മസ് ഘോഷയാത്ര ശ്രദ്ധേയമായി. കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ദൈവാലയത്തില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര, രാത്രി ഏഴോടെ ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ സമാപിച്ചു. ആയിരത്തിലധികം ക്രിസ്മസ് പാപ്പമാരാണ് കോഴിക്കോടിനെ ഇളക്കിമറിച്ച മഹാക്രിസ്മസ് ഘോഷയാത്രയില്‍ അണിനിരന്നത്. സെന്റ് ജോസഫ് ദൈവാലയ അങ്കണത്തില്‍ കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സമാധാനത്തിന്റെ സന്ദേശമായ പ്രാവുകളെ പറപ്പിച്ചാണ് ഘോഷയാത്രയ്ക്കു തുടക്കംകുറിച്ചത്.

  • മുനമ്പം വഫഖ് ഭൂമിയെല്ലെന്ന സത്യം സര്‍ക്കാര്‍ അംഗീകരിക്കണം: ആര്‍ച്ചുബിഷപ് കളത്തിപറമ്പില്‍

    മുനമ്പം വഫഖ് ഭൂമിയെല്ലെന്ന സത്യം സര്‍ക്കാര്‍ അംഗീകരിക്കണം: ആര്‍ച്ചുബിഷപ് കളത്തിപറമ്പില്‍0

    കൊച്ചി: മുനമ്പം വഖഫ് ഭൂമിയല്ലെന്ന സത്യം വഖഫ് ബോര്‍ഡും കേരള  സര്‍ക്കാരും അംഗീകരിക്കണമെന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപറമ്പില്‍. വൈപ്പിന്‍ ജനത ഫോര്‍ട്ട് വൈപ്പിന്‍ മുതല്‍ മുനമ്പം വരെ കൈകോര്‍ത്തുപിടിച്ച മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപത്തി അയ്യായി രത്തോളം ആളുകളും നൂറോളം വൈദികരും സന്യാസിനികളും കണ്ണികളായി. മുനമ്പത്ത് താമസിക്കുന്ന സാധാരണക്കാരുടെ റവന്യൂ അവകാശങ്ങള്‍ എത്രയും വേഗം പുനഃസ്ഥാപിച്ചു കിട്ടുവാനും മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ തീരുമാനങ്ങള്‍ താമസം കൂടാതെ ഉണ്ടാകണമെന്നും അതുവഴി സാധാരണ ജനങ്ങള്‍ക്ക്

  • സീറോമലബാര്‍ സിനഡു സമ്മേളനം 6 മുതല്‍ 11 വരെ

    സീറോമലബാര്‍ സിനഡു സമ്മേളനം 6 മുതല്‍ 11 വരെ0

    കാക്കനാട്: സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാന്‍ സിനഡിന്റെ ആദ്യ സമ്മേളനം ജനുവരി ആറ് തിങ്കളാഴ്ച സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ ആരംഭിക്കുന്നു. ഭദ്രാവതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് എംസിബിഎസ് നല്‍കുന്ന ധ്യാനചിന്തകളോടെ സിനഡുസമ്മേളനം ആരംഭിക്കും. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലും വിദേശത്തുമായി സേവനംചെയ്യുന്നവരും അജപാലന ശുശ്രൂഷയില്‍ നിന്ന് വിരമിച്ചവരുമായ 54 മെത്രാന്മാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സിനഡുസമ്മേളനം 11ന് സമാപിക്കും. സഭാംഗങ്ങളെല്ലാവരും സിനഡിന്റെ വിജയത്തിനായി

  • കുട്ടികളുടെ ലഹരി ഉപയോഗത്തെ നിസാരവത്ക്കരിച്ച മന്ത്രി സജി ചെറിയാന്‍ മാപ്പു പറയണമെന്ന് മദ്യവിരുദ്ധ ഏകോപന സമിതി

    കുട്ടികളുടെ ലഹരി ഉപയോഗത്തെ നിസാരവത്ക്കരിച്ച മന്ത്രി സജി ചെറിയാന്‍ മാപ്പു പറയണമെന്ന് മദ്യവിരുദ്ധ ഏകോപന സമിതി0

    കൊച്ചി:  കുട്ടികളുടെ ലഹരി ഉപയോഗത്തെ നിസാരവത്ക്കരിച്ച മന്ത്രി സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിച്ച് പൊതു സമൂഹത്തോട് പരസ്യമായി മാപ്പു പറയണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു. കുട്ടികളായാല്‍ പുകവലിക്കുമെന്നും ഞാനും പുകവലിക്കാറുണ്ടെന്നുമുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ലഹരി ഉപയോഗത്തെ നിസാരവത്കരിക്കുന്നതാണ്. കഞ്ചാവ് വലിക്കുന്നതിനെയാണ് മന്ത്രി പുകവലിയായി കാണുന്നത്. ലഹരിക്കെതിരെ കോടികള്‍ ചെലവഴിച്ച് ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സര്‍ക്കാരിന്റെ പ്രതിനിധി തന്നെ ഇപ്രകാരം പറയുന്നത് നിരുത്തരവാദിത്വമാണ്. കേരളം 2025-ലേക്ക് ചുവടുവെച്ചത് തന്നെ മദ്യത്തില്‍ ആറാടിയാണ്.

  • നിക്ഷിപ്ത താല്പര്യക്കാരുടെ ആഗ്രഹങ്ങള്‍ നെഞ്ചിലേറ്റാന്‍ സഭയ്ക്കാവില്ല: മാര്‍ പാംപ്ലാനി

    നിക്ഷിപ്ത താല്പര്യക്കാരുടെ ആഗ്രഹങ്ങള്‍ നെഞ്ചിലേറ്റാന്‍ സഭയ്ക്കാവില്ല: മാര്‍ പാംപ്ലാനി0

    പുല്‍പള്ളി: നിക്ഷിപ്ത താല്‍പര്യക്കാരുടെ ആഗ്രഹങ്ങള്‍ നെഞ്ചിലേറ്റാന്‍ കത്തോലിക്കാ സഭയ്ക്കാവില്ലെന്ന് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാബ്ലാനി. ശശിമല ഇന്‍ഫന്റ് ജീസസ് ദൈവാലയത്തില്‍ കുടുംബ നവീകരണ വര്‍ഷ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സത്യവും ചരിത്രവും വിസ്മരിച്ച് കത്തോലിക്കാ സഭയെയും പൗരോഹിത്യത്തെയും അവഹേളിക്കുന്നവര്‍ നിരാശരാകും. സഭയെ അധിക്ഷേപിക്കുന്നവരൊന്നും ക്രൈസ്തവനെ സഹായിക്കുന്നവരല്ല. അവരവരുടെ താല്‍പര്യങ്ങളും സ്വാര്‍ത്ഥയുമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ഇത്തരം നിക്ഷിപ്ത താല്‍പര്യക്കാരുടെ തീയാല്‍ കെടുന്ന തിരിനാളമല്ല സഭയെന്നും മാര്‍ പാംപ്ലാനി പറഞ്ഞു. വികാരി ഫാ. ബിജു മാവറ അധ്യക്ഷത വഹിച്ചു.

  • മാര്‍പാപ്പയുടേതുപോലെ  ഇടയന്റെ കണ്ണുകളാണ്  വേണ്ടത്: കര്‍ദിനാള്‍ മാര്‍ കൂവക്കാട്‌

    മാര്‍പാപ്പയുടേതുപോലെ ഇടയന്റെ കണ്ണുകളാണ് വേണ്ടത്: കര്‍ദിനാള്‍ മാര്‍ കൂവക്കാട്‌0

    തിരുവനന്തപുരം: മാര്‍പാപ്പയുടേതുപോലെ ഇടയന്റെ കണ്ണുകളാണ് നമുക്കു വേണ്ടതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്.പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ മലങ്കര കത്തോലിക്കാ സഭ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാര്‍പാപ്പ എത്തുന്നിടത്ത് ആളുകള്‍ തിങ്ങിക്കൂടും. എന്നാല്‍ അതില്‍ ഏറ്റവും കഷ്ടതയും ബുദ്ധിമുട്ടും അനുഭവിക്കുന്നവരെ നേരില്‍ കാണുന്നതിലും ആശ്വസിപ്പിക്കുന്നതിലും മാര്‍പാപ്പ പ്രത്യേകം സന്തോഷം കണ്ടെത്തും. കോവിഡ് കാലത്ത് തന്റെ വല്യമ്മ അസുഖബാധിതയായിരുന്നപ്പോള്‍ മാര്‍പാപ്പ നല്‍കിയ കരുതലും സ്‌നേഹവും കര്‍ദിനാള്‍ മാര്‍ കൂവക്കാട്ട് അനുസ്മരിച്ചു. വേദന

  • കെസിവൈഎം യൂത്ത് കോണ്‍ഫ്രന്‍സ് മൂവാറ്റുപുഴയില്‍

    കെസിവൈഎം യൂത്ത് കോണ്‍ഫ്രന്‍സ് മൂവാറ്റുപുഴയില്‍0

    മൂവാറ്റുപുഴ: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കേരള യൂത്ത് കോണ്‍ഫ്രന്‍സ് മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ജനുവരി മൂന്നിന് ആരംഭിക്കും. കോതമംഗലം രൂപതയുടെ ആതിഥേയത്വത്തില്‍ നടക്കുന്ന  കോണ്‍ഫ്രന്‍സ് അഞ്ചിന് സമാപിക്കും. സംസ്ഥാന പ്രസിഡന്റ് എം.ജെ. ഇമ്മാനുവല്‍ അധ്യക്ഷത വഹിക്കും. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, ബിഷപ്പുമാരായ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, ഡോ. ആര്‍. ക്രിസ്തുദാസ്, മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ്

Latest Posts

Don’t want to skip an update or a post?